Kerala
സംഘങ്ങൾക്ക് സംയുക്തമായി തുടങ്ങാം, സഹകരണ വ്യവസായ പാർക്ക്; കരട് മാർഗരേഖയായി

തിരുവനന്തപുരം : സഹകരണ വ്യവസായ പാർക്കുകൾ തുടങ്ങാൻ കരട് മാർഗരേഖ തയ്യാറായി. സഹകരണ സംഘങ്ങൾക്ക് സംയുക്ത പദ്ധതിയായി വ്യവസായ പാർക്കുകൾ തുടങ്ങാമെന്നതാണ് പ്രധാനനിർദേശം. അപേക്ഷയിൽ ഒരുമാസത്തിനുള്ളിൽ അനുമതി നൽകും. സഹകരണസ്ഥാപനങ്ങൾക്ക് മാത്രമായോ, സ്വകാര്യസംരംഭകരെ ഉൾപ്പെടുത്തിയോ പാർക്ക് നടത്താം. സഹകരണ പാർക്കുകൾക്കായി പ്രത്യേകം ഏകജാലക ബോർഡ് സ്ഥാപിക്കാമെന്നും കരട് മാർഗരേഖയിൽ പറയുന്നു. സഹകരണ സംഘങ്ങൾ സംയുക്തമായി ഫണ്ട് സ്വരൂപിച്ച് പുതിയ പദ്ധതികൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥ സഹകരണ നിയമത്തിൽ സർക്കാർ കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇതേരീതിയിൽ വ്യവസായ പാർക്കുകൾക്ക് അപേക്ഷ നൽകിയാലും അനുമതി നൽകാമെന്ന മാർഗരേഖ വ്യവസായ വകുപ്പ് തയ്യാറാക്കിയത്.
പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപ-വായ്പ അനുപാതം കുറവാണ്. മിച്ചഫണ്ട് പദ്ധതികൾക്ക് ഉപയോഗപ്പെടുത്താനാണ് കൺസോർഷ്യം രൂപവത്കരിച്ച് പദ്ധതികൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥ നിയമത്തിൽ കൊണ്ടുവന്നത്. എല്ലാ ജില്ലകളിലും സഹകരണ കൺസോർഷ്യത്തിലൂടെ വ്യവസായ പാർക്കുകൾ തുടങ്ങാൻ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിലായിരിക്കും ആദ്യം തുടങ്ങുക. സഹകരണ പാർക്കുകൾക്ക് നാലുകോടിരൂപ സർക്കാർസഹായം ലഭിക്കും. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ രണ്ടുകോടിയും കെട്ടിട സൗകര്യമൊരുക്കാൻ രണ്ടുകോടിയും നൽകും. സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള സാമ്പത്തികസഹായവും മാനദണ്ഡങ്ങളുമാണ് സഹകരണ പാർക്കിനുമുള്ളത്. ഭൂമിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പത്തേക്കർ ഭൂമിയെങ്കിലും ഉണ്ടെങ്കിലേ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാകൂ. നഗരസഭാപരിധികളിൽ നാലേക്കർ ഭൂമിയും അതിൽ രണ്ടേക്കർ സ്ഥലത്തെങ്കിലും നിർമാണത്തിന് സൗകര്യവുമുണ്ടെങ്കിൽ സഹകരണ പാർക്കുകൾ അനുവദിക്കും.
പരിശോധന അഞ്ചുതലത്തിൽ
* ഓൺലൈനായി സംഘങ്ങൾക്ക് അപേക്ഷ നൽകാം. സഹകരണ വകുപ്പിന്റെ നിരാക്ഷേപപത്രവും സമർപ്പിക്കണം.
* പാരിസ്ഥിതിക ദുർബലപ്രദേശം, തീരദേശ പരിപാലനനിയമത്തിന്റെയും നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിന്റെയും പരിധിയിൽ ഉൾപ്പെടുന്ന സ്ഥലം എന്നിവ ആയിരിക്കരുത്. അപേക്ഷ ലഭിച്ചാൽ ജില്ലാ വ്യവസായ സ്ഥലനിർണയ കമ്മിറ്റി പരിശോധന നടത്തി ശുപാർശ നൽകും.
* ജില്ലകളിൽനിന്നുള്ള ശുപാർശ വ്യവസായ വാണിജ്യ ഡയറക്ടർ പരിശോധിക്കും. അപേക്ഷ പരിശോധിച്ച് വ്യവസായ-വാണിജ്യ ഡയറക്ടർ സംസ്ഥാനതല സമിതിക്ക് ശുപാർശ ചെയ്യും. സാങ്കേതിക-ധനകാര്യ പരിശോധന പൂർത്തിയാക്കി സമിതി രണ്ടുവർഷത്തേക്ക് അനുമതിക്ക് ശുപാർശ ചെയ്യും.
* സംസ്ഥാനതല സമിതിയുടെ ശുപാർശ ലഭിച്ചാൽ വ്യവസായ വകുപ്പ് സഹകരണ പാർക്കിനുള്ള അനുമതി നൽകും.
Kerala
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Kerala
ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ചവര്‍ കുടുങ്ങി, ഉപകരണങ്ങളില്‍ മാല്‍വെയര്‍ കടന്നുകൂടി

വിവിധ ഫോര്‍മാറ്റുകളിലുള്ള ഫയലുകളെ പി.ഡി.എഫ് ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് മിക്കവാറും ആളുകള്‍ ആശ്രയിക്കാറ് ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വേര്‍ട്ടര്‍ പ്ലാറ്റ്‌ഫോമുകളെയാണ്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് പിന്നില്‍ ഒരു അപകടം പതിയിരിപ്പുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാല്‍വെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഈ ഓണ്‍ലൈന്‍ ഫയല്‍ കണ്‍വേര്‍ട്ടര്‍ സേവനങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് എഫ്ബിഐ കഴിഞ്ഞ മാസം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെ പിഡിഎഫ് കാന്‍ഡി.കോം എന്ന ഓണ്‍ലൈന്‍ പിഡിഎഫ് റ്റു ഡോക്‌സ് കണ്‍വെര്‍ട്ടര്‍ വെബ്‌സൈറ്റിന്റെ വ്യാജ പതിപ്പുണ്ടാക്കി സങ്കീര്‍ണമായ സൈബര്‍ ആക്രമണം നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്ക് കണ്ടെത്തി.
ആക്രമണം എങ്ങനെ
വെബ്‌സൈറ്റിന്റെ ലോഗോ ഉള്‍പ്പടെയുള്ള ഇന്റര്‍ഫെയ്‌സില്‍ മാറ്റം വരുത്തിയതിന് പുറമെ കാന്‍ഡിഎക്‌സ്പിഡിഎഫ്.കോം, കാന്‍ഡികണ്‍വെര്‍ട്ടര്‍പിഡിഎഫ്.കോം തുടങ്ങിയ യഥാര്‍ത്ഥ വെബ്‌സൈറ്റിനോട് സാമ്യമുള്ള ഡൊമൈനുകളും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു.
ഈ വ്യാജ വെബ്‌സൈറ്റില്‍ വേഡ് ഫയല്‍ ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് പിഡിഎഫ് ഫയല്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ആളുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഒരു ആനിമേറ്റഡ് ലോഡിങ് ഗ്രാഫിക്‌സും സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം കാപ്ച (Captcha) വെരിഫിക്കേഷനും ആവശ്യപ്പെടും. തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുമ്പോള്‍ ‘അഡോബിസിപ്പ്’ എന്ന പേരിലുള്ള ഒരു ഫയല്‍ സിസ്റ്റത്തില്‍ ഡൗണ്‍ലോഡ് ആവും. ഇതില്‍ വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന സെക്ടോപ് റാറ്റ് വിഭാഗത്തില്‍ പെടുന്ന ആരെക്‌ക്ലൈന്റ് മാല്‍വെയറും ഉണ്ടാവും.2019 മുതല്‍ ഈ ട്രൊജന്‍ ആക്രമണം നിലവിലുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രൗസറിലെ പാസ് വേഡുകള്‍ ഉള്‍പ്പടെ മോഷ്ടിക്കാന്‍ ഇതുവഴി സാധിക്കും. ഇത്തരം വെബ്‌സൈറ്റുകള്‍ പലതും ഇതിനകം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകളില്‍ കഴിഞ്ഞ മാസം മാത്രം 6000 സന്ദര്‍ശകരെ ലഭിച്ചിട്ടുണ്ട്.
ഇങ്ങനെ ഒരു അപകടം പതിയിരിക്കുന്നതിനാല്‍ അടുത്തതവണ ഫയല്‍ കണ്‍വേര്‍ട്ട് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ യഥാര്‍ത്ഥ വെബ്‌സൈറ്റുകള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക. ഓഫ് ലൈന്‍ ടൂളുകള്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിക്കുക.
Kerala
സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്