Kannur
ഇനി കാതോർക്കാം…രാമായണശീലുകൾക്കായി

കണ്ണൂർ : രാമായണശീലുകൾ നിറയുന്ന കർക്കടകം വിളിപ്പുറത്തെത്തി. വടക്കേ മലബാറിൽ 17 മുതലാണ് രാമായണമാസം ആരംഭിക്കുന്നത്. ‘കാക്ക കണ്ണുതുറക്കാത്ത മാസ’മെന്നും ‘പഞ്ഞമാസ’മെന്നും വിശേഷണങ്ങളുള്ള കർക്കടകം മരുന്നുകഞ്ഞിയുടെയും പത്തിലക്കറിയുടെയും കൂടിയാണ്. ക്ഷേത്രങ്ങളെക്കൂടാതെ പരമ്പരാഗതമായി രാമായണപാരായണം നടത്തുന്ന ഭവനങ്ങളും ജില്ലയിലേറെ. രാമായണപാരായണം, രാമായണപ്രഭാഷണം എന്നിവയ്ക്ക് പുറമെ നാലമ്പലദർശനമാണ് കർക്കടകമാസത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്.
നാലമ്പലദർശനം
കർക്കടകത്തിൽ ക്ഷേത്രദർശനം പുണ്യമെങ്കിൽ നാലമ്പലദർശനം മഹാപുണ്യമെന്നാണ് വിശ്വാസം. ത്രേതായുഗത്തിലെ ൈവഷ്ണവാവതാരങ്ങളായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുെട േക്ഷത്രങ്ങൾ ഒരേദിവസം ദർശനം നടത്തുന്നതാണ് നാലമ്പലദർശനം. നാലമ്പലദർശനത്തിലൂടെ പാപപരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം.
രാമായണം ഒരുതവണ പാരായണം ചെയ്യുന്നതിന് തുല്യമായാണ് നാലമ്പലദർശനത്തെ കാണുന്നത്. ഒരുേക്ഷത്രത്തിൽ നിർമ്മാല്യം തൊഴുത്, മറ്റു മൂന്ന് ക്ഷത്രങ്ങളിലും ദർശനം നടത്തി, ദർശനം തുടങ്ങിയ േക്ഷത്രത്തിൽ അത്താഴപൂജയ്ക്ക് മടങ്ങിയെത്തുന്നതാണ് നാലമ്പലദർശനരീതി.
വിപുലമായ ഒരുക്കങ്ങൾ
രാമായണമാസാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം രാമായണപാരായണവും പ്രഭാഷണവും ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ രാമായണമാസം ആചരിക്കും. 31 മുതൽ ഓഗസ്റ്റ് ആറുവരെ രാമായണസപ്താഹം നടക്കും. 31-ന് രാവിലെ 8.30-ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്യും. എ.കെ.ബി.നായരാണ് യജ്ഞാചാര്യൻ.
കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാദിവസവും വൈകിട്ട് അഞ്ചിന് രാമായണപാരായണമുണ്ടാകും. ഓഗസ്റ്റ് നാലുമുതൽ 16 വരെ രാമായണപ്രഭാഷണവും നടക്കും.
തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ വൈകിട്ട് 5.30-ന് രാമായണപാരായണമുണ്ടാകും.
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ എല്ലാദിവസവും രാവിലെ ആറിനാണ് രാമായണപാരായണം.
നാലമ്പലദർശനം ജില്ലയിൽ
നീർേവലി ശ്രീരാമ സ്വാമി ക്ഷേത്രം, എളയാവൂർ (ഭരത)ക്ഷേത്രം, പഴഞ്ചേരി വിഷ്ണു (ലക്ഷ്മണ)ക്ഷേത്രം, പായം വിഷ്ണു (ശതുഘ്ന)ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങളായി കണക്കാക്കുന്നത്.
കൂത്തുപറമ്പ്-മട്ടന്നൂർ േറാഡിൽ നിർമലഗിരിക്കടുത്താണ് നീർേവലി ശ്രീരാമ സ്വാമി ക്ഷേത്രം. മട്ടന്നൂർ-കണ്ണൂർ റൂട്ടിൽ മുണ്ടയാട് ഇൻേഡാർ സ്റ്റേഡിയം കഴിഞ്ഞാൽ ഇടത്തോേട്ടക്കുള്ള റോഡിൽ ഒന്നര കിേലാമീറ്റർ പിന്നിട്ടാൽ എളയാവൂർ ഭരതക്ഷേത്രത്തിലെത്താം.
കൂത്തുപറമ്പ്-മട്ടന്നൂർ റൂട്ടിൽ ഉരുവച്ചാലിൽ നിന്ന് മണക്കായിയിേലെക്കുള്ള വഴിയിലാണ് പഴഞ്ചേരി വിഷ്ണുേക്ഷത്രം. ഇരിട്ടി-േപരാവൂർ റൂട്ടിൽ ജബ്ബാർക്കടവ് പാലം-കരിയാൽ വഴിയിലാണ് കാടമുണ്ടയിലെ പായം മഹാവിഷ്ണുേക്ഷേത്രം.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്