Kerala
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം:മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ തിരുവനന്തപുരം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ നടത്തുന്ന 12 മാസം ദൈര്‍ഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.
മേഖലകള്‍, സീറ്റുകള്‍
കാര്‍ഡിയോ തൊറാസിക് നഴ്‌സിങ്, ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിങ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നഴ്‌സിങ്, നിയോ നാറ്റല്‍ നഴ്‌സിങ്, നഴ്‌സ് പ്രാക്ടീഷണര്‍ ഇന്‍ മിഡ്വൈഫറി എന്നീ മേഖലകളിലായാണ് കോഴ്‌സുകള്‍. കാര്‍ഡിയോ തൊറാസിക് നഴ്‌സിങ് കണ്ണൂരും മറ്റുള്ളവ തിരുവനന്തപുരത്തുമാണ്. മൊത്തം സീറ്റ് 55. ഇതില്‍ 36 സീറ്റ് ജനറല്‍ വിഭാഗത്തിലും 19 സീറ്റ് സര്‍വീസ് ക്വാട്ട (ഡി.എം.ഇ., ഡി.എച്ച്.എസ്., ഐ.എം.എസ്.) വിഭാഗത്തിലുമാണ്. ഓരോ സ്ഥാപനത്തിലെയും ഓരോ സ്‌പെഷ്യാലിറ്റിയിലെയും സീറ്റ് ലഭ്യത, പ്രോസ്‌പെക്ടസില്‍ ലഭിക്കും.
സ്‌റ്റൈപ്പെന്‍ഡ് : തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. അപേക്ഷകര്‍ കേരള ഒറിജിന്‍ ഉള്ള ഭാരതീയരായിരിക്കണം. കേരളത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷമായി താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത : പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചിരിക്കണം. കൂടാതെ അംഗീകൃത സ്ഥാപനത്തില്‍നിന്ന് റെഗുലര്‍, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി/ബി.എസ്സി. നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ്, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ (മാര്‍ക്ക് പൂര്‍ണസംഖ്യയിലേക്ക് ക്രമപ്പെടുത്താന്‍പാടില്ല) ജയിച്ചിരിക്കണം. കേരള സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍/മറ്റ് ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ജനറല്‍ മെറിറ്റ് വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 1.7.2024-ന് 45 വയസ്സാണ്. സര്‍വീസ് ക്വാട്ട വിഭാഗക്കാര്‍ക്ക് 49 വയസ്സും.
അപേക്ഷ : lbscentre.in/postbdip2024/ വഴി ജൂലായ് 20 വരെ നല്‍കാം. അപേക്ഷാ ഫീസ് 1000 രൂപ (പട്ടികവിഭാഗക്കാര്‍ക്ക് 500 രൂപ). ഈ സമയപരിധിക്കകം, തുക ഓണ്‍ലൈനായി അടയ്ക്കാം. വെബ്‌സൈറ്റില്‍നിന്ന് രൂപപ്പെടുത്താവുന്ന ചലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്ക് ശാഖയിലും അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ പ്രിന്റ് ഔട്ട് എവിടേക്കും അയയ്‌ക്കേണ്ടതില്ല.
സര്‍വീസ് ക്വാട്ട : സര്‍വീസ് ക്വാട്ട അപേക്ഷകര്‍ ട്രഷറിയിലാണ് അപേക്ഷാഫീസ് അടയ്‌ക്കേണ്ടത്. ഇവരെ ഓപ്പണ്‍ ക്വാട്ടയിലും പരിഗണിക്കപ്പെടാന്‍, ട്രഷറിയില്‍ അടച്ച ഫീസ് കൂടാതെ ഓപ്പണ്‍ ക്വാട്ടയ്ക്ക് ബാധകമായ ഫീസ് കൂടി ബാങ്കില്‍ അടച്ച് അപേക്ഷിക്കണം. സര്‍വീസ് വിഭാഗക്കാര്‍, അപേക്ഷാ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകള്‍സഹിതം ‘ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍, മെഡിക്കല്‍ കോളേജ് (പി.ഒ.), തിരുവനന്തപുരം 695011’ എന്ന വിലാസത്തില്‍ ജൂലായ് 20-നകം ലഭിക്കത്തക്കവിധം അയയ്ക്കണം.
പ്രവേശനപരീക്ഷ
പ്രവേശനത്തിന്റെ ഭാഗമായുള്ള 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷ (സര്‍വീസ് വിഭാഗം അപേക്ഷകരും അഭിമുഖീകരിക്കണം), തിരുവനന്തപുരത്ത് നടത്തും. സമയം, തീയതി പിന്നീട് അറിയിക്കും. മൂന്നുമാര്‍ക്ക് വീതമുള്ള 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസില്‍. പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാന്‍, പട്ടികവിഭാഗക്കാര്‍ 35-ഉം മറ്റുള്ളവരും സര്‍വീസ് വിഭാഗക്കാരം 40-ഉം ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷയില്‍ നേടണം (യഥാക്രമം 105, 120 മാര്‍ക്ക്). ഫലപ്രഖ്യാപനത്തിനുശേഷം കേന്ദ്രീകൃത അലോട്‌മെന്റ് പ്രക്രിയ വഴി യോഗ്യത നേടുന്നവരില്‍നിന്ന് ഓപ്ഷന്‍ സ്വീകരിച്ച് പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ പരിഗണിച്ച് എല്‍.ബി.എസ്. സെന്റര്‍, സീറ്റ് അലോട്‌മെന്റ് നടത്തും. ഒരുവര്‍ഷത്തെ ട്യൂഷന്‍ ഫീസ് 11,580 രൂപയാണ്. മറ്റു ഫീസുകളുമുണ്ട്.
Breaking News
ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍
തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.
ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
Kerala
ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച
കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.
Kerala
ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു
ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക് അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.
ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ് മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു