India
നീറ്റിൽ പുകഞ്ഞ് വിദേശപഠനം തേടുന്ന വിദ്യാർഥികളും

ന്യൂഡൽഹി: ചോദ്യച്ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ വീണ്ടും നടത്തണമോയെന്നതടക്കം സുപ്രീംകോടതി പരിശോധിക്കുന്ന സാഹചര്യത്തിൽ വിദേശപഠനം തേടുന്ന വിദ്യാർഥികളും ആശയക്കുഴപ്പത്തിൽ. നിലവിലെ മാർക്കിൽ ഇന്ത്യയിൽ പ്രവേശനം കിട്ടുമോയെന്ന് സംശയമുള്ളവരും വീണ്ടും നീറ്റ് നടത്തിയാൽ ജയിക്കാമെന്ന് കരുതുന്നവരുമായ വിദ്യാർഥികളാണ് തീരുമാനമെടുക്കാനാകാതെ വലയുന്നത്. വിദേശ സർവകലാശാലകളിൽ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങുമെന്ന അറിയിപ്പും പല വിദേശ സർവകലാശാലകളും നൽകിയിട്ടുണ്ട്. വീണ്ടും പരീക്ഷ നടന്നാൽ കുറച്ചുകൂടി മെച്ചപ്പെട്ട സ്കോർ നേടാനാവുമെന്ന് കരുതുന്നവരാണ് പലരുമെന്ന് വിദേശങ്ങളിലേക്ക് വിദ്യാർഥികളെ അയക്കുന്ന ഏജൻസി ഉടമ കണ്ണൂർ സ്വദേശി എം. വിനോദ് കുമാർ പറഞ്ഞു.
മെഡിക്കൽ കൗൺസലിങ് അടുത്തയാഴ്ച തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി അനുമതിവേണം. കൗൺസലിങ് വേഗത്തിൽ തുടങ്ങിയാൽ വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്നവർക്കും സഹായകരമാകും.
സർക്കാർ-സ്വാശ്രയ-സ്വകാര്യ മെഡിക്കൽ കോളേജുകളിലായി ഒരു ലക്ഷം സീറ്റിലേക്കാണ് ഇന്ത്യയിൽ എം.ബി.ബി.എസ്. പ്രവേശനം നടക്കുന്നത്. ഏതാണ്ട് ഇത്രതന്നെ ഇന്ത്യൻ വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ മെഡിക്കൽ ബിരുദത്തിന് പ്രവേശനം നേടുന്നതായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്ത്യൻ വിദ്യാർഥികൾ വിദേശങ്ങളിലേക്ക് ചേക്കേറുന്നുവെന്നതിനെക്കുറിച്ച് 2022-ൽ വിദേശകാര്യമന്ത്രാലയം ലോക്‌സഭയിൽ നൽകിയ മറുപടിയിൽ വിദേശത്തുള്ളത് 12 ലക്ഷം വിദ്യാർഥികളാണ്. ഇതിൽ എത്രമെഡിക്കൽ വിദ്യാർഥികളുണ്ടെന്നതിന് കൃത്യമായ കണക്കില്ല.
വിദ്യാർഥികളെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി
നീറ്റ് സംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്കകൾ നേരിട്ട് കേട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വ്യാഴാഴ്ച കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. സി.ബി.ഐ.അന്വേഷണം ഉൾപ്പെടെ സുതാര്യമായാണ് പുരോഗമിക്കുന്നതെന്നും സർക്കാരിൽ വിശ്വാസം അർപ്പിക്കണമെന്നും ധർമേന്ദ്ര പ്രധാൻ വിദ്യാർഥികളോടാവശ്യപ്പെട്ടു.
India
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
India
ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദേശിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്