Connect with us

Kerala

പുതുക്കിയ കെട്ടിടനിർമാണ പെർമിറ്റ്‌ ഫീസ് ഇളവ്‌ ഇന്ന് മുതൽ

Published

on

Share our post

തിരുവനന്തപുരം : കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ സർക്കാർ അനുവദിച്ച ഇളവ്‌ വ്യാഴം മുതൽ പ്രാബല്യത്തിൽ. 60 ശതമാനം വരെയാണ് ഇളവ്‌. 81 മുതൽ 300 ചതുരശ്ര മീറ്റർ വരെ വിസ്‌തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയും. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള വീടുകൾക്ക്‌ 60 ശതമാനം കുറയും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരും. കെട്ടിടനിർമാണ അപേക്ഷ ഫീസും ലേഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ട്നി ഫീസും കുറയും.

പുതുക്കിയ നിരക്കനുസരിച്ച്‌ പെർമിറ്റ് ഫീസ്‌ ഈടാക്കുന്നതിനുള്ള ക്രമീകരണം ഐ.എൽ.ജി.എം.എസിലും കെ-സ്‌മാർട്ടിലും ഏർപ്പെടുത്തി. നേരത്തെ അപേക്ഷിച്ചതനുസരിച്ച്‌ പെർമിറ്റ്‌ ഫീസ്‌ ചുമത്തുകയും എന്നാൽ അടക്കാത്തതുമായ അപേക്ഷകരിൽ നിന്ന്‌ പുതുക്കിയ നിരക്കനുസരിച്ചുള്ള തുകയാണ് ഈടാക്കുക. കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്‌.

അധികമായി അടച്ച തുക ഈ സാമ്പത്തിക വർഷം തന്നെ

കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസിനത്തിൽ അധികമായി ഈടാക്കിയ തുക ഈ സാമ്പത്തിക വർഷംതന്നെ തിരികെ നൽകും. മുൻകാല പ്രാബല്യത്തോടെയാണ്‌ സർക്കാർ കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസിൽ ഇളവ്‌ അനുവദിച്ചത്‌. 2023 ഏപ്രിൽ 10ന്‌ ശേഷം പെർമിറ്റ് ഫീസും അപേക്ഷാഫീസും അടച്ചവർക്കാണ്‌ ഇത്‌. ഗ്രാമപഞ്ചായത്തുകൾ അടുത്ത പഞ്ചായത്ത് യോഗത്തിലും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും അടുത്ത കൗൺസിൽ യോഗത്തിലും ഇതുസംബന്ധിച്ച്‌ തീരുമാനം എടുക്കണമെന്നും തുടർ നടപടികൾക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും സർക്കാർ നിർദേശിച്ചു.

ഇതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പെർമിറ്റിന്റെ പകർപ്പും തുക അടച്ചതിന്റെ രസീതും ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും അപേക്ഷയ്‌ക്കൊപ്പം ഉൾപ്പെടുത്തണം. രസീത് നഷ്ടപ്പെട്ടെങ്കിൽ അപേക്ഷകന്റെ സത്യപ്രസ്താവന വേണം. അപേക്ഷകളുടെ മുൻഗണനാക്രമം അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽനിന്ന്‌ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകും. പെർമിറ്റ് ഉടമ മരിച്ച സംഭവത്തിൽ റവന്യൂ അധികൃതരുടെ സാക്ഷ്യപത്രമുണ്ടെങ്കിൽ അനന്തരാവകാശികൾക്ക്‌ തുക അനുവദിക്കണം.


Share our post

Kerala

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

Published

on

Share our post

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.


Share our post
Continue Reading

Kerala

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

Published

on

Share our post

വയനാട് :മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകള്‍ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ സമിതി അനുമതി നല്‍കിയത്.നേരത്തെ 9 വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റ് മാസത്തില്‍ തന്നെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. ദേശസാല്‍കൃത ബാങ്കുകളില്‍ ഉള്ള വായ്പകള്‍ എഴുതി തള്ളണമെന്ന ആവശ്യത്തില്‍ ഇതുവരെയും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.2024 ഓഗസ്റ്റ് 12ന് ചേർന്ന യോഗത്തിലായിരുന്നു വായ്പ എഴുതി തള്ളാനുള്ള തീരുമാനം ബാങ്ക് എടുത്തിരുന്നത്. മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, ദാനം നഷ്ടപ്പെട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 207 വായ്പകളാണ് കേരളം ബാങ്ക് എഴുതി തള്ളിയത്.

ചൂരല്‍മല ഉള്‍പ്പെടെയുള്ള മേപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക വായ്പ പദ്ധതി തുടങ്ങാനും തീരുമാനമുണ്ടായി. പരമാവധി 2 ലക്ഷം രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കാനാണ് ബാങ്കിന്റെ തീരുമാനം.മരണപ്പെട്ടവരുടെ 10 6.63 ലക്ഷം, വീട് നഷ്ടപ്പെട്ടവരുടെ 139.54 ലക്ഷം, സ്ഥലം നഷ്ടപ്പെട്ടവർ 40.53 ലക്ഷം, സ്ഥാപനം നഷ്ടപ്പെട്ടവർ 50.05 ലക്ഷം,തൊഴില്‍ നഷ്ടപ്പെട്ടവർ 65.53 ലക്ഷം, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ 37.51 ലക്ഷം എന്നിവയും വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ടവരുടെ 28.38ലക്ഷവും, കൃഷി നഷ്ടപ്പെട്ടവരുടെ 3 9.96 ലക്ഷവും, മറ്റുള്ളവ വരുടെ 7.75 ലക്ഷവും ഉള്‍പ്പെടെ ഉള്ള വയ്പ്പകളാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്. ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകള്‍ എഴുതിത്തൊള്ളാനോ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാനോ ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം താപനില കൂടും

Published

on

Share our post

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. വിവിധ ജില്ലകളിൽ ഇന്ന് മുതൽ മാർച്ച് ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില തുടരുന്നതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.മാർച്ച് ഏഴുവരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 -3°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 05 മുതൽ 07 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!