Connect with us

Kerala

ഉരുള്‍പൊട്ടല്‍ ബാധിച്ച മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകൾ സ്പെഷ്യൽ ടീമിനെയിറക്കി വൈദ്യുതിയെത്തിച്ചു

Published

on

Share our post

ചൂരല്‍മല:ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ ഇരുട്ടിലായപ്പോള്‍ 24 മണിക്കൂര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് രക്ഷാ പ്രവര്‍ത്തകര്‍ക്കും പ്രദേശത്താകെയുള്ള മനുഷ്യര്‍ക്കും വെളിച്ചമെത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും നമ്മളീഘട്ടത്തില്‍ സ്മരിക്കേണ്ടതുണ്ട്. ചൂരല്‍മല, മുണ്ടക്കൈ, കെ.കെ നഗറിലെ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളെയാണ്‌ ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഒരു ട്രാന്‍സ്‌ഫോര്‍മര്‍ പൂര്‍ണ്ണമായും ഒലിച്ചു പോയി. ഒന്നു ചെരിഞ്ഞു. പക്ഷെ പ്രതിസന്ധിയിൽ പതറാതെ ഒരു ടീമായി പ്രവർത്തിച്ച് അന്നേ ദിവസം വൈകിട്ടോടു കൂടി പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബിക്കായി. അപകടസാധ്യത കണ്ട് ഒന്നിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയാണ് കെ.എസ്.ഇ.ബി ആദ്യം ചെയ്തതെന്ന്‌ പറയുന്നു അസി എക്‌സിക്യുട്ടീവ് എന്‍ജിനീയറായ കെ എസ് ബ്രൗണ്‍.

ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ബാധിക്കാത്ത പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതിയെത്തിക്കാന്‍ കെഎസ്ഇബിക്കായി. ഇതിനായി ഉരുള്‍പൊട്ടലുണ്ടായ പുലര്‍ച്ചെ സമയം തന്നെ ഒരു സ്‌പെഷ്യല്‍ ടീമിനെ കെഎസ്ഇബി നിയോഗിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതലുള്ള റോളിലുള്ളവര്‍ പ്രദേശം സന്ദര്‍ശിച്ച് തുടര്‍നടപടികളെടുത്തു. ഇതിനാല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അധികം താമസിയാതെ തന്നെ വൈദ്യുതിയെത്തിക്കാന്‍ തങ്ങള്‍ക്കായെന്ന് കെഎസ് ബ്രൗണ്‍ പറയുന്നു.

യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുണ്ടക്കൈ ഭാഗത്ത് വീടുകളോ മനുഷ്യരോ ഒന്നുമില്ലാത്തതിനാലാണ് വൈദ്യുതി ബന്ധം അവിടെ പുനഃസ്ഥാപിക്കാത്തത്. മാത്രവുമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെയെ അതു ചെയ്യാന്‍ കഴിയൂ. മേപ്പാടി സെക്ഷനില്‍ നിന്ന് 30 പേര്‍, കല്‍പറ്റ, മാനന്തവാടി, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് വരെ ഉദ്യോഗസ്ഥരെത്തി 24 മണിക്കൂർ ജോലി ചെയ്താണ് പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചത്. ടീമിൽ 50 നും 60 നുമിടയിൽ ജീവനക്കാരുണ്ടായിരുന്നു. അപകടം നടന്ന 30 ന് ഇരുട്ടാവും മുന്നെ തന്നെ വൈദ്യുതി പലയിടങ്ങളും പുനഃസ്ഥാപിക്കാനായത് യുദ്ധകാലാടിസഥാനത്തിലുള്ള സ്‌പെഷ്യല്‍ ടീമിന്റെ പ്രവര്‍ത്തനം മൂലമാണ്. ബെയ്‌ലി പാലം തയ്യാറായതിനാല്‍ തങ്ങള്‍ക്ക് നിര്‍ദേശവും അനുമതിയും ലഭിക്കുന്ന മുറയ്ക്ക് അക്കരെ പ്രദേശത്തും വൈദ്യുതി എത്തിക്കാനാകുമെന്ന ആത്മവിശ്വാസം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. അതിനു വേണ്ട പോസ്റ്റുകളൊക്കെ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട് കെ.എസ്.ഇ.ബി. അതോറിറ്റിയുടെ അനുമതിയടെയെ ഇത് ചെയ്യാനാവൂ . പക്ഷെ അതിനെല്ലാം തങ്ങള്‍ തയ്യാറാണെന്നും ബ്രൗണ്‍ അറിയിച്ചു.

“കെ.കെ. നഗര്‍, ചൂരല്‍മലടൗണ്‍, മുണ്ടക്കയം എന്നീ മൂന്ന്‌ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള പ്രദേശത്തെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ചൂരല്‍മല ട്രാന്‍സ്‌ഫോര്‍മുകള്‍ ഒലിച്ചു പോയി. കെ കെ നഗര്‍ ട്രാന്‍സ്‌ഫോം അപ്പാടെ ചെരിഞ്ഞു.രാത്രി മുഴുവന്‍ സപ്ലൈ ട്രിപ്പായി കൊണ്ടിരിക്കുകയായിരുന്നു. വാട്‌സാപ്പിലൂടെയാണ് ഉരുള്‍പൊട്ടലിന്റെ ആദ്യ വിവരമറിയുന്നത്. ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്തു. മുണ്ടക്കൈയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ ലൈന്‍ വലിക്കേണ്ടതുണ്ട്. മാത്രവുമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയും ലഭിക്കണം”, സബ്എന്‍ജിനീയര്‍ ബീരാന്‍ മാതൃഭൂമിയോട് പറഞ്ഞു. മഴ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഗതാഗതം തടസ്സപ്പെട്ടതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. പക്ഷെ കണ്‍ട്രോള്‍ യൂണിറ്റിന് സപ്ലൈ വേഗം തന്നെ നല്‍കാനായി. .നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യുതി ബന്ധ് തടസ്സപ്പെടാതിരിക്കാന്‍ ഓരോ ഉദ്യോഗസ്ഥന് ചുമതലയും നല്‍കിയിട്ടുണ്ട് കെ .എസ് .ഇ.ബി.


Share our post

Kerala

ലഹരിക്കേസിൽ പ്രയാ​ഗ മാർട്ടിനെ ചോദ്യംചെയ്യും, നോട്ടീസ് നൽകി

Published

on

Share our post

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യംചെയ്യും. വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പ്രയാഗയ്ക്ക് നോട്ടീസ് നല്‍കി. പ്രയാഗയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. മരട് പോലീസ് സ്‌റ്റേഷനില്‍വെച്ചുതന്നെയോ എറണാകുളം എ.സി.പിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗാമാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുണ്ടായിരുന്നു.

ശ്രീനാഥ് ഭാസിയേയും കേസില്‍ ചോദ്യംചെയ്‌തേക്കും. ഉടന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. നിലവില്‍ ശ്രീനാഥ് കൊച്ചിയില്‍ ഇല്ലെന്നാണ് വിവരം.ഓംപ്രകാശിനെ മുറിയില്‍ സന്ദര്‍ശിച്ച 20 പേരില്‍ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിലെ മൂന്നുമുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നയന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനേയും കൂട്ടാളി ഷിഹാസിനേയും പിടികൂടിയത്.


Share our post
Continue Reading

Kerala

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Published

on

Share our post

ഇടുക്കി:കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ. ഡോക്ടർ എൽ. മനോജ് അറസ്റ്റിൽ. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.വ്യാപകമായ പരാതികളുയർന്നതിനെത്തുടർന്ന് തിങ്കളാഴ്ച ഇയാളെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇയാൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്പെൻഡ് ചെയ്ത നടപടിയിൽ സ്റ്റേ വാങ്ങുകയും തുടർന്ന് ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഹോട്ടൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപയാണ് കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. ഇയാളുടെ ഡ്രൈവറുടെ ഗൂഗിൾ പേ വഴിയാണ് പണം അയച്ചു നൽകിയത്. ഡ്രൈവർ രാഹുൽ രാജിനേയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kerala

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Published

on

Share our post

ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) പുതുച്ചേരി, വിവിധ നാലുവർഷ ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം

അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾ

ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറിസയൻസസ്, അനസ്തേഷ്യാ ടെക്‌നോളജി, ബാച്ച്‌ലർ ഓഫ് ഓപ്‌റ്റോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി, പെർഫ്യൂഷൻ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി.

* കോഴ്‌സുകളുടെ ദൈർഘ്യം നാലുവർഷം. ബി.എസ്‌സി. നഴ്‌സിങ്ങിൽ 24 ആഴ്ച ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പും ഉൾപ്പെടും.

* ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ മൂന്നരവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകളും ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടാകും. മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്ക് മൂന്നുവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ, ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്.

* നഴ്‌സിങ്ങിന് 94-ഉം (ആൺകുട്ടികൾ-ഒൻപത്, പെൺകുട്ടികൾ -85), 11 അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്കായി മൊത്തം 87-ഉം സീറ്റുണ്ട്.

* അഖിലേന്ത്യാതലത്തിൽ നികത്തുന്ന സീറ്റുകളും പുതുച്ചേരി നിവാസികൾക്കു സംവരണംചെയ്ത സീറ്റുകളും ഉണ്ടാകും. രണ്ടിലും സംവരണംപാലിച്ചായിരിക്കും പ്രവേശനം.

യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച്, പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം (പട്ടിക, ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനം, ജനറൽ യു.ആർ., ഇ.ഡബ്ല്യു.എസ്. വിഭാഗ ഭിന്നശേഷിവിഭാഗക്കാർക്ക് 45 ശതമാനം).31.12.2024-ന് 17 വയസ്സ് പൂർത്തിയാകണം (1.1.2008-നോ മുൻപോ ജനിച്ചവരാകണം). ഉയർന്ന പ്രായപരിധിയില്ല.നീറ്റ് യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2024 യോഗ്യത നേടണം.

അപേക്ഷ

പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ jipmer.edu.in/announcement/ ലെ ലിങ്ക് വഴി ഒക്ടോബർ 24-ന് വൈകീട്ട് നാലുവരെ നടത്താം. നീറ്റ് യു.ജി. 2024 റാങ്ക്/മെറിറ്റ് അടിസ്ഥാനമാക്കി, കൗൺസലിങ്ങിന് അർഹതനേടുന്നവരുടെ പട്ടിക നവംബർ എട്ടിനകം പ്രസിദ്ധപ്പെടുത്തും.നേരിട്ടുനടത്തുന്ന കൗൺസലിങ്, പ്രവേശനം എന്നിവയുടെ തീയതി പിന്നീട് വെബ്‌സൈറ്റ് വഴി പ്രഖ്യാപിക്കും. വ്യക്തിപരമായ അറിയിപ്പ് അയക്കുന്നതല്ല. ക്ലാസുകൾ നവംബർ 25-ന് തുടങ്ങും.

സീറ്റ് ഉപേക്ഷിച്ചാൽ പിഴ

ആദ്യ കൗൺസലിങ്ങിൽ സീറ്റ് സ്വീകരിച്ചശേഷം അന്തിമ കൗൺസലിങ്ങിനു മുൻപ്‌ സീറ്റ് വേണ്ടെന്നുവെച്ചാൽ പിഴയായി 10,000 രൂപ അടയ്ക്കണം.ഫൈനൽ കൗൺസലിങ് കഴിഞ്ഞ് ആദ്യ അക്കാദമിക് വർഷത്തിന് അവസാനംവരെ സീറ്റ് ഒഴിഞ്ഞാൽ 25,000 രൂപയും രണ്ടാം അക്കാദമിക് വർഷം മുതൽ നാലാം അക്കാദമിക് വർഷംവരെ സീറ്റ് ഒഴിഞ്ഞാൽ 50,000 രൂപയും പിഴ അടയ്ക്കേണ്ടിവരും. അടച്ച തുക ആർക്കും തിരികെലഭിക്കില്ല.

അക്കാദമിക് ഫീ

പ്രതിവർഷ അക്കാദമിക്/ട്യൂഷൻ ഫീസ് 1200 രൂപ. മറ്റു ഫീസുകൾ: അഡ്മിഷൻ ഫീ-2500 രൂപ, ഐഡന്റിറ്റി കാർഡ്-150 രൂപ, കോഷൻഡിപ്പോസിറ്റ്-3000 രൂപ (എല്ലാം ഒറ്റത്തവണ); ജിപ്മർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഫീ-1000 രൂപ, ലേണിങ് റിസോഴ്‌സസ് ഫീ-2000 രൂപ, കോർപസ് ഫണ്ട് ഓൺ അക്കാദമിക് ഫീ-60 രൂപ, സ്റ്റുഡന്റ് ഇൻഫർമേഷൻ ഡീറ്റെയിൽസ്-1500 രൂപ (എല്ലാം പ്രതിവർഷം). നീറ്റ് യു.ജി. 2024 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


Share our post
Continue Reading

Kerala9 hours ago

ലഹരിക്കേസിൽ പ്രയാ​ഗ മാർട്ടിനെ ചോദ്യംചെയ്യും, നോട്ടീസ് നൽകി

Kerala9 hours ago

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Kerala10 hours ago

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Kerala10 hours ago

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Kerala10 hours ago

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Kerala11 hours ago

ഫീച്ചര്‍ ഫോണ്‍ വഴി യു.പി.ഐ ഇടപാട്: പരിധി വര്‍ധിപ്പിച്ചു

Kannur11 hours ago

വേഗതയേറിയ മാജിക് ഗിന്നസ് റെക്കോഡുമായി ആൽവിൻ റോഷൻ

Kannur12 hours ago

ചന്ദനക്കടത്ത്: എട്ട് പേർ പിടിയിൽ

Kannur13 hours ago

ഓർമമഴ നനയാം ഈ ഓലക്കുടയിൽ

Kannur13 hours ago

അംഗപരിമിതരായ വ്യക്തികള്‍ക്ക് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!