Connect with us

Kannur

കണ്ണൂരിലെ ക്ഷേത്രത്തിലെ ചെമ്പ് മേൽക്കൂരയിൽ യൂറോപ്യൻ നാണയങ്ങൾ

Published

on

Share our post

തളിപ്പറമ്പ്(കണ്ണൂർ): വിദേശരാജ്യങ്ങളുമായി ഉത്തരമലബാറിൽ ഒരുനൂറ്റാണ്ട് മുൻപ് നടന്നുവന്നിരുന്ന വ്യാപാരബന്ധവും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശവും സൂചിപ്പിക്കുന്ന തെളിവുകൾ മഴൂർ ധർമിക്കുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തിൽ.

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധമുള്ള ബലഭദ്രസ്വാമി ക്ഷേത്രത്തിന് സമീപം തകർന്നുകിടക്കുന്ന മറ്റൊരു ക്ഷേത്രത്തെക്കുറിച്ച്‌ പഠനം നടത്താനെത്തിയ സംഘമാണ് പുതിയ ആണികളുറപ്പിക്കാനായി വാഷറായി ഉപയോഗിച്ച യൂറോപ്യൻ നാണയങ്ങൾ കണ്ടെത്തിയത്.

കേരള സർവകലാശാല പുരാവസ്തു പഠനവകുപ്പ് സ്ഥാപക മേധാവിയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ പുരാവസ്തു ഗവേഷകനുമായ ഡോ. അജിത്ത് കുമാർ, ചരിത്രഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മഴൂർ സന്ദർശിച്ചത്.

ചെമ്പ് പാകിയത് 150 വർഷം മുൻപ്

വർഷം മുൻപ് ക്ഷേത്രം നവീകരിച്ചപ്പോൾ മാറ്റിയ കഴുക്കോലിന്റെ ഭാഗങ്ങൾ കൂട്ടിയിട്ടത് ശ്രദ്ധയിൽപ്പെട്ട ഡോ. നന്ദകുമാർ കോറോത്ത് മരത്തടിയിൽ കാണപ്പെട്ട ആണികൾ പരിശോധിച്ചു. ശ്രീകോവിലിലെ കൂടവുമായി ബന്ധിപ്പിച്ച കഴുക്കോലുകളുടെ അറ്റത്ത് വാമാട ഉറപ്പിക്കാനായി ഉപയോഗിച്ച ആണികളുടെ വാഷർ ശ്രദ്ധയിൽപ്പെട്ടു. ചെമ്പ് തകിടുകൾക്ക് പകരം അവ നാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞു.

ഏതാണ്ട് 150 വർഷം മുൻപാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മുകളിൽ ചെമ്പുപാകിയത് എന്നതിന് തെളിവാണ് കണ്ടെത്തിയ നാണയങ്ങൾ.

ഒരണ നാണയവും ഒൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നാണയങ്ങളും

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1818-ൽ ഇറക്കിയ ഒരണനാണയങ്ങൾ, ക്വീൻ വിക്ടോറിയ എന്ന് മുദ്രണംചെയ്ത 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നാണയങ്ങൾ എന്നിവ കണ്ടെത്തിയതിൽ ഉൾപ്പെടുന്നു. വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം 1858-ൽ അവസാനിക്കുന്നതുവരെ നാണയങ്ങളിൽ ക്വീൻ വിക്ടോറിയ എന്നും അതിനുശേഷം എംപ്രസ്സ് വിക്ടോറിയ എന്നുമാണ് മുദ്രണം ചെയ്തിരുന്നത്.

കമ്പനിഭരണം അവസാനിച്ചതോടെ മൂല്യശോഷണം വന്ന നാണയങ്ങൾക്ക് മധ്യഭാഗത്ത് ദ്വാരമുണ്ടാക്കിയാണ് ഇരുമ്പാണികളുടെ വാഷറായി ഉപയോഗിച്ചത്. ഇരുമ്പ് വാഷറുകൾ വളരെ വേഗം തുരുമ്പിച്ച് പോകുന്നതുകൊണ്ടും ചെമ്പുഷീറ്റുകൾക്ക് കേടുപാടുകൾ പറ്റാതിരിക്കാനുമാണിത്.

വാഷറുകൾ ദ്രവിച്ചാൽ മഴവെള്ളം ശ്രീകോവിലിലേക്ക് ഇറങ്ങുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ചെമ്പ് നാണയങ്ങൾ ഉപയോഗിച്ചത്.

വർഷങ്ങൾക്ക് മുൻപ് തൃക്കരിപ്പൂർ തിരുവമ്പാടി ക്ഷേത്ര ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് നമസ്കാരമണ്ഡപം പുനർനിർമാണത്തിനിടെ മലേഷ്യൻ, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, ഇറ്റാലിയൻ നാണയങ്ങൾ ലഭിച്ചിരുന്നു. ചെറുവത്തൂർ പാറമ്മൽ ദുർഗാഭഗവതിക്ഷേത്ര പുനർനിർമാണത്തിനിടെയും യൂറോപ്യൻ നാണയങ്ങൾ ലഭിച്ചിരുന്നു.


Share our post

Kannur

വേഗതയേറിയ മാജിക് ഗിന്നസ് റെക്കോഡുമായി ആൽവിൻ റോഷൻ

Published

on

Share our post

പാപ്പിനിശേരി:കണ്ണുകൾകെട്ടി ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ മാജിക് ട്രിക്‌സുകൾ അവതരിപ്പിച്ച ഗിന്നസ് റെക്കോഡ് പാപ്പിനിശേരി സ്വദേശിക്ക്. മോസ്റ്റ് മാജിക് ട്രിക്സ് പെർഫോമഡ് ബ്ലൈൻഡ് ഫോൾഡഡ് ഇൻ വൺ മിനിറ്റ്’ എന്ന കാറ്റഗറിയിലാണ് പാപ്പിനിശേരി വെസ്റ്റ് ഹാജി റോഡിൽ റോഷ്ന വില്ലയിൽ ആൽവിൻ റോഷൻ റെക്കോഡ് നേടിയത്.മുമ്പ് വ്യത്യസ്തമായ രണ്ട് ഗിന്നസ് റെക്കോഡും നേടിയിട്ടുണ്ട്. 2023ൽ ലണ്ടൻ മജീഷ്യൻ മാർട്ടിൻ റീസ് സ്ഥാപിച്ച 36 മാജിക് ട്രിക്സുകളുടെയും, 2024ൽ അമേരിക്കൻ മജീഷ്യൻ ഇയാൻ സ്റ്റുവർട്ട് സ്ഥാപിച്ച 39 മാജിക്‌ ട്രിക്സുകളുടെയും റെക്കോഡുകൾ ഒരുമിച്ചു മറികടന്നാണ് റെക്കോഡ് നേട്ടം. ഒരു മിനിറ്റിൽ 43 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചാണ് ലോകത്തിലെ വേഗതയേറിയ മജീഷ്യൻ എന്ന ഗിന്നസ് വേൾഡ് റെക്കോഡ് ടൈറ്റിൽ സ്വന്തമാക്കിയത്. ഇന്ത്യയിൽനിന്ന് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ മജീഷ്യൻകൂടിയാണ് ആൽവിൻ.
2022ൽ ഒരു മിനിറ്റിൽ 76 തീപ്പെട്ടിക്കുള്ളികൾ അടുക്കിവച്ച് ടവർ നിർമിച്ചായിരുന്നു ആദ്യ ഗിന്നസ് നേടിയത്. 2023ൽ സ്റ്റേജ് മാജിക് ഇനത്തിൽ മൂന്നു മിനിറ്റിൽ 11 സ്റ്റേജ് ഇല്യൂഷൻ ട്രിക്സുകൾ അവതരിപ്പിച്ചായിരുന്നു രണ്ടാം റെക്കോഡ്‌ കരസ്ഥമാക്കിയത്.എട്ടാം വയസ്സിലാണ് മാജിക് അവതരിപ്പിച്ചു തുടങിയത്. പരിശീലകരില്ലാതെ സ്വയം പഠിച്ചായിരുന്നു പ്രകടനം. കുട്ടികളുടെ മാസികയിലെ ആഴ്ചപ്പതിപ്പിൽ വരുന്ന ‘നിങ്ങൾക്കും മാജിക് പഠിക്കാം’ പംക്തിയിലൂടെയായിരുന്നു ബാലപാഠം. ഗുരുക്കന്മാർ ഇല്ലാതെ അഞ്ചുവേദികളിൽ സ്വന്തമായി ഉണ്ടാക്കിയ മാജിക് ഉപകരണങ്ങൾ ഉപയോഗിച്ചും. കൂട്ടുകാരുടെ മുന്നിലും അയൽവാസികളുടെ വീടുകളിലും അവതരിപ്പിച്ചാണ്‌ പരീക്ഷണം. കക്കാട് കോർജൻ യുപി സ്കൂളിലായിരുന്നു അരങ്ങേറ്റം.2007ൽ മുതുകാടിന്റെ മാജിക്‌ അക്കാദമിയിൽ ചേർന്ന്‌ പഠനം പൂർത്തിയാക്കി. മാജിക്കും മെന്റലിസവും ഇടകലർത്തിക്കൊണ്ടുള്ള പ്രകടനം 2000 വേദികളിൽ അവതരിപ്പിച്ചു.പാപ്പിനിശേരി വെസ്റ്റ് ഹാജി റോഡിന് സമീപത്തെ റോഷ്ന വില്ലയിൽ സോളമൻ ഡേവിഡ് മാർക്കിന്റെയും അനിത മാർക്കിന്റെയും മകനാണ്. ഭാര്യ പമിത. സഹോദരി. റോഷ്‌ന.


Share our post
Continue Reading

Kannur

ചന്ദനക്കടത്ത്: എട്ട് പേർ പിടിയിൽ

Published

on

Share our post

തളിപ്പറമ്പ്∙ സംസ്ഥാനാന്തര ചന്ദനക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 8 പേരെ തളിപ്പറമ്പ് വനംവകുപ്പ് പിടികൂടി. ഇവരിൽ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും പിടികൂടി. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി.ഓലയമ്പാടി പെരുവാമ്പ പി.വി.നസീർ (43), പെരുന്തട്ട വത്സൻ രാമ്പേത്ത് (43) എം.ചിത്രൻ (42), കൂവപ്രത്ത് ശ്രീജിത്ത്(37) എന്നിവരെയുമാണ് റേഞ്ച് ഓഫിസർ പി.രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചന്ദനം വിൽക്കാനുള്ള ശ്രമത്തിൽ പിടിയിലായ മറ്റു 4 പേരെ ചോദ്യം ചെയ്ത് വരികയാണ്.ശ്രീജിത്തിന്റെയും ചിത്രന്റെയും കയ്യിൽ നിന്നാണ് ചന്ദനം പിടികൂടിയത്. ജൂൺ 4ന് മലയാളികൾ ഉൾപ്പെടെ 6 പേരെ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 1650 കിലോഗ്രാം ചന്ദനവുമായി സേലത്തുവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിൽ പ്രതികളായ മലപ്പുറം സ്വദേശി ഐ.ടി.മുഹമ്മദ് അബ്രാൽ, എ.പി.മുഹമ്മദ് മിഷാൽ എന്നിവരെ ചോദ്യം ചെയ്തപ്പോൾ പെരുവാമ്പയിലെ പി.വി.നസീർ മുഖേനെയാണ് ഇവർക്ക് ചന്ദനം ലഭിക്കുന്നതെന്ന് മനസ്സിലായി. തുടർന്ന് നസീറും ഇയാൾക്കുവേണ്ടി പണമിടപാട് നടത്തുന്ന വത്സനും പിടിയിലായി.

ഇവരെ ചോദ്യം ചെയ്യുന്നതിനിടയിൽ നസീറിന്റെ ഫോണിലേക്ക് ചന്ദനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ വിളിക്കുന്നുണ്ടായിരുന്നു. ഇത്തരത്തിൽ വിളിച്ച ചിത്രനും ശ്രീജിത്തുമാണ് മാത്തിൽ പുതിയ റോ‍ഡിൽ വച്ച് പിടിയിലായത്. രാത്രിയോടെ ഇത്തരത്തിൽ ചന്ദനം വിൽക്കാൻ വിളിച്ച മറ്റ് 4 പേരെയും കസ്റ്റഡിയിൽ എടുത്തു. 5 കിലോഗ്രാം ചന്ദനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച ഒരാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം രക്ഷപ്പെട്ടു. കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്. സംഘം മുഖേന ചുരുങ്ങിയ കാലത്തിനുള്ളിൽ 1000 കിലോഗ്രാമിലധികം ചന്ദനമെങ്കിലും കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുറിച്ച് കടത്തിയതായാണ് സൂചന. ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റവും നടന്നു. ചന്ദനം മുറിക്കുന്നവർക്ക് പുറമേ ഇടനിലക്കാരും ഫാക്ടറിയുമായി ബന്ധമുള്ളവരും ഉൾപ്പെടെ ആദ്യമായാണ് പിടിയിലാകുന്നതെന്ന് റേഞ്ചർ പി.രതീശൻ പറഞ്ഞു. വനംവകുപ്പ് എസ്എഫ്ഒമാരായ സി.പ്രദീപൻ, എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വർഗീസ്, ഡ്രൈവർ പ്രദീപൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

ഓർമമഴ നനയാം ഈ ഓലക്കുടയിൽ

Published

on

Share our post

മയ്യിൽ:സ്വയം നെയ്‌തെടുത്ത ‘ഓലക്കുട’ ചൂടി, കാലംതെറ്റാതെ പെയ്യുന്ന ഓർമമഴ നനയുകയാണ്‌ കയരളം ഒറപ്പടിയിലെ കെ കെ മാധവി. കാലമൊരുപാട്‌ മാറിയെങ്കിലും മാധവിക്ക്‌ ഈ ഓലക്കുടയെ പിരിഞ്ഞൊരു ജീവിതമില്ല. പലരും ഗൃഹാതുരതയിലേക്ക്‌ മാറ്റിനിർത്തിയെങ്കിലും ഈ അറുപത്തിയെട്ടുകാരിക്ക്‌ ഓലക്കുട പഴയകാലത്തിന്റെ ഓർമമാത്രമല്ല, പാരമ്പര്യ വാസനയിൽ അലിഞ്ഞുചേർന്ന ജീവിതചിത്രംകൂടിയാണത്‌.
അച്ഛൻ കപ്പണപ്പറമ്പിൽ രാമനും അമ്മ കൂവോത്ത് കുനിമ്മൽ പാറുവും ഓലക്കുട നിർമിക്കുന്നത് കണ്ടാണ് മാധവിയും അതിന്റെ രീതികൾ പഠിച്ചു തുടങ്ങിയത്. ആ നിർമാണരീതി അണുകിട മാറാതെ ഇപ്പോഴും തുടരുന്നു. തൊഴിലുറപ്പ് ജോലിക്കുപോകുന്നുണ്ടെങ്കിലും ഓലക്കുട നിർമാണത്തിനും അവർ സമയം കണ്ടെത്തുന്നു. തൃക്കൈകുടയെന്നുകൂടി വിളിക്കുന്ന ഓലക്കുട നിർമാണ രംഗത്ത് അമ്പത്തിയേഴ് വർഷം മാധവി പിന്നിട്ടു.
പണ്ട്‌ ആചാരക്കുട മാത്രമായല്ല, സമ്പന്ന തറവാട്ടുകാർക്കുള്ള ഓലക്കുടയും കന്നുകാലി പൂട്ടുകാരുടെ തലക്കുടയും കർഷക തൊഴിലാളികൾക്ക് നാട്ടിക്കുടകളും തയ്യാറാക്കിയിരുന്നു. ഇന്നിപ്പോൾ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലിവേഷം കെട്ടുന്നവർക്കുമാണ് ഓലക്കുട വേണ്ടിവരുന്നത്. ആവശ്യക്കാർ കുറഞ്ഞെങ്കിലും ഓരോ കുടയും ആസ്വദിച്ച് നിർമിക്കുകയാണ് ഈ നാട്ടുകലാകാരി. ഓട, മുള, പനയോല തുടങ്ങിയവയുടെ ലഭ്യതക്കുറവ് ബാധിക്കുന്നുണ്ടെന്ന് മാധവി പരിഭവിക്കുന്നു.പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരാനായി, കേരള ഗണക കണിശ സഭ കണ്ണൂരിൽ സംഘടിപ്പിച്ച ഓലക്കുട നിർമാണ പരിശീലനക്കളരിയിൽ ‘പരിശീലക’യായി ഇവർ തിളങ്ങിയിരുന്നു. 2019 ൽ തൃശൂരിൽ നാട്ടുകലാകാരക്കൂട്ടം “നാട്ടുപച്ച” അവാർഡു നൽകി. ഉത്തരമലബാറിലെ കനലാട്ട കാവുകളുണരുന്നതോടെ തൃക്കൈക്കുടകൾക്ക് ആവശ്യക്കാരേറും. ഒട്ടുമിക്ക കാവുകളിലും മാധവിയുടെ കൈയൊപ്പ്‌ പതിഞ്ഞ ഓലക്കുടകളുണ്ട്‌. പരേതനായ സി രാഘവനാണ് ഭർത്താവ്. കെ കെ സജേഷ്, കെ കെ നിമിഷ എന്നിവരാണ് മക്കൾ.


Share our post
Continue Reading

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!