Connect with us

Kerala

കേന്ദ്രം കനിഞ്ഞില്ലെങ്കിലും ഓണത്തിന് കൂടുതൽ റേഷൻ ഭക്ഷ്യധാന്യം

Published

on

Share our post

ആലപ്പുഴ: കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിലും ഓണക്കാലത്ത് റേഷൻകടകൾവഴി നീല, വെള്ള കാർഡുടമകൾക്ക് സംസ്ഥാനം പ്രത്യേക ഭക്ഷ്യധാന്യവിഹിതം അനുവദിക്കും. നിലവിലെ നീക്കിയിരിപ്പു കണക്കാക്കിയായിരിക്കും വിഹിതം നിശ്ചയിക്കുക. ഇതിനായി തിങ്കളാഴ്ച സെക്രട്ടേറിയറ്റിൽ ഭക്ഷ്യവകുപ്പ് യോഗംചേരും. റേഷൻവിഹിതം ഏറ്റവും കുറവുള്ള നീല, വെള്ള കാർഡുടമകൾക്ക് ഓണക്കാലത്തേക്കു മാത്രമായി പ്രത്യേക റേഷൻ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല.

കഴിഞ്ഞവർഷം അഞ്ചുകിലോ അരി വീതമാണ് നീല, വെള്ള കാർഡുകാർക്ക് പ്രത്യേകം അനുവദിച്ചിരുന്നത്. ഇക്കുറി അത്രയും നൽകാനുള്ള ഭക്ഷ്യധാന്യമുണ്ടാകുമോയെന്നതിൽ ആശങ്കയുണ്ട്.കഴിഞ്ഞവർഷം മാസംതോറും 10 കിലോവരെ അരിയാണ് വെള്ളക്കാർഡുകാർക്ക് സാധാരണ റേഷൻവിഹിതമായി നൽകിയിരുന്നത്. എന്നാൽ, ആവശ്യത്തിന് അരിയില്ലാത്തതിനാൽ ഏതാനും മാസമായി അഞ്ചുകിലോ അരി നൽകാനേ കഴിയുന്നുള്ളൂ. 52 ലക്ഷത്തോളം കാർഡുടമകൾ വെള്ള, നീല വിഭാഗങ്ങളിലായുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസമായി റേഷൻ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മേയിൽ 77.04 ലക്ഷം പേരാണ് റേഷൻ വാങ്ങിയത്. ജൂണിൽ 79.06 ലക്ഷംപേരും ജൂലായിൽ 78.21 ലക്ഷംപേരും വാങ്ങി. അതിനാൽ നീക്കിയിരിപ്പു കുറവായിരിക്കും.

ആകെയുള്ളത് 100 കോടി; ഓണം ഫെയറിൽ ആശങ്ക

ഓണക്കാലത്തേക്ക് സപ്ലൈകോയ്ക്ക് 100 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്. 13 ഇനം സബ്സിഡി സാധനങ്ങളും ലഭ്യമാക്കണമെങ്കിൽ കരാറുകാരുടെ കുടിശ്ശികയിൽ പകുതിയെങ്കിലും നൽകാൻ കഴിയണം. നിലവിൽ 600 കോടിയോളമാണ് കുടിശ്ശിക. അതിനാൽ ഏതൊക്കെ സബ്സിഡി സാധനങ്ങൾ ഓണം ഫെയറിൽ ലഭ്യമാക്കാമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഓണക്കാലത്ത് സഹകരിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച വിതരണക്കാരുമായി ചർച്ചനടത്താനാണു ഭക്ഷ്യവകുപ്പിന്റെ നീക്കം.

ഓണക്കിറ്റ് ഇത്തവണയും എല്ലാവർക്കുമില്ല

കഴിഞ്ഞവർഷത്തെപ്പോലെ ഇക്കുറിയും ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മാത്രമായി പരിമിതപ്പെടുത്താനാണു സർക്കാർ തീരുമാനം. എന്നാൽ, കിറ്റിൽ എത്രയിനം സാധനങ്ങൾ ഏതളവിൽ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. സപ്ലൈകോയിലെ വിതരണക്കാരുമായി നടത്തുന്ന ചർച്ചയ്ക്കുശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണു വിവരം.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!