Connect with us

Kerala

ഉരുള്‍പൊട്ടല്‍ ബാധിച്ച മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകൾ സ്പെഷ്യൽ ടീമിനെയിറക്കി വൈദ്യുതിയെത്തിച്ചു

Published

on

Share our post

ചൂരല്‍മല:ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ ഇരുട്ടിലായപ്പോള്‍ 24 മണിക്കൂര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് രക്ഷാ പ്രവര്‍ത്തകര്‍ക്കും പ്രദേശത്താകെയുള്ള മനുഷ്യര്‍ക്കും വെളിച്ചമെത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും നമ്മളീഘട്ടത്തില്‍ സ്മരിക്കേണ്ടതുണ്ട്. ചൂരല്‍മല, മുണ്ടക്കൈ, കെ.കെ നഗറിലെ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളെയാണ്‌ ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഒരു ട്രാന്‍സ്‌ഫോര്‍മര്‍ പൂര്‍ണ്ണമായും ഒലിച്ചു പോയി. ഒന്നു ചെരിഞ്ഞു. പക്ഷെ പ്രതിസന്ധിയിൽ പതറാതെ ഒരു ടീമായി പ്രവർത്തിച്ച് അന്നേ ദിവസം വൈകിട്ടോടു കൂടി പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബിക്കായി. അപകടസാധ്യത കണ്ട് ഒന്നിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയാണ് കെ.എസ്.ഇ.ബി ആദ്യം ചെയ്തതെന്ന്‌ പറയുന്നു അസി എക്‌സിക്യുട്ടീവ് എന്‍ജിനീയറായ കെ എസ് ബ്രൗണ്‍.

ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ബാധിക്കാത്ത പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതിയെത്തിക്കാന്‍ കെഎസ്ഇബിക്കായി. ഇതിനായി ഉരുള്‍പൊട്ടലുണ്ടായ പുലര്‍ച്ചെ സമയം തന്നെ ഒരു സ്‌പെഷ്യല്‍ ടീമിനെ കെഎസ്ഇബി നിയോഗിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതലുള്ള റോളിലുള്ളവര്‍ പ്രദേശം സന്ദര്‍ശിച്ച് തുടര്‍നടപടികളെടുത്തു. ഇതിനാല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അധികം താമസിയാതെ തന്നെ വൈദ്യുതിയെത്തിക്കാന്‍ തങ്ങള്‍ക്കായെന്ന് കെഎസ് ബ്രൗണ്‍ പറയുന്നു.

യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുണ്ടക്കൈ ഭാഗത്ത് വീടുകളോ മനുഷ്യരോ ഒന്നുമില്ലാത്തതിനാലാണ് വൈദ്യുതി ബന്ധം അവിടെ പുനഃസ്ഥാപിക്കാത്തത്. മാത്രവുമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെയെ അതു ചെയ്യാന്‍ കഴിയൂ. മേപ്പാടി സെക്ഷനില്‍ നിന്ന് 30 പേര്‍, കല്‍പറ്റ, മാനന്തവാടി, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് വരെ ഉദ്യോഗസ്ഥരെത്തി 24 മണിക്കൂർ ജോലി ചെയ്താണ് പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചത്. ടീമിൽ 50 നും 60 നുമിടയിൽ ജീവനക്കാരുണ്ടായിരുന്നു. അപകടം നടന്ന 30 ന് ഇരുട്ടാവും മുന്നെ തന്നെ വൈദ്യുതി പലയിടങ്ങളും പുനഃസ്ഥാപിക്കാനായത് യുദ്ധകാലാടിസഥാനത്തിലുള്ള സ്‌പെഷ്യല്‍ ടീമിന്റെ പ്രവര്‍ത്തനം മൂലമാണ്. ബെയ്‌ലി പാലം തയ്യാറായതിനാല്‍ തങ്ങള്‍ക്ക് നിര്‍ദേശവും അനുമതിയും ലഭിക്കുന്ന മുറയ്ക്ക് അക്കരെ പ്രദേശത്തും വൈദ്യുതി എത്തിക്കാനാകുമെന്ന ആത്മവിശ്വാസം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. അതിനു വേണ്ട പോസ്റ്റുകളൊക്കെ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട് കെ.എസ്.ഇ.ബി. അതോറിറ്റിയുടെ അനുമതിയടെയെ ഇത് ചെയ്യാനാവൂ . പക്ഷെ അതിനെല്ലാം തങ്ങള്‍ തയ്യാറാണെന്നും ബ്രൗണ്‍ അറിയിച്ചു.

“കെ.കെ. നഗര്‍, ചൂരല്‍മലടൗണ്‍, മുണ്ടക്കയം എന്നീ മൂന്ന്‌ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള പ്രദേശത്തെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ചൂരല്‍മല ട്രാന്‍സ്‌ഫോര്‍മുകള്‍ ഒലിച്ചു പോയി. കെ കെ നഗര്‍ ട്രാന്‍സ്‌ഫോം അപ്പാടെ ചെരിഞ്ഞു.രാത്രി മുഴുവന്‍ സപ്ലൈ ട്രിപ്പായി കൊണ്ടിരിക്കുകയായിരുന്നു. വാട്‌സാപ്പിലൂടെയാണ് ഉരുള്‍പൊട്ടലിന്റെ ആദ്യ വിവരമറിയുന്നത്. ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്തു. മുണ്ടക്കൈയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ ലൈന്‍ വലിക്കേണ്ടതുണ്ട്. മാത്രവുമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയും ലഭിക്കണം”, സബ്എന്‍ജിനീയര്‍ ബീരാന്‍ മാതൃഭൂമിയോട് പറഞ്ഞു. മഴ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഗതാഗതം തടസ്സപ്പെട്ടതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. പക്ഷെ കണ്‍ട്രോള്‍ യൂണിറ്റിന് സപ്ലൈ വേഗം തന്നെ നല്‍കാനായി. .നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യുതി ബന്ധ് തടസ്സപ്പെടാതിരിക്കാന്‍ ഓരോ ഉദ്യോഗസ്ഥന് ചുമതലയും നല്‍കിയിട്ടുണ്ട് കെ .എസ് .ഇ.ബി.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!