Connect with us

Kerala

ഇന്നു മുതൽ ഫാസ്ടാഗിൽ മാറ്റങ്ങൾ! മൂന്നു വർഷമായോ? വിശദമായി അറിയാം

Published

on

Share our post

ഓഗസ്റ്റ് ഒന്നു മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ മാറ്റം വരികയാണ്. ടോള്‍ ബൂത്തുകളിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഗതാഗത തടസം കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഫാസ്ടാഗ് നിയമങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം. നിങ്ങളുടെ വാഹനത്തെ മാറ്റങ്ങള്‍ ബാധിക്കുമോ എന്ന് പരിശോധിക്കുകയും ചെയ്യാം. പുതിയ ഫാസ്ടാഗ് നിയമപ്രകാരം ഒക്ടോബര്‍ 31നകം ഫാസ്ടാഗിന്റെ കെവൈസി(നോ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

ഫാസ്ടാഗ് സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ക്കാണ് കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ചുമതല. മൂന്നു വര്‍ഷത്തിനും അഞ്ചു വര്‍ഷത്തിനും ഇടയിലുള്ള ഫാസ്ടാഗുകള്‍ നിര്‍ബന്ധമായും കെവൈസി പൂര്‍ത്തിയാക്കണം. ഫാസ്ടാഗ് കെവൈസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ദ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(NPCI) വിശദമായി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ വിശദാംശങ്ങള്‍ നല്‍കാത്ത ഫാസ്ടാഗ് ഉടമകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ എന്‍.പി.സി.ഐ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് കെവൈസി നല്‍കേണ്ടതാണ്. കെവൈസി വിവരങ്ങള്‍ ഫാസ്ടാഗുമായി ബന്ധിപ്പിക്കാന്‍ ഒക്ടോബര്‍ 31 വരെ സമയമുണ്ടെങ്കിലും അവസാന നിമിഷം വരെ കാത്തിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാകാന്‍ സാധ്യതയുണ്ട്.
ഒക്ടോബര്‍ ഒന്നു മുതലുള്ള മാറ്റങ്ങള്‍

അഞ്ചുവര്‍ഷത്തിലേറെ പഴക്കമുള്ള ഫാസ്ടാഗുകള്‍ തീര്‍ച്ചയായും മാറ്റേണ്ടതാണ്. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും അഞ്ചുവര്‍ഷത്തില്‍ കുറവ് പഴക്കമുള്ളതുമായ ഫാസ്ടാഗുകളുടെ കെവൈസി വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കേണ്ടതാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ചാസിസ് നമ്പറും ഫാസ്ടാഗുമായി ബന്ധിപ്പിക്കേണ്ടതാണ്. പുതിയ വാഹനങ്ങള്‍ക്കും ഫാസ്ടാഗില്‍ വരുന്ന മാറ്റങ്ങള്‍ ബാധകമാണ്. പുതിയ വാഹനം വാങ്ങി 90 ദിവസത്തിനകം രജിസ്‌ട്രേഷന്‍ നമ്പര്‍ പുതുക്കേണ്ടതാണ്. ഫാസ്ടാഗ് നല്‍കുന്ന കമ്പനികള്‍ അവരുടെ ഡാറ്റബേസിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. വാഹനത്തിന്റെ മുന്നില്‍ നിന്നും വശത്തു നിന്നുമുള്ള വ്യക്തമായ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണം. മൊബൈല്‍ നമ്പറുമായി ഫാസ്ടാഗ് തീര്‍ച്ചയായും ബന്ധിപ്പിച്ചിരിക്കണം. എന്‍.പി.സി.ഐ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫാസ്ടാഗ് കമ്പനികളും ബാധ്യസ്ഥരാണ്.


Share our post

Kerala

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

Published

on

Share our post

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.


Share our post
Continue Reading

Kerala

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

Published

on

Share our post

വയനാട് :മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകള്‍ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ സമിതി അനുമതി നല്‍കിയത്.നേരത്തെ 9 വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റ് മാസത്തില്‍ തന്നെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. ദേശസാല്‍കൃത ബാങ്കുകളില്‍ ഉള്ള വായ്പകള്‍ എഴുതി തള്ളണമെന്ന ആവശ്യത്തില്‍ ഇതുവരെയും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.2024 ഓഗസ്റ്റ് 12ന് ചേർന്ന യോഗത്തിലായിരുന്നു വായ്പ എഴുതി തള്ളാനുള്ള തീരുമാനം ബാങ്ക് എടുത്തിരുന്നത്. മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, ദാനം നഷ്ടപ്പെട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 207 വായ്പകളാണ് കേരളം ബാങ്ക് എഴുതി തള്ളിയത്.

ചൂരല്‍മല ഉള്‍പ്പെടെയുള്ള മേപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക വായ്പ പദ്ധതി തുടങ്ങാനും തീരുമാനമുണ്ടായി. പരമാവധി 2 ലക്ഷം രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കാനാണ് ബാങ്കിന്റെ തീരുമാനം.മരണപ്പെട്ടവരുടെ 10 6.63 ലക്ഷം, വീട് നഷ്ടപ്പെട്ടവരുടെ 139.54 ലക്ഷം, സ്ഥലം നഷ്ടപ്പെട്ടവർ 40.53 ലക്ഷം, സ്ഥാപനം നഷ്ടപ്പെട്ടവർ 50.05 ലക്ഷം,തൊഴില്‍ നഷ്ടപ്പെട്ടവർ 65.53 ലക്ഷം, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ 37.51 ലക്ഷം എന്നിവയും വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ടവരുടെ 28.38ലക്ഷവും, കൃഷി നഷ്ടപ്പെട്ടവരുടെ 3 9.96 ലക്ഷവും, മറ്റുള്ളവ വരുടെ 7.75 ലക്ഷവും ഉള്‍പ്പെടെ ഉള്ള വയ്പ്പകളാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്. ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകള്‍ എഴുതിത്തൊള്ളാനോ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാനോ ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം താപനില കൂടും

Published

on

Share our post

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. വിവിധ ജില്ലകളിൽ ഇന്ന് മുതൽ മാർച്ച് ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില തുടരുന്നതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.മാർച്ച് ഏഴുവരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 -3°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 05 മുതൽ 07 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!