Connect with us

Kannur

വില്പനക്ക് വഴിയില്ല; ചെറുകിട മത്സ്യക്കർഷകർ കടത്തിൽ

Published

on

Share our post

കരിവെള്ളൂർ(കണ്ണൂർ): വളർത്തിയ മത്സ്യം വിൽക്കാൻ കഴിയാതെ ചെറുകിട മത്സ്യകർഷകർ ദുരിതത്തിൽ. ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം വലിയതുക മുടക്കി മത്സ്യക്കൃഷിയിറക്കിയ കർഷകരാണ് ഇപ്പോൾ കടത്തിൽ മുങ്ങിനിൽക്കുന്നത്. സാധാരണമായി മത്സ്യലഭ്യത കുറവായ ജൂൺ, ജൂലായ് മാസങ്ങളിലാണ് വളർത്തുമത്സ്യങ്ങൾക്ക് ആവശ്യക്കാർ കൂടുതൽ ഉണ്ടായിരുന്നത്. എന്നാൽ, വിറ്റഴിക്കാൻ സംവിധാനങ്ങൾ ഇല്ലാത്തത് തിരിച്ചടിയായി.ഫിഷറീസ് വകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേർന്നുള്ള സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് മത്സ്യക്കൃഷി ആരംഭിച്ചത്. വലിയ സബ്‌സിഡി, മത്സ്യങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനം ഇവയൊക്കെയായിരുന്നു വാഗ്ദാനം. എന്നാൽ, ചെറിയ സബ്സിഡി ലഭിച്ചു എന്നതൊഴിച്ചാൽ മത്സ്യങ്ങൾ വില്പന നടത്തുന്നതിന് ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

ആറുമാസം കൊണ്ട് വിൽക്കേണ്ട മത്സ്യങ്ങൾ ഒരു വർഷമായിട്ടും വിറ്റഴിക്കാൻ കഴിയാതെ കുളങ്ങളിൽ വളരുന്നുണ്ട്. വില്പന വൈകുന്തോറും കർഷകർക്ക് നഷ്ടം കൂടിവരും. ഒരു രക്ഷയുമില്ലാതെ പകുതിവിലയ്ക്ക് കർഷകർ പ്രാദേശികമായി വിൽക്കുകയാണ് ചെയ്യുന്നത്.വലിയ തുക ബാങ്കിൽ നിന്ന് വായ്പയെടുത്താണ് മത്സ്യകൃഷിക്കിറങ്ങിയത്. ഇപ്പോൾ മുടക്കുമുതലിന്റെ പകുതിപോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണെന്ന് മൂന്ന് വർഷമായി മത്സ്യക്കൃഷി ചെയ്യുന്ന ഓണക്കുന്നിലെ കീനേരി ബാലകൃഷ്ണൻ പറഞ്ഞു.

മത്സ്യക്കൃഷി ആരംഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനുതന്നെ കർഷകർക്ക് വലിയതുക ചെലവായിരുന്നു. ആറുരൂപ പ്രകാരം നൽകിയാണ് ഫിഷറീസ് വകുപ്പ് വഴി അസം വാളമത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. രണ്ട് സെന്റിൽ മണ്ണെടുത്ത് ടാർപായ വിരിച്ച് കുളം നിർമിക്കുക, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മോട്ടോറുകൾ സ്ഥാപിക്കുക, മുകളിലും വശങ്ങളിലും നെറ്റ് സ്ഥാപിക്കുക തുടങ്ങിയവ ഒരുക്കുന്നതിനുതന്നെ ഒന്നര ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം വരെ ചെലവാകും. വളരുന്നതിനനുസരിച്ച് ഒരു ദിവസം 150 രൂപ മുതൽ 250 രൂപ വരെ തീറ്റയ്ക്ക് ചെലവാകും. വൈദ്യുതി ചെലവ് വേറെയും കാണണം.മത്സ്യകർഷകരുടെ ഉത്പന്നങ്ങൾ യഥാസമയം വിറ്റഴിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും അടിയന്തരമായി സംവിധാനമൊരുക്കണമെന്നാണ് കർഷകർ പറയുന്നത്.


Share our post

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Kannur

സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്

Published

on

Share our post

കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.


Share our post
Continue Reading

Kannur

എല്‍.പി സ്‌കൂള്‍ ടീച്ചര്‍- പി.എസ്.സി അഭിമുഖം

Published

on

Share our post

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍-709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ അവസാന ഘട്ട അഭിമുഖം പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് അഞ്ച്, ആറ്, ഏഴ്, 12, 13, 14, 19, 20, 21, 26, 27 (11 ദിവസം) തീയതികളില്‍ നടത്തും. അവസാന ഘട്ടത്തിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ എന്നിവ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖ, അസല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റര്‍വ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.


Share our post
Continue Reading

Trending

error: Content is protected !!