Connect with us

India

മൈക്രോസോഫ്റ്റ് സേവനങ്ങള്‍ വീണ്ടും മുടങ്ങി, വ്യാപക പരാതി; ഇത്തവണയുണ്ടായത് ഗുരുതര സൈബര്‍ ആക്രമണം

Published

on

Share our post

വാഷിംഗ്‌ടണ്‍: സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ പാളിയ അപ്‌ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐ.ടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് മറ്റൊരു പ്രശ്‌നം കൂടി. ജൂലൈ 30ന് മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉള്‍പ്പടെ പ്രവർത്തനരഹിതമായതാണ് പുതിയ സംഭവം. ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയില്‍-ഓഫ്-സര്‍വീസ്-അറ്റാക്ക് (DDoS) വിഭാഗത്തിലുള്ള സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് അസ്യൂറിന്‍റെ സേവനങ്ങളില്‍ തടസം നേരിട്ടത് എന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചതായി ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന മൈക്രോസോഫ്റ്റ് ഉൽപന്നങ്ങളായ ഓഫീസ്, ഔട്ട്‌ലുക്ക്, അസ്യൂര്‍ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ചൊവ്വാഴ്ച ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഏകദേശം 10 മണിക്കൂറോളം സമയം ഈ പ്രതിസന്ധി നീണ്ടുനിന്നു. ആഗോളമാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യുകെയിലെ നാറ്റ്‌വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള കമ്പനികളെ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ പുതിയ തകരാർ ബാധിച്ചു. ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്‌ഡേറ്റിലുണ്ടായ പിഴവിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങള്‍ ലോകമാകെ തകര്‍ന്ന് ദിവസങ്ങള്‍ നീണ്ട പ്രതിസന്ധിയുണ്ടായതിന് രണ്ട് ആഴ്‌ചകള്‍ക്ക് ശേഷം മാത്രമാണ് പുതിയ സംഭവം. ആഗോളമായി 85 ലക്ഷം വിൻഡോസ് മെഷീനുകളാണ് അന്ന് പ്രവര്‍ത്തനരഹിതമായത്.

അസ്യൂര്‍ പോര്‍ട്ടലില്‍ ഇപ്പോഴുണ്ടായ പ്രശ‌്നത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും മൈക്രോസോഫ്റ്റ് ട്വീറ്റ് ചെയ്തു. മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങള്‍ പഴയ രീതിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് എന്നും പിന്നാലെ കമ്പനി അറിയിച്ചു.

എന്താണ് ഡിനയില്‍-ഓഫ്-സര്‍വീസ്-അറ്റാക്ക്?

ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകള്‍ക്ക് നേരെയുണ്ടാകുന്ന പ്രത്യേകതരം സൈബര്‍ ആക്രമണം അല്ലെങ്കിൽ ആക്രമണ ശ്രമമാണ് ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌. വളരെയധികം ട്രാഫിക് അയച്ചുകൊണ്ട് ഒരു വെബ്‌സൈറ്റിനെയോ ഓൺലൈൻ സേവനത്തെയോ മന്ദഗതിയിലാക്കുകയോ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമല്ലാതാക്കുകയോ ചെയ്യുകയാണ് ഇതിലൂടെ ഹാക്കര്‍മാര്‍ ചെയ്യുക. സിസ്റ്റത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിച്ച് അതിനെ തടസപ്പെടുത്തുക വഴിയാണ് ഇത് സാധ്യമാകുന്നത്.


Share our post

India

കഴിഞ്ഞവര്‍ഷം ലോകത്ത് നടപ്പാക്കിയത് 1518 വധശിക്ഷ

Published

on

Share our post

ന്യൂഡൽഹി:2024ൽ ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത്‌ ഇറാൻ, ഇറാഖ്‌, സൗദി അറേബ്യ എന്നി രാജ്യങ്ങളാണെന്ന്‌ ആംനസ്റ്റി ഇന്റർനാഷണൽ. 2024 ൽ മാത്രം ലോകത്തെ വിവിധ രാജ്യങ്ങളിലായി 1518 പേരെയാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയരാക്കിയത്‌. ഇതിന്റെ 91 ശതമാനവും ഇറാൻ, ഇറാഖ്‌, സൗദി അറേബ്യ എന്നിവിടങ്ങളിലാണ്. ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത്‌ 2015 ലാണെന്നും ആ വർഷം 1634 പേർക്ക്‌ ശിക്ഷ നടപ്പിലാക്കിയതായും ആനംസ്റ്റി ഇന്റർനാഷണൽ ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കിൽ പറയുന്നു. 2023 ലെ കണക്കിനെക്കാളും 32 ശതമാനം പേരാണ് 2024 ൽ വധശിക്ഷയ്‌ക്ക്‌ വിധേയരായത്‌.


Share our post
Continue Reading

India

ഫോട്ടോകോപ്പി എടുക്കാൻ ഓടേണ്ട; കേന്ദ്ര സർക്കാർ പുതിയ ആധാർ ആപ്പ് പുറത്തിറക്കി

Published

on

Share our post

ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായികേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ഇന്നലെ പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്‌ത ഈ ആപ്പ്, ആധാർ കാർഡുകളോ ഫോട്ടോകോപ്പികളോ കൈവശം വയ്ക്കേണ്ട ആവശ്യകത ഇല്ലാതാക്കും. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ആധാർ പരിശോധന ഇനി എളുപ്പം

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ച് വികസിപ്പിച്ച ഈ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയ ഫേസ് ഐഡി തിരിച്ചറിയൽ സാധ്യമാക്കുന്നു. പുതിയ ആധാർ ആപ്പ് മൊബൈൽ വഴി ഫേസ് ഐഡി തിരിച്ചറിയാൻ സഹായിക്കുന്നു. ഇനി ഫിസിക്കൽ കാർഡുകളോ ഫോട്ടോകോപ്പികളോ ആവശ്യമില്ല, എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Xൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.

സ്വകാര്യതയ്ക്ക് മുൻതൂക്കം

ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങളിൽ പൂർണ നിയന്ത്രണം നൽകുന്നതാണ്. ഒരു ടാപ്പിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ കഴിയും. ഇത് സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്തോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ആധാർ വിശദാംശങ്ങൾ പരിശോധിക്കാനുംപങ്കിടാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു.

യു.പി.ഐ പോലെ ലളിതം

ആധാർ വെരിഫിക്കേഷൻ ഇനി യുപിഐ പേയ്മെന്റ് പോലെ എളുപ്പമാകും. യാത്രയ്ക്കിടയിലോ, ഹോട്ടൽ ചെക്ക്-ഇന്നുകൾക്കിടയിലോ, ഷോപ്പിംഗിനിടയിലോ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി പകർപ്പുകൾ കൈമാറേണ്ട ആവശ്യം ഇനി വേണ്ട. 100 ശതമാനം ഡിജിറ്റലും സുരക്ഷിതവുമായ ഈ ആപ്പ്, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ വിവരങ്ങൾ പങ്കിടാൻ അനുവദിക്കൂ.

നിലവിൽ ബീറ്റാ ഘട്ടത്തിൽ

പുതിയ ആധാർ ആപ്പ് നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും എഐയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ ആപ്പ് നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. വ്യാജമായോ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായി, ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ പസേവനം എത്തിക്കുകയാണ് പുതിയ ആധാർ ആപ്പിന്റെ ലക്ഷ്യം.


Share our post
Continue Reading

India

വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

Published

on

Share our post

ഡൽഹി: വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.


Share our post
Continue Reading

Trending

error: Content is protected !!