Kannur
കണ്ണൂരിലെ ക്ഷേത്രത്തിലെ ചെമ്പ് മേൽക്കൂരയിൽ യൂറോപ്യൻ നാണയങ്ങൾ

തളിപ്പറമ്പ്(കണ്ണൂർ): വിദേശരാജ്യങ്ങളുമായി ഉത്തരമലബാറിൽ ഒരുനൂറ്റാണ്ട് മുൻപ് നടന്നുവന്നിരുന്ന വ്യാപാരബന്ധവും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശവും സൂചിപ്പിക്കുന്ന തെളിവുകൾ മഴൂർ ധർമിക്കുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തിൽ.
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധമുള്ള ബലഭദ്രസ്വാമി ക്ഷേത്രത്തിന് സമീപം തകർന്നുകിടക്കുന്ന മറ്റൊരു ക്ഷേത്രത്തെക്കുറിച്ച് പഠനം നടത്താനെത്തിയ സംഘമാണ് പുതിയ ആണികളുറപ്പിക്കാനായി വാഷറായി ഉപയോഗിച്ച യൂറോപ്യൻ നാണയങ്ങൾ കണ്ടെത്തിയത്.
കേരള സർവകലാശാല പുരാവസ്തു പഠനവകുപ്പ് സ്ഥാപക മേധാവിയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ പുരാവസ്തു ഗവേഷകനുമായ ഡോ. അജിത്ത് കുമാർ, ചരിത്രഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മഴൂർ സന്ദർശിച്ചത്.
ചെമ്പ് പാകിയത് 150 വർഷം മുൻപ്
വർഷം മുൻപ് ക്ഷേത്രം നവീകരിച്ചപ്പോൾ മാറ്റിയ കഴുക്കോലിന്റെ ഭാഗങ്ങൾ കൂട്ടിയിട്ടത് ശ്രദ്ധയിൽപ്പെട്ട ഡോ. നന്ദകുമാർ കോറോത്ത് മരത്തടിയിൽ കാണപ്പെട്ട ആണികൾ പരിശോധിച്ചു. ശ്രീകോവിലിലെ കൂടവുമായി ബന്ധിപ്പിച്ച കഴുക്കോലുകളുടെ അറ്റത്ത് വാമാട ഉറപ്പിക്കാനായി ഉപയോഗിച്ച ആണികളുടെ വാഷർ ശ്രദ്ധയിൽപ്പെട്ടു. ചെമ്പ് തകിടുകൾക്ക് പകരം അവ നാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞു.
ഏതാണ്ട് 150 വർഷം മുൻപാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മുകളിൽ ചെമ്പുപാകിയത് എന്നതിന് തെളിവാണ് കണ്ടെത്തിയ നാണയങ്ങൾ.
ഒരണ നാണയവും ഒൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നാണയങ്ങളും
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1818-ൽ ഇറക്കിയ ഒരണനാണയങ്ങൾ, ക്വീൻ വിക്ടോറിയ എന്ന് മുദ്രണംചെയ്ത 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നാണയങ്ങൾ എന്നിവ കണ്ടെത്തിയതിൽ ഉൾപ്പെടുന്നു. വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം 1858-ൽ അവസാനിക്കുന്നതുവരെ നാണയങ്ങളിൽ ക്വീൻ വിക്ടോറിയ എന്നും അതിനുശേഷം എംപ്രസ്സ് വിക്ടോറിയ എന്നുമാണ് മുദ്രണം ചെയ്തിരുന്നത്.
കമ്പനിഭരണം അവസാനിച്ചതോടെ മൂല്യശോഷണം വന്ന നാണയങ്ങൾക്ക് മധ്യഭാഗത്ത് ദ്വാരമുണ്ടാക്കിയാണ് ഇരുമ്പാണികളുടെ വാഷറായി ഉപയോഗിച്ചത്. ഇരുമ്പ് വാഷറുകൾ വളരെ വേഗം തുരുമ്പിച്ച് പോകുന്നതുകൊണ്ടും ചെമ്പുഷീറ്റുകൾക്ക് കേടുപാടുകൾ പറ്റാതിരിക്കാനുമാണിത്.
വാഷറുകൾ ദ്രവിച്ചാൽ മഴവെള്ളം ശ്രീകോവിലിലേക്ക് ഇറങ്ങുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ചെമ്പ് നാണയങ്ങൾ ഉപയോഗിച്ചത്.
വർഷങ്ങൾക്ക് മുൻപ് തൃക്കരിപ്പൂർ തിരുവമ്പാടി ക്ഷേത്ര ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് നമസ്കാരമണ്ഡപം പുനർനിർമാണത്തിനിടെ മലേഷ്യൻ, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, ഇറ്റാലിയൻ നാണയങ്ങൾ ലഭിച്ചിരുന്നു. ചെറുവത്തൂർ പാറമ്മൽ ദുർഗാഭഗവതിക്ഷേത്ര പുനർനിർമാണത്തിനിടെയും യൂറോപ്യൻ നാണയങ്ങൾ ലഭിച്ചിരുന്നു.
Kannur
സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു


കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.
20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച് 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541
Kannur
ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി


കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം. ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്