Connect with us

Kerala

കാടുമൂടിക്കിടന്നത് നാട്ടുകാര്‍ വെട്ടിത്തെളിച്ചു, കിടിലന്‍ ട്രക്കിങ് സ്‌പോട്ട്; ചീനിക്കമൂല ഗുഹ കയറാം

Published

on

Share our post

വയനാട്: അമ്പലവയൽ ഗ്രാമപ്പഞ്ചായത്തിലെ പോത്തുകെട്ടിക്കടുത്താണ് ചീനിക്കമൂല ഗുഹ. അധികമാരുടെയും ശ്രദ്ധപതിയാത്ത ഇവിടം ടൂറിസം കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെറുതേ പറയുകയല്ല. പലതവണ ഈ മലമുകളിലേക്ക് യാത്രചെയ്തവരുടെ സാക്ഷ്യമാണത്. ഗുഹയ്ക്കകത്തുകൂടി മുകളിലേക്കു കയറി മലമുകളിലെത്തിയാൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കാണാം.വാഹനം നിര്‍ത്തിയിട്ട് അധികമൊന്നും നടന്നുകയറാനില്ല. പ്രദേശവാസികളായ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ചേര്‍ന്ന് മലകയറിയിറങ്ങിയശേഷം സഞ്ചാരികളെ സ്വാഗതംചെയ്യുകയാണിപ്പോള്‍. സാമൂഹികമാധ്യമങ്ങളില്‍ ഗുഹയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അതിഥികള്‍ വന്നുതുടങ്ങിയിട്ടുമുണ്ട്. ഇവര്‍ക്കൊപ്പം മലകയറാന്‍ സമീപവാസികളായ ഒരുസംഘമാളുകള്‍ തയ്യാറാണ്. സാഹസികത ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകള്‍ ചീനിക്കമൂലയിലുണ്ട്. പക്ഷേ, അധികൃതര്‍ ഔദ്യോഗികമായിത്തന്നെ സൗകര്യങ്ങളൊരുക്കണമെന്നാണ് ആവശ്യം.

വഴിവെട്ടിയത് നാട്ടുകാര്‍

അമ്പലവയലില്‍ നിന്ന് ട്രൈബല്‍ ഹോസ്റ്റല്‍വഴി പോത്തുകെട്ടിക്കുള്ള പാതയോരത്താണ് ചീനിക്കമൂല ഗുഹ. അധികമാരും ശ്രദ്ധിക്കാതിരുന്നയിടം ഈയടുത്ത് പ്രദേശവാസികളാണ് വെട്ടിത്തെളിച്ചത്. വവ്വാലുകള്‍ നിറഞ്ഞ ഗുഹയുടെ ഉള്‍വശത്തേക്കു കയറാന്‍ പറ്റുന്ന തരത്തിലാക്കി ആദ്യം. പിന്നെ കയറാനുള്ള പാതയൊരുക്കി. കാടുകള്‍ വെട്ടിത്തെളിച്ച് മുകളിലേക്കെത്താന്‍ വഴിയുണ്ടാക്കി. പാറയിലൂടെ നടന്നുകയറാന്‍ പ്രയാസമുള്ളിടത്ത് കയറുകൊണ്ട് പിടിവള്ളിയൊരുക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമ്പതുപേരടങ്ങുന്ന സംഘം മൂന്നുതവണ മലകയറി.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാതയോരത്ത് ചീനിക്കമൂല ഗുഹ എന്നെഴുതിയ ബോര്‍ഡും സ്ഥാപിച്ചു. ചീങ്ങേരിമല, എടക്കല്‍കേവ്, ഫാന്റംറോക്ക് എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് ചീനിക്കമൂല വേറിട്ടൊരു അനുഭവമാകുമെന്ന് പ്രദേശവാസിയായ പി.വൈ. കുഞ്ഞുമോന്‍ പറയുന്നു. മലകയറിയിറങ്ങിയാല്‍ പാതയുടെ എതിര്‍വശത്ത് ചെറിയൊരു വെള്ളച്ചാട്ടമുണ്ട്. അവിടെ ഒരു കുളിയും കഴിഞ്ഞ് യാത്രതുടരാം.

മനംമയങ്ങുംകാഴ്ചകള്‍

ഗുഹയിലൂടെ ഒരുസമയം ഒരാള്‍ക്ക് കഷ്ടിച്ച് ചെരിഞ്ഞുകയറാം. മലമുകളിലെത്തിയാല്‍ ഒരുവശത്ത് ചീങ്ങേരിമല, അകലെ കാരാപ്പുഴ അണക്കെട്ടിന്റെയും മണിക്കുന്ന് മലയുടെയും ദൃശ്യം. മറുഭാഗത്ത് ഫാന്റംറോക്ക്. അഗ്രഭാഗത്ത് സ്വസ്ഥമായി ഇരിക്കാന്‍ ഇടമുണ്ട്. ഇപ്പോള്‍ വീഴുമെന്നു തോന്നിക്കുന്ന പാറക്കൂട്ടങ്ങളാണ് മറ്റൊരു കാഴ്ച. മുകളിലേക്കു കയറിയതിന്റെ വലതുവശത്തുകൂടി തിരിച്ചിറങ്ങാം. ചീനിക്കമൂല മലയുടെ സമീപത്ത് ചെറിയ രണ്ടു ഗുഹകള്‍ വേറെയുമുണ്ട്. ഇവിടേക്കുള്ള പാത വീതികൂട്ടി നിര്‍മിക്കുകയും അടിസ്ഥാനസൗകര്യങ്ങളൊരുക്കുകയും ചെയ്താല്‍ കൂടുതല്‍പ്പേരെത്തുമെന്ന് പൊതുപ്രവര്‍ത്തകനായ പി.പി. ജോസ് പറഞ്ഞു.


Share our post

Kerala

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


Share our post
Continue Reading

Kerala

ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ചവര്‍ കുടുങ്ങി, ഉപകരണങ്ങളില്‍ മാല്‍വെയര്‍ കടന്നുകൂടി

Published

on

Share our post

വിവിധ ഫോര്‍മാറ്റുകളിലുള്ള ഫയലുകളെ പി.ഡി.എഫ് ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് മിക്കവാറും ആളുകള്‍ ആശ്രയിക്കാറ് ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വേര്‍ട്ടര്‍ പ്ലാറ്റ്‌ഫോമുകളെയാണ്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് പിന്നില്‍ ഒരു അപകടം പതിയിരിപ്പുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാല്‍വെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഈ ഓണ്‍ലൈന്‍ ഫയല്‍ കണ്‍വേര്‍ട്ടര്‍ സേവനങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് എഫ്ബിഐ കഴിഞ്ഞ മാസം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെ പിഡിഎഫ് കാന്‍ഡി.കോം എന്ന ഓണ്‍ലൈന്‍ പിഡിഎഫ് റ്റു ഡോക്‌സ് കണ്‍വെര്‍ട്ടര്‍ വെബ്‌സൈറ്റിന്റെ വ്യാജ പതിപ്പുണ്ടാക്കി സങ്കീര്‍ണമായ സൈബര്‍ ആക്രമണം നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്ക് കണ്ടെത്തി.

ആക്രമണം എങ്ങനെ

വെബ്‌സൈറ്റിന്റെ ലോഗോ ഉള്‍പ്പടെയുള്ള ഇന്റര്‍ഫെയ്‌സില്‍ മാറ്റം വരുത്തിയതിന് പുറമെ കാന്‍ഡിഎക്‌സ്പിഡിഎഫ്.കോം, കാന്‍ഡികണ്‍വെര്‍ട്ടര്‍പിഡിഎഫ്.കോം തുടങ്ങിയ യഥാര്‍ത്ഥ വെബ്‌സൈറ്റിനോട് സാമ്യമുള്ള ഡൊമൈനുകളും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു.

ഈ വ്യാജ വെബ്‌സൈറ്റില്‍ വേഡ് ഫയല്‍ ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് പിഡിഎഫ് ഫയല്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ആളുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഒരു ആനിമേറ്റഡ് ലോഡിങ് ഗ്രാഫിക്‌സും സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം കാപ്ച (Captcha) വെരിഫിക്കേഷനും ആവശ്യപ്പെടും. തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുമ്പോള്‍ ‘അഡോബിസിപ്പ്’ എന്ന പേരിലുള്ള ഒരു ഫയല്‍ സിസ്റ്റത്തില്‍ ഡൗണ്‍ലോഡ് ആവും. ഇതില്‍ വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന സെക്ടോപ് റാറ്റ് വിഭാഗത്തില്‍ പെടുന്ന ആരെക്‌ക്ലൈന്റ് മാല്‍വെയറും ഉണ്ടാവും.2019 മുതല്‍ ഈ ട്രൊജന്‍ ആക്രമണം നിലവിലുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രൗസറിലെ പാസ് വേഡുകള്‍ ഉള്‍പ്പടെ മോഷ്ടിക്കാന്‍ ഇതുവഴി സാധിക്കും. ഇത്തരം വെബ്‌സൈറ്റുകള്‍ പലതും ഇതിനകം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകളില്‍ കഴിഞ്ഞ മാസം മാത്രം 6000 സന്ദര്‍ശകരെ ലഭിച്ചിട്ടുണ്ട്.

ഇങ്ങനെ ഒരു അപകടം പതിയിരിക്കുന്നതിനാല്‍ അടുത്തതവണ ഫയല്‍ കണ്‍വേര്‍ട്ട് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ യഥാര്‍ത്ഥ വെബ്‌സൈറ്റുകള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക. ഓഫ് ലൈന്‍ ടൂളുകള്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിക്കുക.


Share our post
Continue Reading

Kerala

സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

Published

on

Share our post

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.


Share our post
Continue Reading

Trending

error: Content is protected !!