Connect with us

Kerala

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ നടന്നില്ല; നിരത്തിലിറക്കാനാകാതെ കെ.എല്‍. 90

Published

on

Share our post

ര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ കെ.എല്‍. 90 എന്ന പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനമേര്‍പ്പെടുത്താന്‍ വൈകുന്നു. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടിയുള്ള ദേശസാത്കൃതവിഭാഗം ഓഫീസില്‍ (നാഷണലൈസ്ഡ് സെക്ടര്‍-കെ.എല്‍ 15) ഓഫീസ് തുറക്കാനും സര്‍ക്കാര്‍വാഹനങ്ങളുടെ രജിസ്ട്രേഷന്‍ അവിടേക്കുമാറ്റാനും കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും ഓഫീസ് നവീകരണം തുടങ്ങിയതേയുള്ളൂ.

വാഹനങ്ങളില്‍ കേരള സര്‍ക്കാരിന്റെ ബോര്‍ഡ് അനധികൃതമായി ഉപയോഗിക്കുന്നത് തടയാനാണ് പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം വിഭാവനംചെയ്തത്. അനധികൃതമായി ബോര്‍ഡുപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി മോട്ടോര്‍വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ഉപയോഗത്തിലുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റാനുള്ള ഉത്തരവുകൂടി ഇറങ്ങേണ്ടതുണ്ട്. നിലവില്‍ ഓഫീസ് നിര്‍മാണത്തിനും ജീവനക്കാരുടെ വിന്യാസത്തിനുംമാത്രമാണ് സര്‍ക്കാര്‍ അനുമതി. കുടപ്പനക്കുന്നിലെ എന്‍.എസ്. വിഭാഗം ആര്‍.ടി.ഒ.യുടെ കീഴിലാകും പുതിയ ഓഫീസും പ്രവര്‍ത്തിക്കുക.കെ.എല്‍. 90 എ മുതല്‍ ഡി വരെയാണ് പുതിയ രജിസ്ട്രേഷന്‍. സംസ്ഥാനസര്‍ക്കാരിന്റെ വാഹനങ്ങളെല്ലാം കെ.എല്‍. 90 എ ശ്രേണിയിലാകും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 90 ബിയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് 90 സിയും നല്‍കും.

കള്ള ടാക്‌സിക്ക് സര്‍ക്കാര്‍ബോര്‍ഡ്

ഒട്ടേറെ സ്വകാര്യവാഹനങ്ങള്‍ സര്‍ക്കാര്‍ബോര്‍ഡുമായി നിരത്തിലിറങ്ങുന്നുണ്ട്. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും പല സ്ഥാപനമേധാവികള്‍ക്കും മഞ്ഞ നമ്പര്‍ ബോര്‍ഡുള്ള ടാക്‌സി വാഹനങ്ങളോട് താത്പര്യമില്ല. പകരം നിയമവിരുദ്ധമായി സ്വകാര്യവാഹനങ്ങള്‍ വാടകയ്‌ക്കെടുത്തശേഷം സര്‍ക്കാര്‍ബോര്‍ഡ് വെക്കും. നിരത്തില്‍ സര്‍ക്കാര്‍വാഹനമെന്ന പരിഗണന ലഭിക്കാന്‍വേണ്ടിയാണ് ഈ ക്രമീകരണം. പലതും ഉദ്യോഗസ്ഥരുടെ ബിനാമിവാഹനങ്ങളാണ്.

Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!