Connect with us

Kerala

ചിക്കൻ ബിരിയാണിയും എത്തി, കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ കൂടുതൽ ജില്ലകളിലേക്ക്

Published

on

Share our post

സ്റ്റീൽപാത്രങ്ങളിൽ ചൂടോടെ ഉച്ചയൂണ് എത്തിക്കുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ കൂടുതൽ ജില്ലകളിലേക്ക്. മാർച്ചിൽ തിരുവനന്തപുരത്ത് തുടങ്ങിയ ‘ലഞ്ച് ബെൽ’ രണ്ടാംഘട്ടമായി തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണെത്തുന്നത്. സ്വന്തം ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴി ഒാർഡർ സ്വീകരിച്ച് തുടക്കത്തിൽ ഉച്ചയൂണുമാത്രം നൽകിയിരുന്ന സ്ഥാനത്ത് ഈയാഴ്ച മുതൽ ബിരിയാണിയും കൊടുത്തു തുടങ്ങി. 180 രൂപയ്ക്ക് തലശ്ശേരി ചിക്കൻബിരിയാണിയാണ് നൽകുന്നത്. ഡെലിവറി ചാർജായി പ്രത്യേക തുക വേണ്ട. എല്ലാ ദിവസവും ഊണ് എന്നതിന് പകരം മെനുവിൽ മാറ്റംവേണമെന്ന ഉപഭോക്താക്കളുടെ നിർദേശം ഉൾക്കൊണ്ട് കൂടുതൽ വിഭവങ്ങളെത്തിക്കാനും പദ്ധതിയുണ്ട്.

സാലഡും മുളപ്പിച്ച ധാന്യവും

നോർത്ത് ഇന്ത്യൻ ലഞ്ച്, പഴങ്ങൾ-പച്ചക്കറികൾ എന്നിവയുടെ സാലഡ്, ഡയറ്ററി ലഞ്ച്, നാരുകൾ കൂടുതൽ അടങ്ങിയ ഉച്ചഭക്ഷണം, കിഴിപ്പൊറോട്ട, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ എത്തിക്കാനും പദ്ധതിയുണ്ട്. ഇതിനായി കൂടുതൽപേർക്ക് പരിശീലനം നൽകും.

മലബാർ ലൈവ്

നിലവിൽ മുട്ട, മീൻ എന്നിവചേർന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യാനുസരണം റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലാണ് ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസംവരെ മുൻകൂട്ടി പണമടച്ച് എല്ലാ ഉച്ചനേരവും ‘ലഞ്ച് ബെൽ’ ബുക്കുചെയ്യുന്നവരുണ്ട്.

തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതിയുടെ സ്വീകാര്യത മുൻനിർത്തിയാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കുടുംബശ്രീ അംഗങ്ങളാണ് സ്റ്റീൽപാത്രങ്ങളിൽ ഭക്ഷണം നേരിട്ട് വിതരണം ചെയ്യുന്നത്. ശേഷം പാത്രങ്ങൾ മടക്കിവാങ്ങും.

പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ കേന്ദ്രീകൃത അടുക്കളയിൽ പാചകംചെയ്ത ഭക്ഷണമാണ് ഈവിധം നൽകുന്നത്. ഭക്ഷണവിതരണ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്. ഹരിത മാനദണ്ഡം പാലിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!