THALASSERRY
ഇരിട്ടി പാലത്തിന്റെ ശിലാഫലകം ഇവിടെയുണ്ട്

തലശ്ശേരി: 1924-ലെ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പാലം ഭൂരിഭാഗവും കൂട്ടുപുഴ പാലം ഭാഗികമായും തകർന്നു. 1887-ൽ വില്യം ലോഗനാണ് ഇരിട്ടി പാലത്തിന് ശിലയിട്ടത്. അന്ന് പാലത്തിനൊപ്പം ഒഴുകിപ്പോയ ശില ആറുപതിറ്റാണ്ടിന് ശേഷം പായം വില്ലേജിലെ ഒരു വീട്ടിൽനിന്ന് കിട്ടി.
പായം വില്ലേജ് ഓഫീസറായിരുന്ന ശ്രീധരനാണ് 1999-ൽ വില്ലേജിലെ ഒരു വീട്ടിൽ ശിലാഫലകം കണ്ടെത്തിയത്. പശുത്തൊഴുത്തിലായിരുന്നു ശിലാഫലകം. അന്നത്തെ തലശ്ശേരി ആർ.ഡി.ഒ. ആയിരുന്ന എ.സി. മാത്യു മുൻകൈയെടുത്ത് ഉടമയിൽനിന്ന് ശിലാഫലകം വാങ്ങി. ആർ.ഡി.ഒ.യുടെ കാറിൽ തലശ്ശേരിയിൽ കൊണ്ടുവന്നു. ശിലാഫലകം ഇപ്പോൾ തലശ്ശേരിയിൽ കേരള റവന്യൂ റഫറൻസ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 1924-ലെ വെള്ളപ്പൊക്കത്തിൽ പാലം തകർന്നതിനെക്കുറിച്ച് മലബാർ കളക്ടറായിരുന്ന സി.എ. ഇന്നീസിന്റെ മലബാർ ഗസറ്റിൽ പരാമർശമുണ്ട്. 1995 മുതൽ 2001 വരെ തലശ്ശേരി ആർ.ഡി.ഒ. ആയിരുന്ന എ.സി. മാത്യു മുൻകൈയെടുത്താണ് തലശ്ശേരിയിൽ ലൈബ്രറി തുടങ്ങിയത്. മഞ്ചേരിമുതൽ കാസർകോട് വരെയുള്ള താലൂക്ക് ഓഫീസുകളിലെ ചരിത്രരേഖകൾ പരിശോധിച്ചാണ് ലൈബ്രറിയിലേക്ക് രേഖകൾ കണ്ടെത്തിയത്. റവന്യു കമ്മിഷണറുടെ അനുമതിയോടെയാണ് ഇവ ശേഖരിച്ചത്. മാനന്തവാടി താലൂക്ക് ഓഫീസിൽ പരിശോധിച്ചപ്പോൾ പഴശ്ശിരാജയുടെ മരണം സംബന്ധിച്ച രേഖ 1980ൽ നശിപ്പിച്ചതായി കണ്ടെത്തി. ഡെത്ത് ഓഫ് പഴശ്ശിരാജ എന്ന ഫയലാണ് ആവശ്യമില്ലെന്ന് കരുതി നശിപ്പിച്ചവയുടെ കൂട്ടത്തിലുൾപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന നായനാർ മുൻകൈയെടുത്താണ് തലശ്ശേരിയിൽ ലൈബ്രറി സ്ഥാപിച്ചത്. 1997-ൽ റവന്യൂ ഡിവിഷണൽ ഓഫീസ് റെക്കോർഡ് റൂമായി തുടങ്ങിയത്. പിന്നിട് ലൈബ്രറിയായി.
അപൂർവ പുസ്തകങ്ങളും കൈയെഴുത്തുകളും
2852 പുസ്തകങ്ങളും 237 കൈയെഴുത്തുകളും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത യോദ്ധാക്കൾക്ക് ബ്രിട്ടീഷ് സർക്കാർ നൽകിയ മെഡലുകളും ഉൾപ്പെടെ നിരവധി അമൂല്യ രേഖകൾ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചരിത്രവിഷയത്തിൽ ഗവേഷണംനടത്തുന്നവരാണ് പ്രധാനമായി ലൈബ്രറിയിൽ എത്തുന്നത്.
അപൂർവവും വിലപ്പെട്ടതുമായ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും ശേഖരമുള്ള വടക്കൻ കേരളത്തിലെ ഏക റവന്യൂ റഫറൻസ് ലൈബ്രറിയാണിത്. മാഹി അഡ്മിനിസ്‌ട്രേറ്റർ മലബാർ കളക്ടർക്ക് അയച്ച കത്തുകൾ 1815, 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ, 1881-ലെ ആദ്യ സെൻസസ് മുതലുള്ള സെൻസസ് റിപ്പോർട്ട്, വില്യം ലോഗന്റെ മലബാർ മാന്വലിന്റെ ആദ്യപതിപ്പ്, തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കടുവശല്യം, കടുവകളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് എന്നിവ ലൈബ്രറിയിലെ അപൂർവ രേഖകളിൽ ചിലതാണ്.
ലൈബ്രറി സംരക്ഷിക്കാൻ നിരവധിതവണ മന്ത്രിമാർക്ക് ഉൾപ്പെടെ നിവേദനം നൽകിയതായി മുൻ ആർ.ഡി.ഒ. എ.സി. മാത്യു പറഞ്ഞു. ലൈബ്രറിയിൽ ലൈബ്രേറിയനെ നിയമിക്കാൻ പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒടുവിൽ നിയമിച്ചു. രേഖകൾ സംരക്ഷിക്കാൻ ഡിജിെറ്റെസ് ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതായി അദ്ദേഹം പറഞ്ഞു.
ഡിജിെറ്റെസേഷൻ പദ്ധതി പരിഗണനയിൽ
ലൈബ്രറിയിലെ പുസ്തകങ്ങളും രേഖകളും ഡിജിെറ്റെസ് ചെയ്യാൻ 50 ലക്ഷം രൂപയുടെ പദ്ധതി ലാൻഡ് റവന്യൂ കമ്മിഷണറുടെ പരിഗണനയിലാണ്. സി-ഡിറ്റ് മുഖേനയാണ് പദ്ധതി തയ്യാറാക്കിയത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തി. മറ്റു പ്രവൃത്തികൾ നടത്താൻ ബാക്കിയാണ്. ഫർണിച്ചർ നവീകരിക്കാനും കംപ്യൂട്ടർവത്‌കരിക്കാനുമുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.
THALASSERRY
കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്. അനുബന്ധറോഡ് നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ് മാർക്കിങ് തുടങ്ങിയ മിനുക്ക് ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന് പകരമാണ് പാലം. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 27 ഭൂവുടമകളിൽനിന്ന് 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്. കൊടുവള്ളിയിൽ പഴയബാങ്ക് കെട്ടിടത്തിന്റെ സമീപത്തുനിന്ന് ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ് മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്‌ചറിലാണ് നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. ഗതാഗതക്കുരുക്കിനോട് വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ് ചോദ്യംചെയ്‌ത് കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട് റെയിൽവേ ഗേറ്റ് തകർന്ന് ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന് കടന്നുപോവാം.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്