Kerala
ക്രെഡിറ്റ് കാർഡിനു സമാനമായി യു.പി.ഐ.യിൽ പുതിയൊരു സംവിധാനംകൂടി വരുന്നു

മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടു സംവിധാനമായ യു.പി.ഐ.യിൽ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയമാറ്റം കൊണ്ടുവന്നേക്കാവുന്ന മറ്റൊരു ഉത്പന്നംകൂടിയെത്തുന്നു. ക്രെഡിറ്റ് കാർഡുകൾക്കു സമാനമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈൻ (മുൻകൂർവായ്പ) നടപ്പാക്കാൻ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) തയ്യാറെടുക്കുകയാണ്. വരുന്ന ആഴ്ചകളിൽ ഇതിനുള്ള മാർഗനിർദേശം പുറത്തിറക്കും. അതേസമയം, ബാങ്കുകൾക്ക് ഇതു നടപ്പാക്കാനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് കുറച്ചുസമയംകൂടി വേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ സേവനം വിപണിയിലെത്താൻ ഏതാനും മാസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും.
ഉപഭോക്താക്കൾക്ക് അധികച്ചെലവില്ലാതെ ബാങ്കുനൽകുന്ന തത്സമയവായ്പാ സംവിധാനത്തിൽ നിന്ന് വ്യാപാരികൾക്കുള്ള ഇടപാടു നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രെഡിറ്റ് കാർഡ് മാതൃകയിൽ നിശ്ചിതകാലാവധിയിൽ ബിൽ സമയക്രമമുണ്ടാകും. ഈ കാലയളവിൽ പലിശയുണ്ടാകില്ല. നിർദിഷ്ടതീയതിക്കകം പണം തിരിച്ചടച്ചാൽ മതി. തിരിച്ചടവു വൈകിയാൽ പലിശ നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡിലേതുപോലെ പണംവാങ്ങുന്ന വ്യാപാരിയിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പോലെ ഇന്റർചേഞ്ച് ഫീസ് ബാങ്കുകൾ ഈടാക്കും. 1.2 ശതമാനം വരെയായിരിക്കുമിതെന്നാണ് സൂചന. തേർഡ് പാർട്ടി ആപ്പുകൾക്കും ഫീസിനത്തിൽ ചെറിയതുക വരുമാനമായി ലഭിക്കും. ഇക്കാര്യത്തിൽ എൻ.പി.സി.ഐ. ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വ്യാപാരികൾക്കുള്ള ഇടപാടുകൾ മാത്രമായിരിക്കും ഇതിൽ സാധ്യമാകുക. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കാനാകില്ല.
ബാങ്കുകൾക്കു നേട്ടമാകും
നിലവിൽ യു.പി.ഐ. സേവനങ്ങൾക്ക് ബാങ്കുകൾക്കും തേർഡ് പാർട്ടി ആപ്പുകൾക്കും വരുമാനമൊന്നും ലഭിക്കുന്നില്ല. ക്രെഡിറ്റ് ലൈൻ നടപ്പാകുന്നതോടെ വ്യാപാരികളിൽനിന്ന് നിശ്ചിതതുക കമ്മിഷനായി ലഭിച്ചുതുടങ്ങും. ഗൂഗിൾപേ, ഫോൺപേ പോലുള്ള കമ്പനികൾക്കും ചെറിയതുക ഫീസിനത്തിൽ ലഭിക്കും. ക്രെഡിറ്റ് ലൈൻവായ്പ തിരിച്ചടയ്ക്കുന്നതു വൈകിയാൽ ക്രെഡിറ്റ് കാർഡുകളിലേതുപോലെ പലിശയും ലഭിക്കും. ഉപഭോക്താവിന്റെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാകും എത്രരൂപയുടെ ക്രെഡിറ്റ് ലൈൻ ലഭിക്കുമെന്നത് തീരുമാനിക്കുക.
ക്രെഡിറ്റ് കാർഡ് അപ്രസക്തമാകുമോ?
യു.പി.ഐ. സംവിധാനം കടന്നുവന്നതോടെ, അക്കൗണ്ടിൽ നിന്ന് വ്യാപാര സ്ഥാപനങ്ങൾക്കു പണംനൽകുന്നതിന് പ്രധാനമായും ഉപയോഗിച്ചിരുന്ന ഡെബിറ്റ് കാർഡിന്റെ പ്രസക്തി കുറഞ്ഞുവന്നു. ഇപ്പോൾ കൂടുതൽ ഇടപാടുകളും യു.പി.ഐ. വഴിയാണ് നടക്കുന്നത്. എ.ടി.എമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനുൾപ്പെടെ യു.പി.ഐ. ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ക്രെഡിറ്റ് ലൈൻ സംവിധാനം പ്രചാരത്തിലായാൽ ക്രെഡിറ്റ് കാർഡുകൾക്കും ഒരുപക്ഷേ സ്ഥാനം നഷ്ടമായേക്കാം. നിലവിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന ഓഫറുകളും റിവാർഡ് പോയിന്റുകളുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മത്സരം ശക്തമായാൽ യു.പി.ഐ.യിൽ ഇത്തരം ഓഫറുകളുമായി ബാങ്കുകൾ രംഗത്തുവരാനുള്ള സാധ്യതയും ശക്തമായുണ്ട്. അങ്ങനെ വന്നാൽ ക്രെഡിറ്റ് കാർഡുകളുടെ ഇടയിലേക്കും യു.പി.ഐ. കടന്നുകയറുമെന്നാണ് വിലയിരുത്തുന്നത്.
Kerala
കുത്തനെ ഉയർന്ന് ഇന്ത്യ- യു.എ.ഇ വിമാന ടിക്കറ്റ് നിരക്കുകൾ, കുഴഞ്ഞ് പ്രവാസികൾ

ദുബൈ: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇരു രാജ്യങ്ങളിലെയും സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു. ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാലും ഇരു രാജ്യങ്ങളിലെയും മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടതിനാലും പ്രവാസികളായവർക്ക് യുഎഇയിലേക്ക് എത്താൻ കഴിയാതെയായി. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ഗതിയിലെത്തിയതോടെയും വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് അവധിയാഘോഷത്തിന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നിരവധി പേർ പോയിരുന്നു. ഇവരാണ് മടക്കയാത്രക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. നിരവധി പേരാണ് ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നതെന്ന് യുഎഇയിലെ ട്രാവൽ ഏജന്റുമാർ പറയുന്നു. വിമാന സർവീസുകൾ വീണ്ടും നിർത്തിവെക്കുമോ എന്ന ഭയത്തെ തുടർന്നാണ് പലരും നേരത്തേ തന്നെ തിരിച്ചുവരുന്നതെന്നും ഇവർ പറഞ്ഞു
Kerala
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയും പി.ടി.എയുടെ അനധികൃത പിരിവും അനുവദിക്കില്ല

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്