Connect with us

Kannur

കണ്ണൂരിലെ ക്ഷേത്രത്തിലെ ചെമ്പ് മേൽക്കൂരയിൽ യൂറോപ്യൻ നാണയങ്ങൾ

Published

on

Share our post

തളിപ്പറമ്പ്(കണ്ണൂർ): വിദേശരാജ്യങ്ങളുമായി ഉത്തരമലബാറിൽ ഒരുനൂറ്റാണ്ട് മുൻപ് നടന്നുവന്നിരുന്ന വ്യാപാരബന്ധവും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശവും സൂചിപ്പിക്കുന്ന തെളിവുകൾ മഴൂർ ധർമിക്കുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തിൽ.

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധമുള്ള ബലഭദ്രസ്വാമി ക്ഷേത്രത്തിന് സമീപം തകർന്നുകിടക്കുന്ന മറ്റൊരു ക്ഷേത്രത്തെക്കുറിച്ച്‌ പഠനം നടത്താനെത്തിയ സംഘമാണ് പുതിയ ആണികളുറപ്പിക്കാനായി വാഷറായി ഉപയോഗിച്ച യൂറോപ്യൻ നാണയങ്ങൾ കണ്ടെത്തിയത്.

കേരള സർവകലാശാല പുരാവസ്തു പഠനവകുപ്പ് സ്ഥാപക മേധാവിയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ പുരാവസ്തു ഗവേഷകനുമായ ഡോ. അജിത്ത് കുമാർ, ചരിത്രഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മഴൂർ സന്ദർശിച്ചത്.

ചെമ്പ് പാകിയത് 150 വർഷം മുൻപ്

വർഷം മുൻപ് ക്ഷേത്രം നവീകരിച്ചപ്പോൾ മാറ്റിയ കഴുക്കോലിന്റെ ഭാഗങ്ങൾ കൂട്ടിയിട്ടത് ശ്രദ്ധയിൽപ്പെട്ട ഡോ. നന്ദകുമാർ കോറോത്ത് മരത്തടിയിൽ കാണപ്പെട്ട ആണികൾ പരിശോധിച്ചു. ശ്രീകോവിലിലെ കൂടവുമായി ബന്ധിപ്പിച്ച കഴുക്കോലുകളുടെ അറ്റത്ത് വാമാട ഉറപ്പിക്കാനായി ഉപയോഗിച്ച ആണികളുടെ വാഷർ ശ്രദ്ധയിൽപ്പെട്ടു. ചെമ്പ് തകിടുകൾക്ക് പകരം അവ നാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞു.

ഏതാണ്ട് 150 വർഷം മുൻപാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മുകളിൽ ചെമ്പുപാകിയത് എന്നതിന് തെളിവാണ് കണ്ടെത്തിയ നാണയങ്ങൾ.

ഒരണ നാണയവും ഒൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നാണയങ്ങളും

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1818-ൽ ഇറക്കിയ ഒരണനാണയങ്ങൾ, ക്വീൻ വിക്ടോറിയ എന്ന് മുദ്രണംചെയ്ത 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നാണയങ്ങൾ എന്നിവ കണ്ടെത്തിയതിൽ ഉൾപ്പെടുന്നു. വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം 1858-ൽ അവസാനിക്കുന്നതുവരെ നാണയങ്ങളിൽ ക്വീൻ വിക്ടോറിയ എന്നും അതിനുശേഷം എംപ്രസ്സ് വിക്ടോറിയ എന്നുമാണ് മുദ്രണം ചെയ്തിരുന്നത്.

കമ്പനിഭരണം അവസാനിച്ചതോടെ മൂല്യശോഷണം വന്ന നാണയങ്ങൾക്ക് മധ്യഭാഗത്ത് ദ്വാരമുണ്ടാക്കിയാണ് ഇരുമ്പാണികളുടെ വാഷറായി ഉപയോഗിച്ചത്. ഇരുമ്പ് വാഷറുകൾ വളരെ വേഗം തുരുമ്പിച്ച് പോകുന്നതുകൊണ്ടും ചെമ്പുഷീറ്റുകൾക്ക് കേടുപാടുകൾ പറ്റാതിരിക്കാനുമാണിത്.

വാഷറുകൾ ദ്രവിച്ചാൽ മഴവെള്ളം ശ്രീകോവിലിലേക്ക് ഇറങ്ങുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ചെമ്പ് നാണയങ്ങൾ ഉപയോഗിച്ചത്.

വർഷങ്ങൾക്ക് മുൻപ് തൃക്കരിപ്പൂർ തിരുവമ്പാടി ക്ഷേത്ര ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് നമസ്കാരമണ്ഡപം പുനർനിർമാണത്തിനിടെ മലേഷ്യൻ, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, ഇറ്റാലിയൻ നാണയങ്ങൾ ലഭിച്ചിരുന്നു. ചെറുവത്തൂർ പാറമ്മൽ ദുർഗാഭഗവതിക്ഷേത്ര പുനർനിർമാണത്തിനിടെയും യൂറോപ്യൻ നാണയങ്ങൾ ലഭിച്ചിരുന്നു.


Share our post

Kannur

കാർഷിക മേഖലക്ക് ഉണർവ് പകരാൻ വരുന്നു കൃഷി സമൃദ്ധി

Published

on

Share our post

കണ്ണൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കൽ, ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കൃഷിസമൃദ്ധി പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ദ്വിതീയ കാർഷിക വികസനം, ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർദ്ധനവ് എന്നീ ദൗത്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.മൂന്നു ഘട്ടങ്ങളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.

വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതി ഒരുങ്ങുന്നത്.ഇതിന് പഞ്ചായത്ത് ,നഗരസഭാ,ബ്ലോക്ക് ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകും.തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ സംയോജനം ഉറപ്പ് വരുത്തും.

കൃഷി വകുപ്പിന്റെ കതിർ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃത്യതയാർന്ന വിവരശേഖരണവും സാദ്ധ്യമാക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന ഉത്പ്പാദന,വിലനിർണ്ണയ,വിപണന രേഖ അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതി ഘടകങ്ങൾ കണ്ടെത്തും. കൃഷി വകുപ്പിന്റെ പദ്ധതികളോടൊപ്പം വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും പദ്ധതികളെ കൂട്ടിയിണക്കാനും കൃഷിസമൃദ്ധി ലക്ഷ്യമിടുന്നുണ്ട്.

107 തദ്ദേശസ്ഥാപനങ്ങളിൽ ഒരു കർമ്മപദ്ധതി

ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും കൃഷി വകുപ്പിന്റേയും വിഭവ സംയോജനത്തിലൂടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കർമ്മ പദ്ധതിയായാണ് കൃഷി സമൃദ്ധി നടപ്പിലാക്കുന്നത്.

കാർഷിക സാക്ഷരതാ യജ്ഞം

അനുയോജ്യമായ മുഴുവൻ പ്രദേശത്തും കൃഷി

സാധ്യമാകുന്ന എല്ലാ ഭക്ഷ്യവിളകളുടേയും ഉത്പ്പാദനം

ദ്വിതീയ കാർഷിക വികസനത്തിന് പ്രോത്സാഹനം

ഉന്നതമൂല്യമുള്ള വിളകളുടെ കൃഷി വ്യാപനം.


Share our post
Continue Reading

Kannur

കണ്ണൂരിൽ കാപ്പാകേസുകളിൽ വൻ വർദ്ധന

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാപ്പ കേസുകളിൽ വൻ വർദ്ധനവ്.കാപ്പ ചുമത്തിയ കേസുകളിൽ 159 എണ്ണമാണ് 2022ൽ നിന്നും 2024ൽ എത്തുമ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കും കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്കും ആറുമാസത്തിനകം അവസാന കേസിൽ പ്രതിയായവർക്കുമെതിരെയാണ് കാപ്പ ചുമത്തുന്നത്.റൗഡി ലിസ്റ്റിൽ പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകുകയും വേണം.

റൗഡി ലിസ്റ്റിൽ പേരില്ലെങ്കിലും പ്രതിയെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കാപ്പാ ബോർഡിന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് ക്രൈം റേറ്റിലെ വർദ്ധനവെന്നാണ് പൊലീസിന്റെ അവകാശവാദം.

ഏറ്റവുമൊടുവിൽ പ്രതിയായത് യുവതി

ഏറ്റവും ഒടുവിൽ 2025 ൽ തലശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. ഫാത്തിബ ഹബീബ എന്ന യുവതിക്കെതിരെ ലഹരിക്കേസിലാണ് കാപ്പ ചുമത്തിയത്.

വർഷം -കാപ്പ ചുമത്തിയവരുടെ എണ്ണം

2023 -106

2024 – 220

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതാണ് കാപ്പ എന്നറിയപ്പെടുന്നത്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 ലാണ് ഈ നിയമം നിലവിൽ വന്നത്.

ആദ്യം ജയിൽ പിന്നെ നാട് കടത്തൽ

പൊലീസ് ഇൻസ്പെക്ടർ പ്രതിയെ പറ്റിയുള്ള വിശദമായ രേഖ ജില്ല പൊലീസ് മേധാവിക്കും പിന്നീട് കളക്ടർക്കും നൽകും. കളക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്. റേഞ്ച് ഡി.ഐ.ജിക്കോ , ഐ.ജിക്കോ പ്രതികളെ ഒരു വർഷം വരെ നാട് കടത്താനുള്ള അധികാരം നിയമത്തിലുണ്ട്. കാപ്പ പ്രാകാരം ജയിലിൽ കഴിയുകയും പുറത്തിറങ്ങിയ ശേഷം വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ജില്ലയിൽ നിന്നും നാട് കടത്തും. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ കഴിയേണ്ടി വരും. കാപ്പയിൽ പെട്ട ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാനുള്ള സാദ്ധ്യതകളും നിയമം അനുശാസിക്കുന്നുണ്ട്.

സാമൂഹ വിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് കാപ്പ കേസുകൾ ചുമത്തുന്നത്. സാമൂഹിക വിരുദ്ധപ്രവ‌ർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കാപ്പയുടെ എണ്ണം കൂടിയതും-പൊലീസ് മേധാവിയുടെ കാര്യാലയം


Share our post
Continue Reading

Kannur

കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!