Connect with us

Kerala

കേരളത്തിനു വലിയ പ്രതീക്ഷ; വന്ദേമെട്രോ ട്രയൽ റൺ ശനിയാഴ്ച

Published

on

Share our post

കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ ട്രയൽ റൺ ശനിയാഴ്ച ചെന്നൈയിൽ നടക്കും.ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെയാണ് പരീക്ഷണ ഓട്ടം. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ട്രയൽ റണ്ണിന് നേതൃത്വം നൽകും. രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. സംസ്ഥാനത്ത് 10 റൂട്ടുകളിൽ വന്ദേ മെട്രോകൾ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നതായാണ് വിവരം. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച രാവിലെ 9.30 ന് ട്രയൽ റൺ ആരംഭിക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം 10.10 ന് വില്ലിവാക്കം സ്റ്റേഷനിൽ നിന്ന് കയറും. തുടർന്ന് 10.15 ന് അവിടുന്ന് പുറപ്പെടുന്ന പരീക്ഷണ വണ്ടി 11.15 ന് കാട്പാടി സ്റ്റേഷനിൽ എത്തും.

തിരികെ ഉച്ചയ്ക്ക് 12.15 ന് കാട്പാടിയിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് രണ്ട് ചെന്നൈ ബീച്ച് സ്റ്റേഷനിൽ എത്തുന്ന രീതിയിലാണ് ട്രയൽ റൺ ക്രമീകരിച്ചിട്ടുള്ളത്. അതേ സമയം രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഈ റൂട്ടി ലായിരിക്കുമോ സർവീസ് ആരംഭിക്കുക എന്ന കാര്യത്തിൽ റെയിൽവേ മന്ത്രാലയം അന്തിമ തീരുമാനം എടുത്തിട്ടില്ല. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞ മാസം വികസിപ്പിച്ചെടുത്ത വന്ദേ മെട്രോയിൽ 12 കോച്ചുകളാണ് ഉള്ളത്. ഏല്ലാം ഏസി കോച്ചുകളാണ്. മണിക്കൂറിൽ 130 കിലോമീറ്ററാണ് വേഗത. 200 മുതൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.

വന്ദേ മെട്രോ ട്രെയിനിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല. ഓരോ കോച്ചുകളിലും 100 പേർക്ക് ഇരിക്കാം. 200 പേർക്ക് നിൽക്കാൻ സൗകര്യത്തിന് സ്റ്റാൻ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഇരട്ട വാതിലുകളും ക്രമീകരിച്ചിട്ടുണ്ട്.ഹ്രസ്വദൂര സർവീസ് ആയതിനാൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഉണ്ടാകില്ല. സാധാരണ പാസഞ്ചർ സർവീസുകളിലേത് പോലെ അതത് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കണം. പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പുണ്ടാകും. ടിക്കറ്റ് നിരക്കുകളും അന്തിമമായി തീരുമാനിച്ചിട്ടില്ല. മുന്തിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ സൂപ്പർ ഫാസ്റ്റ് ചാർജ് ഏർപ്പെടുത്താനാണ് സാധ്യത.കേരളത്തിൽ എറണാകുളം – കോഴിക്കോട്, തിരുവനന്തപുരം-എറണാകുളം, കോഴിക്കോട് -പാലക്കാട്, കോട്ടയം – പാലക്കാട്, എറണാകുളം – കോയമ്പത്തൂർ, ഗുരുവായൂർ – മധുര, കൊല്ലം – തിരുനെൽവേലി, കൊല്ലം – തൃശൂർ, കോഴിക്കോട് – മംഗലാപുരം, നിലമ്പൂർ- മേട്ടുപ്പാളയം എന്നീ റൂട്ടുകളാണ് വന്ദേ മെട്രോ സർവീസ് നടത്താൻ പരിഗണനയിലുള്ളത്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!