Connect with us

Kerala

ആഗസ്ത് ഒന്ന് മുതൽ കേരളം സമ്പൂർണ ഇ–സ്റ്റാമ്പിങ്ങിലേക്ക്‌

Published

on

Share our post

തിരുവനന്തപുരം : കേരളത്തിലെ രജിസ്‌ട്രേഷൻ ഇടപാടുകൾ ആഗസ്‌ത്‌ ഒന്നുമുതൽ സമ്പൂർണ ഇ–സ്റ്റാമ്പിങ്ങിലേക്ക്‌ മാറും. ഇതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ട്രഷറി-രജിസ്‌ട്രേഷൻ വകുപ്പുകൾക്ക്‌ നിർദേശം നൽകി. 25 മുതൽ തെരഞ്ഞെടുത്ത സബ്‌ രജിസ്‌ട്രാർ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കും.

ലക്ഷം രൂപയ്‌ക്ക്‌ മുകളിലുള്ള മുദ്രപ്പത്രങ്ങൾ 2017 മുതൽ ഇ–സ്റ്റാമ്പിങ്ങിലേക്ക്‌ മാറ്റിയിരുന്നു. അതിനുതാഴേക്കുള്ള മുദ്രപ്പത്രങ്ങളാണ്‌ പുതിയ സംവിധാനത്തിലേക്ക്‌ മാറ്റുന്നത്‌. നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രങ്ങൾക്കും ഇത്‌ ബാധകം. ഡിജിറ്റൽ സേവനങ്ങളിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിനൊപ്പം വെണ്ടർമാരുടെ തൊഴിൽ സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്‌. ലക്ഷം രൂപവരെയുള്ള മുദ്രപ്പത്ര വിൽപ്പന തുടർന്നും അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെയാകും.

ഇ–സ്റ്റാമ്പ്‌ നേടേണ്ടത്‌ 
ഇങ്ങനെ

ആധാരം രജിസ്റ്റർ ചെയ്യേണ്ടവർ രജിസ്‌ട്രേഷൻ വകുപ്പിന്റെ ‘പേൾ’ (PEARL) ആപ്ലിക്കേഷനിലൂടെ ‘രജിസ്‌ട്രേഷൻ കേരള’ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തേണ്ട സബ്‌ രജിസ്‌ട്രാർ ഓഫീസ് കണ്ടെത്തി ടോക്കൺ എടുക്കണം. വെബ്സൈറ്റിൽ ലഭ്യമായ മാതൃകാ ആധാരമുപയോഗിച്ച്‌ ആധാരം സ്വയം തയ്യാറാക്കാം. ആധാര വിലയുടെ അടിസ്ഥാനത്തിൽ മുദ്രവിലയ്‌ക്ക്‌ അനുസരിച്ച്‌ യുണീക്‌ ട്രാൻസാക്ഷൻ ഐഡി, ഇ–സ്റ്റാമ്പ് റഫറൻസ് നമ്പർ എന്നിവയുള്ള പേ–സ്ലിപ്പ് ലഭിക്കും. ഇതുമായി ഇ–സ്റ്റാമ്പ്‌ വിതരണ ലൈസൻസുള്ള വെണ്ടറെ സമീപിക്കണം. വെണ്ടർക്ക് ട്രഷറിയിൽനിന്ന്‌ നൽകിയ അക്കൗണ്ട്‌ ലോഗിൻ ചെയ്ത്‌ സ്റ്റാമ്പ്‌ ലഭ്യമാക്കാം.

ക്ഷാമം പരിഹരിക്കും

ചെറിയ മൂല്യമുള്ള മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകിയിരുന്നു. ക്ഷാമമുള്ളവയ്‌ക്കുപകരം മറ്റ് മുദ്രപ്പത്രങ്ങൾ റീവാലിഡേറ്റ്ചെയ്ത്‌ വിതരണം ചെയ്യും.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!