Kerala
നെല്ലിലെ കീടനിയന്ത്രണം; ട്രൈക്കോ കാർഡ് സുരക്ഷിത മാർഗം

വിളകളെ ആക്രമിക്കുന്ന കീടങ്ങൾ, രോഗംവരുത്തുന്ന അണുക്കൾ എന്നിവയെ നിയന്ത്രിക്കാൻ കഴിവുള്ള വിവിധതരം ബയോകൺട്രോൾ ഉപാധികൾ നമ്മുടെ ഗവേഷണകേന്ദ്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് ട്രൈക്കോ കാർഡുകൾ.
നെൽക്കൃഷിയിലെ പ്രധാന ശല്യങ്ങളായ ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാൻ പറ്റിയ മാർഗമാണിത്. കൂടാതെ പച്ചക്കറിവിളകളിലും മറ്റുവിളകളിലും കാണുന്ന പുഴുവർഗകീടങ്ങൾക്കെതിരേയും ഇത് ഫലപ്രദമാണ്.
ട്രൈക്കോഗ്രമ്മ സ്പീഷിസിൽപ്പെട്ട മിത്രപ്രാണിയുടെ സമാധിദശ ഉൾക്കൊള്ളുന്ന കാർഡുകളാണിവ. ഇതിനായി ലാബിൽ ഉപയോഗിക്കുന്നത് ട്രൈക്കോഗ്രമ്മ എന്ന വേട്ടാളൻ വർഗത്തിൽപ്പെട്ട വളരെ സൂക്ഷ്മ പ്രാണികളെയാണ്. ഈ പ്രാണിയുടെ 18,000 മുതൽ 20,000 വരെ മുട്ടകൾ ഒരു കാർഡിൽ ഉണ്ടായിരിക്കും.
പ്രയോഗരീതി
അരയേക്കർ സ്ഥലത്തേക്ക് ഒരുപ്രാവശ്യത്തെ പ്രയോഗത്തിന് ഒരു കാർഡ് മതിയാകും. ഈയൊരു കാർഡ് പത്ത് ചെറുകഷണങ്ങളാക്കി അഞ്ചുസെന്റ് സ്ഥലത്തിന് ഒരു കഷണം എന്നതോതിൽ വയലുകളിൽ തെങ്ങോല (ഓലക്കണ്ണി) ഉപയോഗിച്ചോ, പേപ്പർ കപ്പുകളിലാക്കി വടികളിൽ കുത്തിയോ മറ്റേതെങ്കിലും രീതിയിലോ വെച്ചുകൊടുക്കണം.
ഇത് നെൽപ്പരപ്പിന്റെ അതേ ഉയരത്തിൽ ആകുന്നതാണ് നല്ലത്. ഞാറ് പറിച്ചുനട്ട് ഒരുമാസം പ്രായമാകുന്നതുമുതൽ കതിരുകൾ മൂത്തുതുടങ്ങുന്നതുവരെയുള്ള കാലയളവിലാണ് ഇത് വെക്കുന്നത്. ഒരാഴ്ച ഇടവിട്ട് അഞ്ചുതവണവെക്കുന്നത് ഗുണംചെയ്യും.
കീടനിയന്ത്രണം
ഈ മുട്ടകൾ വിരിഞ്ഞിറങ്ങി ഇലചുരുട്ടിപ്പുഴുവിന്റെയും തണ്ടുതുരപ്പന്റെയും മുട്ടക്കൂട്ടങ്ങളെ തേടിപ്പിടിച്ച് അവയെ പരാദീകരിച്ചു പൂർണമായും നശിപ്പിക്കുകയാണ് പ്രവർത്തനരീതി. ഇലചുരുട്ടിപ്പുഴുവിന്റെയോ തണ്ടുതുരപ്പന്റെയോ മുട്ടക്കൂട്ടങ്ങളാണ് ഇതിന്റെ ഭക്ഷണം എന്നതിനാൽ ഇത്തരം കീടബാധയുള്ള പാടശേഖരങ്ങളിൽ മാത്രം പ്രയോഗിച്ചാൽ മതിയാവും. അല്ലാതിടങ്ങളിൽ മുട്ടവിരിഞ്ഞിറങ്ങുന്ന മിത്രകീടങ്ങൾ ഭക്ഷണം ലഭിക്കാതെ നശിച്ചുപോയേക്കും.
കീടങ്ങളെ തിരിച്ചറിയാം
തണ്ടുതുരപ്പൻ പുഴു, ഇലചുരുട്ടിപ്പുഴു എന്നിവയുടെ ശലഭങ്ങളെ എളുപ്പം തിരിച്ചറിയാം. വൈക്കോൽ നിറത്തിലുള്ള മുൻചിറകിന്റെ ഏകദേശം മധ്യഭാഗത്തായി കറുത്തപൊട്ടുള്ള ശലഭമാണ് തണ്ടുതുരപ്പൻ. പാടത്ത് ഇതിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാം.
പെൺശലഭം നെല്ലോലപ്പരപ്പിൽ മുട്ടകൾ ഇടും. തുടർന്ന് വൈക്കോൽനിറത്തിലുള്ള രോമങ്ങൾകൊണ്ട് അവ മൂടിവെക്കും. ഒരു മുട്ടക്കൂട്ടത്തിൽ നൂറോളം മുട്ടകളിടും. ഒരാഴ്ചകൊണ്ട് മുട്ടകൾവിരിഞ്ഞു പുഴു തണ്ടിനുള്ളിൽ പ്രവേശിച്ച് ഉൾഭാഗം തിന്നുവളരും.
പുഴു തണ്ടുതുളയ്ക്കുന്നതിന്റെ ഫലമായി ചെടിയുടെ നാമ്പ് വാടി ഉണങ്ങിനശിക്കുന്നു. വാടിയുണങ്ങിയ നാമ്പ് വലിച്ചാൽ എളുപ്പത്തിൽ ഊരിവരും. ആക്രമണം കതിർ രൂപപ്പെട്ടശേഷമാണെങ്കിൽ കതിർക്കുല വെൺകതിരായി മാറും.
ഓലചുരുട്ടിപ്പുഴുവിന്റെ ശലഭങ്ങൾക്ക് മഞ്ഞ ചിറകിന്റെ മുകൾപ്പരപ്പിൽ രണ്ടുവരി തവിട്ടുനിറത്തിലുള്ള അടയാളങ്ങൾ കാണാം. പെൺശലഭം രണ്ടു മൂന്നു അടുക്കുകളായോ ഒറ്റയായോ മുട്ടയിടും. ഈ മുട്ടകൾ നാലുദിവസംകൊണ്ട് വിരിഞ്ഞു പുഴുക്കൾ പുറത്തുവരും.
പുഴു നെല്ലോല നെടുകെ ചുരുട്ടിയോ കുറുകെ മടക്കിയോ അടുത്തുള്ള രണ്ടുമൂന്ന് നെല്ലോലകൾ കൂട്ടിപ്പിടിച്ചോ ഉണ്ടാക്കിയ കൂടിനുള്ളിൽ വസിച്ച് ഹരിതകം കാർന്നുതിന്നുന്നു. ഇതിന്റെഫലമായി നെല്ലോലകൾ വെളുക്കുന്നു. ക്രമേണ ഇവ കരിഞ്ഞുണങ്ങുന്നു. പുഴു ഇരിക്കുന്ന ഇലക്കൂടുകൾ പുഴുവിന്റെ കാഷ്ഠംകൊണ്ട് നിറഞ്ഞിരിക്കും.
ലഭ്യത
തൃശ്ശൂർ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ബയോകൺട്രോൾ ലബോറട്ടറിയിൽനിന്നും ട്രൈക്കോ കാർഡുകൾ ഉൾപ്പെടെയുള്ള ബയോകൺട്രോൾ ഉപാധികൾ ലഭ്യമാണ്. (വിവരങ്ങൾക്ക്: 0487 2374 605).
കൂടാതെ വെള്ളായണി കാർഷിക കോളേജിലെ ബയോകൺട്രോൾ ലബോറട്ടറിയിൽനിന്ന് ഇവ ലഭ്യമാണ്. (വിവരങ്ങൾക്ക്9645136567, 9446378182).
Kerala
പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Kerala
ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.
ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
Kerala
മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി. കെ.ധന്യയാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്