Connect with us

Kerala

ക്രെഡിറ്റ് കാർഡിനു സമാനമായി യു.പി.ഐ.യിൽ പുതിയൊരു സംവിധാനംകൂടി വരുന്നു

Published

on

Share our post

മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടു സംവിധാനമായ യു.പി.ഐ.യിൽ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയമാറ്റം കൊണ്ടുവന്നേക്കാവുന്ന മറ്റൊരു ഉത്പന്നംകൂടിയെത്തുന്നു. ക്രെഡിറ്റ് കാർഡുകൾക്കു സമാനമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈൻ (മുൻകൂർവായ്പ) നടപ്പാക്കാൻ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) തയ്യാറെടുക്കുകയാണ്. വരുന്ന ആഴ്ചകളിൽ ഇതിനുള്ള മാർഗനിർദേശം പുറത്തിറക്കും. അതേസമയം, ബാങ്കുകൾക്ക് ഇതു നടപ്പാക്കാനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് കുറച്ചുസമയംകൂടി വേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ സേവനം വിപണിയിലെത്താൻ ഏതാനും മാസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും.

ഉപഭോക്താക്കൾക്ക് അധികച്ചെലവില്ലാതെ ബാങ്കുനൽകുന്ന തത്സമയവായ്പാ സംവിധാനത്തിൽ നിന്ന് വ്യാപാരികൾക്കുള്ള ഇടപാടു നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രെഡിറ്റ് കാർഡ് മാതൃകയിൽ നിശ്ചിതകാലാവധിയിൽ ബിൽ സമയക്രമമുണ്ടാകും. ഈ കാലയളവിൽ പലിശയുണ്ടാകില്ല. നിർദിഷ്ടതീയതിക്കകം പണം തിരിച്ചടച്ചാൽ മതി. തിരിച്ചടവു വൈകിയാൽ പലിശ നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡിലേതുപോലെ പണംവാങ്ങുന്ന വ്യാപാരിയിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പോലെ ഇന്റർചേഞ്ച് ഫീസ് ബാങ്കുകൾ ഈടാക്കും. 1.2 ശതമാനം വരെയായിരിക്കുമിതെന്നാണ് സൂചന. തേർഡ് പാർട്ടി ആപ്പുകൾക്കും ഫീസിനത്തിൽ ചെറിയതുക വരുമാനമായി ലഭിക്കും. ഇക്കാര്യത്തിൽ എൻ.പി.സി.ഐ. ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വ്യാപാരികൾക്കുള്ള ഇടപാടുകൾ മാത്രമായിരിക്കും ഇതിൽ സാധ്യമാകുക. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കാനാകില്ല.

ബാങ്കുകൾക്കു നേട്ടമാകും

നിലവിൽ യു.പി.ഐ. സേവനങ്ങൾക്ക് ബാങ്കുകൾക്കും തേർഡ് പാർട്ടി ആപ്പുകൾക്കും വരുമാനമൊന്നും ലഭിക്കുന്നില്ല. ക്രെഡിറ്റ് ലൈൻ നടപ്പാകുന്നതോടെ വ്യാപാരികളിൽനിന്ന് നിശ്ചിതതുക കമ്മിഷനായി ലഭിച്ചുതുടങ്ങും. ഗൂഗിൾപേ, ഫോൺപേ പോലുള്ള കമ്പനികൾക്കും ചെറിയതുക ഫീസിനത്തിൽ ലഭിക്കും. ക്രെഡിറ്റ് ലൈൻവായ്പ തിരിച്ചടയ്ക്കുന്നതു വൈകിയാൽ ക്രെഡിറ്റ് കാർഡുകളിലേതുപോലെ പലിശയും ലഭിക്കും. ഉപഭോക്താവിന്റെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാകും എത്രരൂപയുടെ ക്രെഡിറ്റ് ലൈൻ ലഭിക്കുമെന്നത് തീരുമാനിക്കുക.

ക്രെഡിറ്റ് കാർഡ് അപ്രസക്തമാകുമോ?

യു.പി.ഐ. സംവിധാനം കടന്നുവന്നതോടെ, അക്കൗണ്ടിൽ നിന്ന് വ്യാപാര സ്ഥാപനങ്ങൾക്കു പണംനൽകുന്നതിന് പ്രധാനമായും ഉപയോഗിച്ചിരുന്ന ഡെബിറ്റ് കാർഡിന്റെ പ്രസക്തി കുറഞ്ഞുവന്നു. ഇപ്പോൾ കൂടുതൽ ഇടപാടുകളും യു.പി.ഐ. വഴിയാണ് നടക്കുന്നത്. എ.ടി.എമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനുൾപ്പെടെ യു.പി.ഐ. ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ക്രെഡിറ്റ് ലൈൻ സംവിധാനം പ്രചാരത്തിലായാൽ ക്രെഡിറ്റ് കാർഡുകൾക്കും ഒരുപക്ഷേ സ്ഥാനം നഷ്ടമായേക്കാം. നിലവിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന ഓഫറുകളും റിവാർഡ് പോയിന്റുകളുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മത്സരം ശക്തമായാൽ യു.പി.ഐ.യിൽ ഇത്തരം ഓഫറുകളുമായി ബാങ്കുകൾ രംഗത്തുവരാനുള്ള സാധ്യതയും ശക്തമായുണ്ട്. അങ്ങനെ വന്നാൽ ക്രെഡിറ്റ് കാർഡുകളുടെ ഇടയിലേക്കും യു.പി.ഐ. കടന്നുകയറുമെന്നാണ് വിലയിരുത്തുന്നത്.


Share our post

Kerala

രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്.ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Trending

error: Content is protected !!