Kerala
ഉരുള്‍പൊട്ടല്‍ ബാധിച്ച മൂന്ന് ട്രാന്‍സ്ഫോര്‍മറുകൾ സ്പെഷ്യൽ ടീമിനെയിറക്കി വൈദ്യുതിയെത്തിച്ചു

ചൂരല്‍മല:ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ ഇരുട്ടിലായപ്പോള്‍ 24 മണിക്കൂര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് രക്ഷാ പ്രവര്‍ത്തകര്‍ക്കും പ്രദേശത്താകെയുള്ള മനുഷ്യര്‍ക്കും വെളിച്ചമെത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും നമ്മളീഘട്ടത്തില്‍ സ്മരിക്കേണ്ടതുണ്ട്. ചൂരല്‍മല, മുണ്ടക്കൈ, കെ.കെ നഗറിലെ മൂന്ന് ട്രാന്‍സ്ഫോര്‍മറുകളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഒരു ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണ്ണമായും ഒലിച്ചു പോയി. ഒന്നു ചെരിഞ്ഞു. പക്ഷെ പ്രതിസന്ധിയിൽ പതറാതെ ഒരു ടീമായി പ്രവർത്തിച്ച് അന്നേ ദിവസം വൈകിട്ടോടു കൂടി പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബിക്കായി. അപകടസാധ്യത കണ്ട് ഒന്നിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയാണ് കെ.എസ്.ഇ.ബി ആദ്യം ചെയ്തതെന്ന് പറയുന്നു അസി എക്സിക്യുട്ടീവ് എന്‍ജിനീയറായ കെ എസ് ബ്രൗണ്‍.
ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ബാധിക്കാത്ത പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതിയെത്തിക്കാന്‍ കെഎസ്ഇബിക്കായി. ഇതിനായി ഉരുള്‍പൊട്ടലുണ്ടായ പുലര്‍ച്ചെ സമയം തന്നെ ഒരു സ്പെഷ്യല്‍ ടീമിനെ കെഎസ്ഇബി നിയോഗിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതലുള്ള റോളിലുള്ളവര്‍ പ്രദേശം സന്ദര്‍ശിച്ച് തുടര്‍നടപടികളെടുത്തു. ഇതിനാല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അധികം താമസിയാതെ തന്നെ വൈദ്യുതിയെത്തിക്കാന്‍ തങ്ങള്‍ക്കായെന്ന് കെഎസ് ബ്രൗണ്‍ പറയുന്നു.
യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുണ്ടക്കൈ ഭാഗത്ത് വീടുകളോ മനുഷ്യരോ ഒന്നുമില്ലാത്തതിനാലാണ് വൈദ്യുതി ബന്ധം അവിടെ പുനഃസ്ഥാപിക്കാത്തത്. മാത്രവുമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെയെ അതു ചെയ്യാന്‍ കഴിയൂ. മേപ്പാടി സെക്ഷനില്‍ നിന്ന് 30 പേര്, കല്പറ്റ, മാനന്തവാടി, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് വരെ ഉദ്യോഗസ്ഥരെത്തി 24 മണിക്കൂർ ജോലി ചെയ്താണ് പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചത്. ടീമിൽ 50 നും 60 നുമിടയിൽ ജീവനക്കാരുണ്ടായിരുന്നു. അപകടം നടന്ന 30 ന് ഇരുട്ടാവും മുന്നെ തന്നെ വൈദ്യുതി പലയിടങ്ങളും പുനഃസ്ഥാപിക്കാനായത് യുദ്ധകാലാടിസഥാനത്തിലുള്ള സ്പെഷ്യല്‍ ടീമിന്റെ പ്രവര്‍ത്തനം മൂലമാണ്. ബെയ്ലി പാലം തയ്യാറായതിനാല്‍ തങ്ങള്‍ക്ക് നിര്‍ദേശവും അനുമതിയും ലഭിക്കുന്ന മുറയ്ക്ക് അക്കരെ പ്രദേശത്തും വൈദ്യുതി എത്തിക്കാനാകുമെന്ന ആത്മവിശ്വാസം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. അതിനു വേണ്ട പോസ്റ്റുകളൊക്കെ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട് കെ.എസ്.ഇ.ബി. അതോറിറ്റിയുടെ അനുമതിയടെയെ ഇത് ചെയ്യാനാവൂ . പക്ഷെ അതിനെല്ലാം തങ്ങള്‍ തയ്യാറാണെന്നും ബ്രൗണ്‍ അറിയിച്ചു.
“കെ.കെ. നഗര്‍, ചൂരല്‍മലടൗണ്‍, മുണ്ടക്കയം എന്നീ മൂന്ന് ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയിലുള്ള പ്രദേശത്തെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ചൂരല്‍മല ട്രാന്‍സ്ഫോര്‍മുകള്‍ ഒലിച്ചു പോയി. കെ കെ നഗര്‍ ട്രാന്‍സ്ഫോം അപ്പാടെ ചെരിഞ്ഞു.രാത്രി മുഴുവന്‍ സപ്ലൈ ട്രിപ്പായി കൊണ്ടിരിക്കുകയായിരുന്നു. വാട്സാപ്പിലൂടെയാണ് ഉരുള്‍പൊട്ടലിന്റെ ആദ്യ വിവരമറിയുന്നത്. ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്തു. മുണ്ടക്കൈയില്‍ ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ ലൈന്‍ വലിക്കേണ്ടതുണ്ട്. മാത്രവുമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയും ലഭിക്കണം”, സബ്എന്‍ജിനീയര്‍ ബീരാന് മാതൃഭൂമിയോട് പറഞ്ഞു. മഴ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഗതാഗതം തടസ്സപ്പെട്ടതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. പക്ഷെ കണ്ട്രോള് യൂണിറ്റിന് സപ്ലൈ വേഗം തന്നെ നല്‍കാനായി. .നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യുതി ബന്ധ് തടസ്സപ്പെടാതിരിക്കാന്‍ ഓരോ ഉദ്യോഗസ്ഥന് ചുമതലയും നല്‍കിയിട്ടുണ്ട് കെ .എസ് .ഇ.ബി.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്