Connect with us

Kannur

ഇനി കാതോർക്കാം…രാമായണശീലുകൾക്കായി

Published

on

Share our post

കണ്ണൂർ : രാമായണശീലുകൾ നിറയുന്ന കർക്കടകം വിളിപ്പുറത്തെത്തി. വടക്കേ മലബാറിൽ 17 മുതലാണ് രാമായണമാസം ആരംഭിക്കുന്നത്. ‘കാക്ക കണ്ണുതുറക്കാത്ത മാസ’മെന്നും ‘പഞ്ഞമാസ’മെന്നും വിശേഷണങ്ങളുള്ള കർക്കടകം മരുന്നുകഞ്ഞിയുടെയും പത്തിലക്കറിയുടെയും കൂടിയാണ്. ക്ഷേത്രങ്ങളെക്കൂടാതെ പരമ്പരാഗതമായി രാമായണപാരായണം നടത്തുന്ന ഭവനങ്ങളും ജില്ലയിലേറെ. രാമായണപാരായണം, രാമായണപ്രഭാഷണം എന്നിവയ്ക്ക് പുറമെ നാലമ്പലദർശനമാണ് കർക്കടകമാസത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്.

നാലമ്പലദർശനം

കർക്കടകത്തിൽ ക്ഷേത്രദർശനം പുണ്യമെങ്കിൽ നാലമ്പലദർശനം മഹാപുണ്യമെന്നാണ് വിശ്വാസം. ത്രേതായുഗത്തിലെ ൈവഷ്ണവാവതാരങ്ങളായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുെട േക്ഷത്രങ്ങൾ ഒരേദിവസം ദർശനം നടത്തുന്നതാണ് നാലമ്പലദർശനം. നാലമ്പലദർശനത്തിലൂടെ പാപപരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം.

രാമായണം ഒരുതവണ പാരായണം ചെയ്യുന്നതിന് തുല്യമായാണ് നാലമ്പലദർശനത്തെ കാണുന്നത്. ഒരുേക്ഷത്രത്തിൽ നിർമ്മാല്യം തൊഴുത്, മറ്റു മൂന്ന്‌ ക്ഷത്രങ്ങളിലും ദർശനം നടത്തി, ദർശനം തുടങ്ങിയ േക്ഷത്രത്തിൽ അത്താഴപൂജയ്ക്ക് മടങ്ങിയെത്തുന്നതാണ് നാലമ്പലദർശനരീതി.

വിപുലമായ ഒരുക്കങ്ങൾ

രാമായണമാസാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം രാമായണപാരായണവും പ്രഭാഷണവും ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ രാമായണമാസം ആചരിക്കും. 31 മുതൽ ഓഗസ്റ്റ് ആറുവരെ രാമായണസപ്താഹം നടക്കും. 31-ന് രാവിലെ 8.30-ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്യും. എ.കെ.ബി.നായരാണ് യജ്ഞാചാര്യൻ.

കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാദിവസവും വൈകിട്ട് അഞ്ചിന് രാമായണപാരായണമുണ്ടാകും. ഓഗസ്റ്റ് നാലുമുതൽ 16 വരെ രാമായണപ്രഭാഷണവും നടക്കും.

തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ വൈകിട്ട് 5.30-ന് രാമായണപാരായണമുണ്ടാകും.

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ എല്ലാദിവസവും രാവിലെ ആറിനാണ് രാമായണപാരായണം.

നാലമ്പലദർശനം ജില്ലയിൽ

നീർേവലി ശ്രീരാമ സ്വാമി ക്ഷേത്രം, എളയാവൂർ (ഭരത)ക്ഷേത്രം, പഴഞ്ചേരി വിഷ്ണു (ലക്ഷ്മണ)ക്ഷേത്രം, പായം വിഷ്ണു (ശതുഘ്ന)ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങളായി കണക്കാക്കുന്നത്.

കൂത്തുപറമ്പ്-മട്ടന്നൂർ േറാഡിൽ നിർമലഗിരിക്കടുത്താണ് നീർേവലി ശ്രീരാമ സ്വാമി ക്ഷേത്രം. മട്ടന്നൂർ-കണ്ണൂർ റൂട്ടിൽ മുണ്ടയാട് ഇൻേഡാർ സ്റ്റേഡിയം കഴിഞ്ഞാൽ ഇടത്തോേട്ടക്കുള്ള റോഡിൽ ഒന്നര കിേലാമീറ്റർ പിന്നിട്ടാൽ എളയാവൂർ ഭരതക്ഷേത്രത്തിലെത്താം.

കൂത്തുപറമ്പ്-മട്ടന്നൂർ റൂട്ടിൽ ഉരുവച്ചാലിൽ നിന്ന് മണക്കായിയിേലെക്കുള്ള വഴിയിലാണ്‌ പഴഞ്ചേരി വിഷ്ണുേക്ഷത്രം. ഇരിട്ടി-േപരാവൂർ റൂട്ടിൽ ജബ്ബാർക്കടവ് പാലം-കരിയാൽ വഴിയിലാണ് കാടമുണ്ടയിലെ പായം മഹാവിഷ്ണുേക്ഷേത്രം.


Share our post

Kannur

പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി

Published

on

Share our post

ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച പാപ്പിനിശ്ശേരി-വളപട്ടണം-പുതിയതെരു ഗതാഗത പരിഷ്‌കരണം കർശനമായി തുടരാൻ കലക്ടറേറ്റിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് പോലീസിനും ആർടിഒക്കും യോഗം നിർദേശം നൽകി. കെ.വി സുമേഷ് എം.എൽ.എ യുടെയും എ.ഡി.എം പദ്മചന്ദ്രക്കുറുപ്പിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിൽ തന്നെ ഏറെ ഉപകാരപ്രദമായ ഗതാഗത പരിഷ്‌കരണമായിട്ടാണ് പാപ്പിനിശ്ശേരി-വളപട്ടണം- പുതിയതെരു ഗതാഗത പരിഷ്‌കരണം വിലയിരുത്തപ്പെടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പുതിയതെരുവിനെ റെഡ് സോണിൽ നിന്നും ഗ്രീൻ സോണിലേക്ക് മാറ്റാൻ സാധിച്ച ഗതാഗത പരിഷ്‌കരണം ഏറെ അഭിനന്ദനാർഹമാണെന്നും ഇത് ശക്തമായി തുടരണമെന്നും സംസ്ഥാന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കലക്ടറെ അറിയിച്ചതായി എഡിഎം പറഞ്ഞു.
ഗ്രീൻ സോണിലായ പുതിയതെരു വളപട്ടണം പാലം പാപ്പിനിശേരി ഭാഗം ഗ്രീൻ സോണിൽ തന്നെ നിലനിൽക്കുന്നുണ്ട് എന്ന് ആർ.ടി.ഒ അറിയിച്ചു. തുടർച്ചയായി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിച്ചു. ചിലർ ബോധപൂർവ്വം ട്രാഫിക് ലംഘിക്കുന്നതായി പോലീസ് അറിയിച്ചു. വിജയകരമായ ട്രാഫിക് പരിഷ്കരണത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. മാഗ്നറ്റ് ഹോട്ടലിനു മുന്നിലെ കണ്ണൂർ തളിപ്പറമ്പ് ഭാഗത്തേക്ക് ഇരു ബസ്സ് സ്റ്റോപ്പുകളിലും ബസുകൾ റോസിൻ്റെ മധ്യത്തിൽ നിർത്തുന്നതും പാപ്പിനിശ്ശേരി പഴയങ്ങാടി ജംഗ്ഷനിൽ ട്രാഫിക് ലംഘിച്ച് സ്വകാര്യ വാഹനങ്ങൾ എതിർ വശത്തേക്ക് കയറുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.

അവധിക്കാലമായതിനാൽ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർധനവുണ്ട്. ഒരു മിനിറ്റിൽ 62 വാഹനങ്ങൾ കടന്നുപോയത് ഇപ്പോൾ 86 ആയി. ടാങ്കർ ലോറികളും ചരക്ക് വാഹനങ്ങളും കടന്നുപോകുന്നതിനാൽ വൈകുന്നേരങ്ങളിൽ ചുങ്കം മേഖലയിലും പുതിയതെരു വില്ലേജ് ഓഫീസിനു മുന്നിലും ചില സമയങ്ങളിൽ വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി പുതിയതെരുവിൽ ഹോട്ടൽ മാഗ്നറ്റിന്റെ മുൻവശത്ത് കണ്ണൂർ ഭാഗത്തേക്കും തളിപ്പറമ്പ് ഭാഗത്തേക്കും പോകുന്ന ബസുകൾ റോഡിന് നടുവിൽ നിർത്തുന്നത് ഒഴിവാക്കാനും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനും പ്രത്യേകമായി പോലീസിനെ നിയോഗിക്കാൻ യോഗം തീരുമാനിച്ചു. ഗതാഗത പരിഷ്‌കരണം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിനും പോലീസിനും നിർദേശം നൽകി. വില്ലേജ് ഓഫീസിനു മുൻവശത്ത് ബസ് ബേ നിർമ്മാണം വേഗതയിലാക്കാൻ കെ.എസ്.ഇ.ബി ക്കും വിശ്വസമുദ്രയുടെ എൻജിനീയറിങ് വിഭാഗത്തിനും കത്ത് നൽകാൻ തീരുമാനിച്ചു.
ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സിഐ ടി.പി സുമേഷ്, ആർടിഒ ഉണ്ണികൃഷ്ണൻ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ, വിശ്വസമുദ്ര പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Kannur

പിണറായി എഡ്യുക്കേഷൻ ഹബ്ബ് അന്തിമ ഘട്ടത്തിലേക്ക്

Published

on

Share our post

കണ്ണൂർ :പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ നിർമ്മാണം പുരോഗമിക്കുന്നു.ഐ.എച്ച്‌.ആർ.ഡി കോളേജ്‌, പോളിടെക്‌നിക്‌, ഗസ്‌റ്റ്‌ ഹൗസ്‌, ക്യാന്റീൻ എന്നിവയുടെ പ്രവൃത്തിയാണ് ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നത്.ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമാണ് പിണറായി എഡ്യുക്കേഷൻ ഹബ്ബ്.

പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ എഡ്യുക്കേഷൻ ഹബ്ബായിരിക്കും ഇത്. അടുത്ത വർഷം മാർച്ചിൽ ഹബ്ബ് നാടിന് സമർപ്പിക്കാനാണ് ധാരണ.കഴിഞ്ഞ വർഷം ആഗസ്ത് 24 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എഡുക്കേഷൻ ഹബ്ബിന് തറക്കല്ലിട്ടത്. പതിമൂന്ന് ഏക്കറിലാണ് കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ നാഴികക്കല്ലാകാൻ പോകുന്ന എജ്യൂക്കേഷൻ ഹബ്ബ് ഒരുങ്ങുന്നത്.

ഹബ്ബിനോട് അനുബന്ധിച്ച് ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഒരുങ്ങും.വിവിധ അക്കാഡമികൾക്ക് പുറമെ അതിഥി മന്ദിരം, കാന്റീൻ,ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും ഒരുക്കുന്നുണ്ട്. പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടായിരം പേരെ ഉൾകൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മിക്കുന്നുണ്ട്.

പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ

പോളിടെക്നിക്ക് കോളേജ്

ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

 ഐ.എച്ച്.ആർ .ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്

നേട്ടം സംസ്ഥാനത്തിനാകെ

കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ.എച്ച്.ആർ.ഡിയും നിർമ്മാണ മേൽനോട്ടം കെ.എസ്.ഐ.ടി.ഐ.എല്ലുമാണ് നിർവഹിക്കുന്നത്. നവീനമായ പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് എജ്യൂക്കേഷൻ ഹബ്ബിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.


Share our post
Continue Reading

Trending

error: Content is protected !!