Kerala
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിങ് കോഴ്സിന് അപേക്ഷിക്കാം

തിരുവനന്തപുരം:മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ തിരുവനന്തപുരം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളില്‍ നടത്തുന്ന 12 മാസം ദൈര്‍ഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിക്കാം.
മേഖലകള്‍, സീറ്റുകള്‍
കാര്‍ഡിയോ തൊറാസിക് നഴ്സിങ്, ക്രിട്ടിക്കല്‍ കെയര്‍ നഴ്സിങ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നഴ്സിങ്, നിയോ നാറ്റല്‍ നഴ്സിങ്, നഴ്സ് പ്രാക്ടീഷണര്‍ ഇന്‍ മിഡ്വൈഫറി എന്നീ മേഖലകളിലായാണ് കോഴ്സുകള്‍. കാര്‍ഡിയോ തൊറാസിക് നഴ്സിങ് കണ്ണൂരും മറ്റുള്ളവ തിരുവനന്തപുരത്തുമാണ്. മൊത്തം സീറ്റ് 55. ഇതില്‍ 36 സീറ്റ് ജനറല്‍ വിഭാഗത്തിലും 19 സീറ്റ് സര്‍വീസ് ക്വാട്ട (ഡി.എം.ഇ., ഡി.എച്ച്.എസ്., ഐ.എം.എസ്.) വിഭാഗത്തിലുമാണ്. ഓരോ സ്ഥാപനത്തിലെയും ഓരോ സ്പെഷ്യാലിറ്റിയിലെയും സീറ്റ് ലഭ്യത, പ്രോസ്പെക്ടസില്‍ ലഭിക്കും.
സ്റ്റൈപ്പെന്‍ഡ് : തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പെന്‍ഡ് ലഭിക്കും. അപേക്ഷകര്‍ കേരള ഒറിജിന്‍ ഉള്ള ഭാരതീയരായിരിക്കണം. കേരളത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷമായി താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത : പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചിരിക്കണം. കൂടാതെ അംഗീകൃത സ്ഥാപനത്തില്‍നിന്ന് റെഗുലര്‍, ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി/ബി.എസ്സി. നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ (മാര്‍ക്ക് പൂര്‍ണസംഖ്യയിലേക്ക് ക്രമപ്പെടുത്താന്‍പാടില്ല) ജയിച്ചിരിക്കണം. കേരള സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍/മറ്റ് ഏതെങ്കിലും സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ജനറല്‍ മെറിറ്റ് വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 1.7.2024-ന് 45 വയസ്സാണ്. സര്‍വീസ് ക്വാട്ട വിഭാഗക്കാര്‍ക്ക് 49 വയസ്സും.
അപേക്ഷ : lbscentre.in/postbdip2024/ വഴി ജൂലായ് 20 വരെ നല്‍കാം. അപേക്ഷാ ഫീസ് 1000 രൂപ (പട്ടികവിഭാഗക്കാര്‍ക്ക് 500 രൂപ). ഈ സമയപരിധിക്കകം, തുക ഓണ്‍ലൈനായി അടയ്ക്കാം. വെബ്സൈറ്റില്‍നിന്ന് രൂപപ്പെടുത്താവുന്ന ചലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്ക് ശാഖയിലും അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ പ്രിന്റ് ഔട്ട് എവിടേക്കും അയയ്ക്കേണ്ടതില്ല.
സര്‍വീസ് ക്വാട്ട : സര്‍വീസ് ക്വാട്ട അപേക്ഷകര്‍ ട്രഷറിയിലാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്. ഇവരെ ഓപ്പണ്‍ ക്വാട്ടയിലും പരിഗണിക്കപ്പെടാന്‍, ട്രഷറിയില്‍ അടച്ച ഫീസ് കൂടാതെ ഓപ്പണ്‍ ക്വാട്ടയ്ക്ക് ബാധകമായ ഫീസ് കൂടി ബാങ്കില്‍ അടച്ച് അപേക്ഷിക്കണം. സര്‍വീസ് വിഭാഗക്കാര്‍, അപേക്ഷാ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകള്‍സഹിതം ‘ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍, മെഡിക്കല്‍ കോളേജ് (പി.ഒ.), തിരുവനന്തപുരം 695011’ എന്ന വിലാസത്തില്‍ ജൂലായ് 20-നകം ലഭിക്കത്തക്കവിധം അയയ്ക്കണം.
പ്രവേശനപരീക്ഷ
പ്രവേശനത്തിന്റെ ഭാഗമായുള്ള 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷ (സര്‍വീസ് വിഭാഗം അപേക്ഷകരും അഭിമുഖീകരിക്കണം), തിരുവനന്തപുരത്ത് നടത്തും. സമയം, തീയതി പിന്നീട് അറിയിക്കും. മൂന്നുമാര്‍ക്ക് വീതമുള്ള 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. വിശദാംശങ്ങള്‍ പ്രോസ്പെക്ടസില്‍. പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാന്‍, പട്ടികവിഭാഗക്കാര്‍ 35-ഉം മറ്റുള്ളവരും സര്‍വീസ് വിഭാഗക്കാരം 40-ഉം ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷയില്‍ നേടണം (യഥാക്രമം 105, 120 മാര്‍ക്ക്). ഫലപ്രഖ്യാപനത്തിനുശേഷം കേന്ദ്രീകൃത അലോട്മെന്റ് പ്രക്രിയ വഴി യോഗ്യത നേടുന്നവരില്‍നിന്ന് ഓപ്ഷന് സ്വീകരിച്ച് പ്രോസ്പെക്ടസ് വ്യവസ്ഥകള്‍ പരിഗണിച്ച് എല്‍.ബി.എസ്. സെന്റര്‍, സീറ്റ് അലോട്മെന്റ് നടത്തും. ഒരുവര്‍ഷത്തെ ട്യൂഷന് ഫീസ് 11,580 രൂപയാണ്. മറ്റു ഫീസുകളുമുണ്ട്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്