Connect with us

India

വന്യജീവി ആക്രമണം; അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊല്ലപ്പെട്ടത് 486 പേര്‍

Published

on

Share our post

ന്യൂഡല്‍ഹി: കേരളത്തില്‍ 2019-’24 കാലയളവില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 486 പേരെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. 2023-’24-ല്‍ കേരളത്തില്‍ 94 മരണങ്ങളുണ്ടായി. 2021-’22-ലാണ് വന്യജീവി ആക്രമണങ്ങളില്‍ കൂടുതല്‍ മരണം. ആനകളുടെ ആക്രമണത്തില്‍ 35 പേരും കടുവകളുടെ ആക്രമണത്തില്‍ ഒരുമരണവും മറ്റ് വന്യജീവികളുടെ ആക്രമണത്തില്‍ 78 മരണങ്ങളും ഉള്‍പ്പെടെ 114 മരണങ്ങളാണ് 2021-22 ല്‍ കേരളത്തിലുണ്ടായത്. 2019-’20 കാലയളവില്‍ 92 പേര്‍ മരിച്ചു. 2020-’21-ല്‍ 88 പേര്‍ മരിച്ചു. 2022-’23-ല്‍ 98 പേരും മരിച്ചിട്ടുണ്ട്. ഒഡിഷയിലാണ് ആനകളുടെ ആക്രമണങ്ങള്‍ കാരണം ഏറ്റവുമധികം മരണം. 2023-24-ല്‍ 154 പേര്‍. കടുവകളുടെ ആക്രമണത്തില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണങ്ങള്‍. 2023-ല്‍ 35 പേരും 2022-ല്‍ 82 പേരും മരിച്ചു.

വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണം – കെ.സി. വേണുഗോപാല്‍

വന്യജീവികളുടെ ആക്രമണം കേരളത്തില്‍ വര്‍ധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ലോക്‌സഭയിലെ ശൂന്യവേളയില്‍ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 100-ഓളം ജീവനുകളാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര കണക്കുകള്‍ അനുസരിച്ച് 2019-’22 കാലയളവില്‍ ആനകളുടെ ആക്രമണത്തില്‍ 1500 മരണങ്ങളും കടുവ ആക്രമണത്തില്‍ 125 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്. തീരദേശ നിയന്ത്രണ മേഖലയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വീടുവെക്കാനോ കെട്ടിടം നിര്‍മിക്കാനോ ഒരു നിയമവും ബാധകമല്ലാത്ത സാഹചര്യത്തില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ ഈ നിയന്ത്രണങ്ങളൊക്കെയും ബാധകമാണെന്നത് ഖേദകരമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.


Share our post

India

കഴിഞ്ഞവര്‍ഷം ലോകത്ത് നടപ്പാക്കിയത് 1518 വധശിക്ഷ

Published

on

Share our post

ന്യൂഡൽഹി:2024ൽ ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത്‌ ഇറാൻ, ഇറാഖ്‌, സൗദി അറേബ്യ എന്നി രാജ്യങ്ങളാണെന്ന്‌ ആംനസ്റ്റി ഇന്റർനാഷണൽ. 2024 ൽ മാത്രം ലോകത്തെ വിവിധ രാജ്യങ്ങളിലായി 1518 പേരെയാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയരാക്കിയത്‌. ഇതിന്റെ 91 ശതമാനവും ഇറാൻ, ഇറാഖ്‌, സൗദി അറേബ്യ എന്നിവിടങ്ങളിലാണ്. ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത്‌ 2015 ലാണെന്നും ആ വർഷം 1634 പേർക്ക്‌ ശിക്ഷ നടപ്പിലാക്കിയതായും ആനംസ്റ്റി ഇന്റർനാഷണൽ ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കിൽ പറയുന്നു. 2023 ലെ കണക്കിനെക്കാളും 32 ശതമാനം പേരാണ് 2024 ൽ വധശിക്ഷയ്‌ക്ക്‌ വിധേയരായത്‌.


Share our post
Continue Reading

India

ഫോട്ടോകോപ്പി എടുക്കാൻ ഓടേണ്ട; കേന്ദ്ര സർക്കാർ പുതിയ ആധാർ ആപ്പ് പുറത്തിറക്കി

Published

on

Share our post

ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായികേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ഇന്നലെ പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്‌ത ഈ ആപ്പ്, ആധാർ കാർഡുകളോ ഫോട്ടോകോപ്പികളോ കൈവശം വയ്ക്കേണ്ട ആവശ്യകത ഇല്ലാതാക്കും. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ആധാർ പരിശോധന ഇനി എളുപ്പം

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ച് വികസിപ്പിച്ച ഈ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയ ഫേസ് ഐഡി തിരിച്ചറിയൽ സാധ്യമാക്കുന്നു. പുതിയ ആധാർ ആപ്പ് മൊബൈൽ വഴി ഫേസ് ഐഡി തിരിച്ചറിയാൻ സഹായിക്കുന്നു. ഇനി ഫിസിക്കൽ കാർഡുകളോ ഫോട്ടോകോപ്പികളോ ആവശ്യമില്ല, എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Xൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.

സ്വകാര്യതയ്ക്ക് മുൻതൂക്കം

ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങളിൽ പൂർണ നിയന്ത്രണം നൽകുന്നതാണ്. ഒരു ടാപ്പിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ കഴിയും. ഇത് സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്തോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ആധാർ വിശദാംശങ്ങൾ പരിശോധിക്കാനുംപങ്കിടാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു.

യു.പി.ഐ പോലെ ലളിതം

ആധാർ വെരിഫിക്കേഷൻ ഇനി യുപിഐ പേയ്മെന്റ് പോലെ എളുപ്പമാകും. യാത്രയ്ക്കിടയിലോ, ഹോട്ടൽ ചെക്ക്-ഇന്നുകൾക്കിടയിലോ, ഷോപ്പിംഗിനിടയിലോ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി പകർപ്പുകൾ കൈമാറേണ്ട ആവശ്യം ഇനി വേണ്ട. 100 ശതമാനം ഡിജിറ്റലും സുരക്ഷിതവുമായ ഈ ആപ്പ്, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ വിവരങ്ങൾ പങ്കിടാൻ അനുവദിക്കൂ.

നിലവിൽ ബീറ്റാ ഘട്ടത്തിൽ

പുതിയ ആധാർ ആപ്പ് നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും എഐയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ ആപ്പ് നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. വ്യാജമായോ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായി, ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ പസേവനം എത്തിക്കുകയാണ് പുതിയ ആധാർ ആപ്പിന്റെ ലക്ഷ്യം.


Share our post
Continue Reading

India

വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

Published

on

Share our post

ഡൽഹി: വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.


Share our post
Continue Reading

Trending

error: Content is protected !!