Connect with us

Kannur

പലരുചികളിൽ കൃഷ്‌ണ ഫുഡ്‌സ്‌

Published

on

Share our post

കണ്ണൂർ : രുചിയുള്ള വിഭവങ്ങളുണ്ടാക്കുകയെന്നത്‌ ചെറുപ്പം മുതൽ കൃഷ്‌ണക്ക്‌ ഹരമായിരുന്നു. പതിവു പലഹാരങ്ങൾക്കപ്പുറം പാചകത്തിൽ പുതുപരീക്ഷണവും ആവേശമായിരുന്നു. വീട്ടുകാർക്കുമാത്രം ആസ്വദിക്കാൻ കഴിഞ്ഞ കൃഷ്‌ണയുടെ കൈപ്പുണ്യം കണ്ണൂർ നഗരവാസികളുടെ നാവിലെത്തിയത്‌ കുടുംബശ്രീയിലൂടെയാണ്‌. പിന്നീട് കൃഷ്‌ണ ഫുഡ്‌സ്‌ എന്ന പേരിൽ അറിയപ്പെടുന്ന സംരംഭമായി വളർന്നു.

പതിനാലു വർഷംമുമ്പ്‌ മേലെ ചൊവ്വ പാതിരിപ്പറമ്പിലെ വീടിനു സമീപത്തെ ശ്രീലക്ഷ്‌മി കുടുംബശ്രീ യൂണിറ്റിലെ അംഗമായതാണ്‌ വഴിത്തിരിവ്‌. അംഗമായതിനുശേഷം കുടുംബശ്രീ കണ്ണൂർ നഗരത്തിൽ നടത്തിയ ആദ്യമേളയിൽ കൃഷ്‌ണ പലഹാരങ്ങളുമായെത്തി. കേക്കും റവ ലഡുവിനുമെല്ലാം ലഭിച്ച ‘മധുരം നിറഞ്ഞ’ പ്രതികരണങ്ങൾ കൂടുതൽ വിഭവങ്ങളുണ്ടാക്കാൻ പ്രേരണയായി. പത്തുവർഷംമുമ്പ്‌ കൃഷ്‌ണ ഫുഡ്‌സ്‌ എന്ന ബ്രാൻഡിൽ ഉൽപന്നങ്ങളുണ്ടാക്കി വിൽപ്പന തുടങ്ങി.

കേക്കിൽ പ്രകൃതിദത്ത രുചികളുടെ പരീക്ഷണമാണ്‌. പഴം, ക്യാരറ്റ്‌, ഈന്തപ്പഴം, ചക്ക, മാമ്പഴം തുടങ്ങിയ രുചികളെല്ലാം കേക്കിൽ നിറയും. ഈ രുചികളിൽ കപ്പ്‌ കേക്കുകളും തയ്യാറാക്കാറുണ്ട്‌. ചെറുധാന്യങ്ങളുടെ ബിസ്‌കറ്റ്‌, മസാലക്കടല, ഉള്ളിയപ്പം, കണ്ണൂരപ്പം എന്നിവയ്‌ക്ക്‌ പുറമേ ഇഞ്ചിയുടെയും പച്ചമാങ്ങയുടെയും രുചിയുള്ള സ്‌ക്വാഷുകളുമുണ്ട്‌. വീട്ടിലാണ്‌ പലഹാര നിർമാണം. ഫോണിലൂടെയും നേരിട്ടും ഓർഡർ ചെയ്‌താൽ പലഹാരങ്ങൾ ലഭിക്കും. വർഷങ്ങളായി കുടുംബശ്രീ മേളകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ്‌. സ്വപ്രയത്നംകൊണ്ട്‌ പാകംചെയ്‌തെടുത്തതാണ്‌ ഈ വിജയഗാഥ. പി. രത്നാകരനാണ്‌ കൃഷ്‌ണയുടെ ഭർത്താവ്‌. മക്കൾ: മായ, നിതിൻ. ഫോൺ: 9400527051


Share our post

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം: സ്ഥാനികരുടെ മഠത്തിൽ കയറൽ നാളെ

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സ്ഥാനികരുടെ സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവും തമ്മേങ്ങാടൻ നമ്പ്യാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക.

പന്ന്യന്നൂർ നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ സംഘവും തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ പാതിരിയാട് മഠത്തിലുമാണ് വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ്സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.

 

 


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Trending

error: Content is protected !!