Connect with us

Kerala

എം.ഡി.എസ്. കേരള: ഓപ്ഷൻ രജിസ്‌ട്രേഷൻ ജൂലായ് 19 വരെ

Published

on

Share our post

കേരളത്തിൽ സർക്കാർ, സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി (എം.ഡി.എസ്.) പ്രോഗ്രാമിലേക്ക്, പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന 2024-25 പ്രവേശനത്തിനായുള്ള കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ www.cee.kerala.gov.in -ൽ ആരംഭിച്ചു. മൂന്ന് സർക്കാർ (കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം), 17 സ്വകാര്യ സ്വാശ്രയ, ഡെന്റൽ കോളേജുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്.

ഫീസ്

സർക്കാർ കോളേജിലെ പ്രതിവർഷ ട്യൂഷൻ ഫീസ് 52,100 രൂപയാണ്. സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ 85 ശതമാനം സീറ്റിൽ 8,50,000 രൂപയും 15 ശതമാനം സീറ്റിൽ (എൻ.ആർ.ഐ.) 15,00,000 രൂപയുമാണ് വാർഷിക ട്യൂഷൻ ഫീസ്. ഈ ഫീസുകൾ താത്‌കാലികമാണ്. സർക്കാർ/അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി നിർദേശങ്ങൾ/തീരുമാനങ്ങൾക്കു വിധേയമാണിവ. കോളേജുകളുടെ പൂർണപട്ടിക www.cee.kerala.gov.in-ലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

ഓപ്ഷൻ രജിസ്‌ട്രേഷൻ

അലോട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ വെബ്‌സൈറ്റിൽ ‘പി.ജി. ഡെന്റൽ 2024-കാൻഡിഡേറ്റ് പോർട്ട’ലിൽ അപേക്ഷാ നമ്പർ, പാസ്‌വേഡ്‌ എന്നിവ നൽകി അവരുടെ ഹോംപേജിൽ ലോഗിൻ ചെയ്യണം. അവിടെ ‘ഓപ്ഷൻ രജിസ്‌ട്രേഷൻ’ എന്ന ലിങ്ക് ക്ലിക്കുചെയ്ത്, ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം. രജിസ്‌ട്രേഷന് ലഭ്യമായ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ പട്ടിക, ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൽ കാണാൻകഴിയും. അവയിൽനിന്നു താത്‌പര്യമുള്ള കോളേജുകൾ (ഓപ്ഷനുകൾ) തിരഞ്ഞെടുത്ത് അവയ്ക്ക് മുൻഗണന നിശ്ചയിച്ച് 1, 2, 3…. എന്ന ക്രമത്തിൽ രജിസ്റ്റർചെയ്യണം (ഏറ്റവും ആദ്യം പരിഗണിക്കപ്പെടേണ്ടതാണ് ഒന്നാം ഓപ്ഷൻ. അത് ലഭിച്ചില്ലെങ്കിൽ പരിഗണിക്കപ്പെടേണ്ടത് രണ്ടാം ഓപ്ഷൻ എന്നിങ്ങനെ). ഓപ്ഷനുകൾ രജിസ്റ്റർചെയ്യാൻ ജൂലായ് 19-ന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ടാകും.

സെക്യൂരിറ്റി ഡിപ്പോസിറ്റ്

ഓപ്ഷൻ രജിസ്‌ട്രേഷൻ വേളയിൽ, സെക്യൂരിറ്റി ഡിപ്പോസിറ്റായി 10,000 രൂപ അടയ്ക്കണം. പട്ടിക/ഒ.ഇ.സി./ഫീസ് സൗജന്യത്തിന് അർഹത ഉള്ളവർ എന്നിവർ 5000 രൂപയാണ് അടയ്ക്കേണ്ടത്. തുക അടച്ചുകഴിഞ്ഞാൽ അതിൽ മാറ്റംവരുത്താൻ കഴിയില്ല. പ്രക്രിയ പൂർത്തിയാകുംവരെ, അലോട്‌മെന്റ് ഒന്നും ലഭിക്കാത്തവർക്ക്, ഈ തുക തിരികെലഭിക്കും.

അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ അവരുടെ ട്യൂഷൻ ഫീസിൽ, സെക്യൂരിറ്റി തുക വകവെക്കും. അലോട്‌മെന്റ് ലഭിച്ചശേഷം സമയപരിധിക്കകം പ്രവേശനം നേടാത്തവർ; പ്രവേശനം നേടിയശേഷം സീറ്റ് വേണ്ടെന്നു വെക്കുന്നവർ എന്നിവരുടെ സെക്യൂരിറ്റി തുക പിഴയായി പരിഗണിക്കുന്നതും തിരികെ നൽകുന്നതുമല്ല.

ഓപ്ഷൻ രജിസ്റ്റർചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* അലോട്‌മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾ മാത്രം രജിസ്റ്റർചെയ്യുക.

* സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മൈനോറിറ്റി/എൻ.ആർ.ഐ. സീറ്റിന് അർഹതയുള്ളവർ അവയിലേക്കുള്ള ഓപ്ഷനുകളും ഇപ്പോൾ രജിസ്റ്റർചെയ്യണം.

* ആദ്യ റൗണ്ടിൽ ഉണ്ടായിരുന്ന ഓപ്ഷനുകൾ രണ്ടാം റൗണ്ടിൽ, ഓപ്ഷൻ പട്ടികയിൽ ചേർക്കാൻപറ്റില്ല. രണ്ടാംറൗണ്ടിലേക്കു പരിഗണിക്കപ്പെടാനുള്ള ഓപ്ഷൻ കൺഫർമേഷൻ (ഇത് നിർബന്ധമാണ്) നടത്താനും അവശേഷിക്കുന്ന ഓപ്ഷനുകളുടെ ഒഴിവാക്കൽ, പുനഃക്രമീകരണം എന്നിവ നടത്തുന്നതിനും അപ്പോൾ സൗകര്യം ലഭിക്കും.

* ആദ്യ റൗണ്ടിൽ ഇല്ലാതിരുന്ന ഓപ്ഷനുകൾ രണ്ടാം റൗണ്ടിൽ പുതുതായിവരുന്ന പക്ഷം, അവ പട്ടികയിൽ താത്‌പര്യമുള്ളിടത്ത് കൂട്ടിച്ചേർക്കാൻ കഴിയും.

* ആദ്യ റൗണ്ടിൽ സീറ്റ് അലോട്ട്‌ ചെയ്യപ്പെടുകയും അതിൽ പ്രവേശനം നേടുകയും ചെയ്യുന്നവരുടെ ഹയർ ഓപ്ഷനുകൾ (ലഭിച്ച ഓപ്ഷനെക്കാൾ ഉയർന്ന മുൻഗണന ഉള്ളവ) നിലനിർത്തും. അലോട്ടുചെയ്യപ്പെട്ടതിന്റെ താഴെയുള്ളവ റദ്ദാക്കപ്പെടും. അതിനാൽ രണ്ടാം റൗണ്ടിൽ അപ്ഗ്രഡേഷൻ സൗകര്യമേ ഉണ്ടാവൂ. അപ്ഗ്രഡേഷൻ ലഭിക്കാത്തപക്ഷം പ്രവേശനം നേടിയ സീറ്റുനില നിർത്താം.

* ആദ്യ രണ്ടു റൗണ്ട് കൗൺസലിങ്ങിനുശേഷം മൂന്നാം/അന്തിമ റൗണ്ട് കൗൺസലിങ് നടത്തും. ഈ ഘട്ടത്തിലേക്ക്, പുതിയ ഓപ്ഷൻ രജിസ്‌ട്രേഷൻ ഉണ്ടാകും. ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തുന്ന എല്ലാവരും പുതിയ രജിസ്‌ട്രേഷൻ ഫീ അടയ്ക്കേണ്ടിവരും.

* അന്തിമറൗണ്ടിനുശേഷവും സീറ്റുകൾ ഒഴിഞ്ഞുകിടന്നാൽ, അവ സ്‌ട്രേ വേക്കൻസി ഫില്ലിങ്‌ അലോട്‌മെന്റ് വഴി ഓൺലൈൻ/ഓഫ്‌ലൈൻ രീതിയിൽ (അപ്പോൾ തീരുമാനിക്കും) നടത്തും.

* സർവീസ് ക്വാട്ടയിലേക്കുള്ള അലോട്‌മെന്റ് ഇപ്പോൾ നടത്തില്ല. തുടർറൗണ്ടിൽ നടത്തും. എന്നാൽ, ഓപ്പൺ/ജനറൽ ക്വാട്ടയിലെക്കും അപേക്ഷിച്ച സർവീസ് ക്വാട്ട വിഭാഗക്കാർ, അതിലേക്കു പരിഗണിക്കപ്പെടാൻ ഇപ്പോൾ ഒപ്ഷൻ നൽകണം.

അഖിലേന്ത്യാ നിയന്ത്രണ സമിതികളുടെ അംഗീകാരം, സർവകലാശാലാ അഫിലിയേഷൻ തുടങ്ങിയവയ്ക്കു വിധേയമായിരിക്കും അലോട്‌മെന്റുകൾ.

പ്രൊഫൈൽ പരിശോധന

എം.ഡി.എസ്. പ്രവേശനത്തിനു നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താനും ന്യൂനതകൾ പരിഹരിക്കാനും ശരിയായ രേഖകൾ അപ്‌ലോഡ് ചെയ്യാനുമുള്ള സമയപരിധി ജൂലായ് 18-ന് വൈകീട്ട് മൂന്നുവരെ നീട്ടിയിട്ടുണ്ട്.

സമയപരിധിക്കകം സാധുവായ രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ നേറ്റിവിറ്റി/കമ്യൂണിറ്റി/കാറ്റഗറി (മൈനോറിറ്റി/എൻ.ആർ.ഐ./ഇൻ സർവീസ് ക്വാട്ട ഉൾപ്പെടെ) അവകാശവാദങ്ങൾ പരിഗണിക്കില്ല. അലോട്‌മെന്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകൾക്കായി www.cee.kerala.gov.in കാണണം.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!