Connect with us

Kerala

റോബോടിക്‌ സാങ്കേതികവിദ്യ ഹൈസ്‌കൂൾ പാഠപുസ്‌തകത്തിലേക്ക്‌

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളും റോബോടിക് സാങ്കേതികവിദ്യ പഠിക്കും. ഇതിനായി അടുത്ത അധ്യയന വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളിൽ റോബോടിക് പഠനവും ഉൾപ്പെടുത്തുമെന്ന് കൈറ്റ്സ് സി.ഇ.ഒ കെ. അൻവർ സാദത്ത്. ഇതിന്റെ മുന്നോടിയായി 20,000 റോബോടിക് കിറ്റുകൾ ലിറ്റിൽ കൈറ്റ് ക്ലബ്ബുകൾക്ക് കൈമാറി തുടങ്ങി. ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിംഗ്സ്) എ.ഐ (ആർടിഫിഷ്യൽ ഇന്റലിജൻസ്) എന്നിവയും ഹൈസ്കൂൾ പാഠപുസ്തകത്തിന്റെ ഭാഗമാകും. നിലവിൽ ഏഴിലെ ഐ.സി.ടി പുസ്തകത്തിൽ എ.ഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ഐ പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുജനങ്ങൾക്ക് ഈ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതിയും കൈറ്റ്സ് തയ്യാറാക്കും.

കൈറ്റ്സ് സിഇഒ കെ അൻവർ സാദത്ത് ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾക്ക് 9,000 റോബോടിക് കിറ്റ് നേരത്തെ നൽകിയിട്ടുണ്ട്. ഇതിന് പുറമെയാണ് 20,000 കിറ്റുകൾ നൽകുന്നത്. ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി അവരെ റിസോഴ്സ് പേഴ്സൺമാരാക്കി മുഴുവൻ വിദ്യാർഥികൾക്കും റോബോടിക് പരിശീലനം നൽകാനാണ് പദ്ധതി. നിലവിൽ 1,3,57 ക്ലാസുകളിലെ ഐസിടി പാഠപുസ്തകമാണ് പരിഷ്കരിച്ചത്. മറ്റു ക്ലാസുകളിലേത് അടുത്ത അധ്യയന വർഷം പരിഷ്കരിക്കും. 80,000 അധ്യാപർക്ക് നിലവിൽ എ.ഐ പരിശീലനം നൽകിയിട്ടുണ്ട്. ഏഴാം ക്ലാസിൽ എ.ഐ പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ നാല് ലക്ഷം കുട്ടികൾക്ക് എ.ഐ പരിശീലനം ലഭിക്കും. രാജ്യത്ത് ആദ്യമായാണിത്.

ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഐ.ടി പഠനം കൂടുതൽ മികവോടെ നൽകുന്നതിന് ആവശ്യമായ പദ്ധതി കൊണ്ടുവരും. ലിറ്റിൽ കൈറ്റ്സിന്റെ തുടർച്ച ഹയർസെക്കന്ററിയിലും ഉണ്ടാകേണ്ടതുണ്ട്. അതേ കുറിച്ചുള്ള ആലോചനയിലാണ് കൈറ്റ്സ്. വിൻഡോസ് പണിമുടക്കിയപ്പോഴും കേരളത്തിന്റെ സർക്കാർ സംവിധാനത്തെ അവ ബാധിക്കാത്തത് നമ്മൾ സ്വതന്ത്ര സോഫ്റ്റ്വെയറുകളെ ആശ്രയിച്ചതിനാലാണ്. ഇവ കൂടുതൽ ശക്തിപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഏറെ ഗുണകരമാണെന്നും അൻവർ സാദത്ത് പറഞ്ഞു.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!