Connect with us

Kerala

പക്ഷി വൈവിധ്യ കലവറയായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ

Published

on

Share our post

കോഴിക്കോട് : സസ്യഗവേഷണത്തിന് പുറമെ പക്ഷിനിരീക്ഷണത്തിലും നിർണായക കണ്ടെത്തലുമായി -മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലൂടെ 111 തരം പക്ഷികളെ കണ്ടെത്തി. ഇവയിൽ ചാരവരിയൻ പ്രാവ് (ട്രെറോണ്‍ പോംപഡോറ), ആൽക്കിളി (സിലോപോഗണ്‍ മലബാറിക്കസ്), ചിന്നക്കുട്ടുറുവൻ (മെഗലെയ്മ വിറിഡിസ്) എന്നിവ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. വംശനാശഭീഷണി നേരിടുന്ന വർണകൊക്ക് (മൈസിട്രിയ ലിയോകൊക്ഫല), കന്യാസ്ത്രീകൊക്ക് (സിക്കോനിയ എപ്സിസ്കോപ്സ്), വെള്ള അരിവാൾകൊക്കൻ (ത്രെസ്കിറോനിസ് മെലനോസിഫലസ്), ചേരക്കോഴി (അന്‍ഹിങ്ങ മെലനോഗാസ്റ്റര്‍), ചെറിയ പുള്ളിപ്പരുന്ത് (ക്ലാന്‍ഗ ഹസ്താത) തുടങ്ങിയവയും ഈ കൂട്ടത്തിലുണ്ട്. കോവിഡ് കാലത്ത് ആരംഭിച്ചതാണ് പഠനം. അന്താരാഷ്ട്ര ജേണലായ ജേണൽ ഓഫ് ഗ്ലോബൽ റിസോഴ്സസാണ് നാലുവർഷം നീണ്ട പഠനം പ്രസിദ്ധീകരിച്ചത്.

കേരള ശാസ്‌ത്ര സാങ്കേതിക വകുപ്പിന്‌ കീഴിലുള്ള സ്ഥാപനത്തിന്റെ 50 ഏക്കറിലെ ആവാസവ്യവസ്ഥയിലാണ് ഇത്രയേറ പക്ഷികളെ കണ്ടെത്തിയത്. ‌തദ്ദേശീയ പഴവർഗങ്ങളും കൂടൊരുക്കാൻ സാധിക്കുന്ന മരങ്ങളും മറ്റു ചെടികളും പക്ഷികളെ ആകർഷിക്കുന്നതായി കണ്ടെത്തി. കൊറ്റി വർഗത്തിൽപ്പെട്ട പക്ഷികളെയും മറ്റു ദേശാടനപ്പക്ഷികളെയും ആകർഷിക്കുന്ന വയൽ പ്രദേശവും ചതുപ്പ് പ്രദേശങ്ങളും ഗാർഡനിലുള്ളത്‌ ഗുണമായി. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സയന്റിസ്റ്റ് ഇൻ ചാർജ് ഡോ. എൻ.എസ് പ്രദീപിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥികളായ മിഥുൻ വേണുഗോപാൽ, പൂജ പുഷ്കരൻ, സി ജെ ലിജോ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. സി.ആർ ശ്രീരാജ് എന്നിവരടങ്ങിയതാണ്‌ ഗവേഷക സംഘം. പക്ഷികളുടെ വിവരങ്ങളും ശബ്ദങ്ങളും ഉള്‍ക്കൊള്ളിച്ച ക്യു ആര്‍ കോഡ് ബോർഡുകൾ ഗാർഡന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!