Connect with us

Kerala

നിങ്ങളൊരു സെക്കൻഡ് ഹാൻഡ് കാർ ഉടമയാണോ? ഈ തെറ്റ് വരുത്തിയാൽ വലിയ വില നൽകേണ്ടിവരും!

Published

on

Share our post

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. പഴയ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുള്ള വലിയൊരു യൂസ്‍ഡ് കാർ വിപണിയും ഇവിടെയുണ്ട്. ബഡ്ജറ്റ് കുറവായ പലരും പുതിയ കാറിന് പകരം പഴയ കാർ വാങ്ങിയാണ് സ്വന്തമായിട്ടൊരു കാർ എന്ന സ്വപ്‍നം പൂവണിയിക്കുന്നത്. നിങ്ങൾക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ ഉണ്ടെങ്കിൽ, ഈ കാർ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക. നിങ്ങൾ ഓടിക്കുന്ന കാർ മറ്റേതെങ്കിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ, ശ്രദ്ധിക്കുക. അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ നിങ്ങളുടെ സംസ്ഥാനത്തേക്ക് മാറ്റുകയും അവ വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ പോലീസിന് നിങ്ങളുടെ സെക്കൻഡ് ഹാൻഡ് കാർ പിടിച്ചെടുക്കാം . നിങ്ങളുടെ സംസ്ഥാനത്ത് മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം ഓടിക്കാൻ, നിങ്ങൾ അത് വീണ്ടും രജിസ്റ്റർ ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കും. ഇതുകൂടാതെ, ഇത് നികുതിവെട്ടിപ്പിൻ്റെ പരിധിയിലും വരും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ വലിയ വില നൽകേണ്ടിവരും.

നിയമങ്ങൾ എന്താണ് പറയുന്നത്?

1988ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ ഉടമ ഇപ്പോൾ സ്ഥിരമായി ഓടിക്കുന്ന സംസ്ഥാനത്ത് ഒരു വർഷത്തിനകം വാഹനം വീണ്ടും രജിസ്റ്റർ ചെയ്യണം. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ നിയമ നടപടികൾ ഉറപ്പാണ്. ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വാഹനം പിടിച്ചെടുക്കാനും കഴിയും.

വാഹനം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടത് എന്തുകൊണ്ട്?

മറ്റൊരു സംസ്ഥാനത്ത് നിന്ന് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്. ഒന്നാമതായി, ഇത് റോഡ് നികുതിയിലും മറ്റ് നികുതി പിരിവിലും സംസ്ഥാനങ്ങളെ സഹായിക്കുന്നു. രണ്ടാമതായി, വാഹനമോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. മൂന്നാമതായി, വാഹന ഉടമകൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാനും മലിനീകരണ സർട്ടിഫിക്കറ്റ് നേടാനും അതുവഴി റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.

വാഹനം എങ്ങനെ വീണ്ടും രജിസ്റ്റർ ചെയ്യും?

വാഹൻ പോർട്ടലിൻ്റെ സഹായത്തോടെ നിങ്ങൾക്ക് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യാം. ആദ്യം വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) നിന്ന് നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം. എൻഒസി ലഭിച്ച ശേഷം, നിങ്ങൾ വാഹൻ പോർട്ടലിൽ പോയി വാഹന കൈമാറ്റത്തിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ഫീസ് അടയ്ക്കണം.

ആവശ്യമായ രേഖകൾ

അന്തർ സംസ്ഥാന ട്രാൻസ്ഫർ അപേക്ഷാ ഫോം

അന്തർ സംസ്ഥാന കൈമാറ്റത്തിന് നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി).

ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

ഇൻഷുറൻസ് പോളിസി

മലിനീകരണ സർട്ടിഫിക്കറ്റ്

ഐഡൻ്റിറ്റി പ്രൂഫ്

അഡ്രസ് പ്രൂഫ്

ഇതിനുശേഷം, നിങ്ങൾ വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനത്തിൻ്റെയോ നഗരത്തിൻ്റെയോ ബന്ധപ്പെട്ട ആർടി ഓഫീസിൽ പോയി നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കേറ്റ്, ഫോമും മറ്റ് രേഖകളും സമർപ്പിക്കുക. നിങ്ങളുടെ സെക്കൻഡ് ഹാൻഡ് കാർ ഉദ്യോഗസ്ഥർ പരിശോധിക്കും. നിങ്ങൾ റോഡ് നികുതിയും മറ്റും അടയ്ക്കേക്കേണ്ടിവരും. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, വാഹനത്തിൻ്റെ പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. ഇതിനുശേഷം നിങ്ങൾക്ക് ധൈര്യമായി ഈ വാഹനം പൊതുനിരത്തിൽ ഡ്രൈവ് ചെയ്യാം.


Share our post

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Kerala

ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച

Published

on

Share our post

കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kerala

ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു

Published

on

Share our post

ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന്‌ ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ്‌ ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക്‌ അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.

ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ്‌ മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.


Share our post
Continue Reading

Trending

error: Content is protected !!