Connect with us

KOOTHUPARAMBA

കൂത്തുപറമ്പ്‌ മേഖലയിൽ കോടികളുടെ നഷ്ടം

Published

on

Share our post

കൂത്തുപറമ്പ്: ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മേഖല സാക്ഷ്യം വഹിച്ചത്. കണ്ണവം വനത്തിൽ ചെമ്പുകാവ്, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് വലിയ നഷ്ടംവരുത്തിയത്. വെള്ളം ഇരച്ചെത്തിയത് പകൽസമയത്തായതിനാൽ ജീവൻ നഷ്ടമായില്ലെങ്കിലും നൂറുകണക്കിന് കുടുംബങ്ങൾക്ക്‌ കിടപ്പാടം ഉൾപ്പെടെ ജീവനോപാധികൾ മുഴുവൻ നഷ്ടമായി. മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ പഞ്ചായത്തുകളിൽ 80 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മാങ്ങാട്ടിടത്ത് 21, ചിറ്റാരിപ്പറമ്പിൽ 10, മാലൂരിൽ എട്ടും വീടുകൾ തകർന്നു. അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞൊഴുകി വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങൾ നശിച്ചു. മാങ്ങാട്ടിടത്തെ നീർവേലി, മെരുവമ്പായി, കണ്ടംകുന്ന്, ആയിത്തര, മാണിക്കോത്ത് വയൽ, വെള്ളാനപ്പൊയിൽ, ചിറ്റാരിപ്പറമ്പിലെ പൂഴിയോട്, കണ്ണവം, കൈച്ചേരി, തൊടീക്കളം, മൊടോളി, കളരിക്കൽ, വട്ടോളി, ഇടുമ്പ, കോട്ടയിൽ, മുടപ്പത്തൂർ, മാലൂരിലെ ചെമ്മരം, കുണ്ടേരിപ്പൊയിൽ, നിട്ടാറമ്പ്, മുടപ്പത്തൂർ ഭാഗങ്ങൾ മുങ്ങി.

കാർഷിക മേഖലയിൽ വാൻ നാശമുണ്ടായി. മാലൂരിലും കുണ്ടേരിപ്പൊയിലിലും നേന്ത്രവാഴകൃഷി നശിച്ചു. വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയി. കൈച്ചേരി പുഴയിലെ പാലം, കുട്ടപ്പാലം, നാറാണത്ത് അമ്പലത്തിന് സമീപമുള്ള നടപ്പാലം, ആയിത്തര കോൺക്രീറ്റ്‌ നടപ്പാലം എന്നിവ തകർന്നു. പൊന്നിടിഞ്ഞിമല ഇടിഞ്ഞതിനെ തുടർന്ന് മാലൂർ ടൗണിൽ വെള്ളം കയറി. റേഷൻ കടയിൽ സൂക്ഷിച്ചിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. നീർവേലി പാലോട്ടുകുന്നിലെ 30 കുടുംബങ്ങളെ അഗ്നിരക്ഷാസേന സ്കൂബ ബോട്ട് എത്തിച്ചാണ്‌ രക്ഷപ്പെടുത്തിയത്. മിക്ക വീടുകളിലെയും ടി.വി, ഫ്രിഡ്ജ്, ഫർണിച്ചർ ഉൾപ്പെടെ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും മറ്റും നശിച്ചു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയപ്പോൾ ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ ശുചീകരിച്ചാണ്‌ പല കുടുംബങ്ങളെയും സ്വന്തം വീടുകളിലേക്ക് മാറ്റിയത്‌. തകരുകയോ വാസയോഗ്യമല്ലാതാവുകയോചെയ്ത വീടുകളിലുള്ളവർ ബന്ധുവീടുകളിൽ കഴിയുകയാണ്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പഞ്ചായത്ത് ഓഫീസുകൾ കേന്ദ്രീകരിച്ച് റിലീഫ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.


Share our post

KOOTHUPARAMBA

പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

Published

on

Share our post

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.

ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .

വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Kannur

അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

Published

on

Share our post

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.

ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.

ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.

ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.

തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!