Connect with us

Kerala

ക്രെഡിറ്റ് കാർഡിനു സമാനമായി യു.പി.ഐ.യിൽ പുതിയൊരു സംവിധാനംകൂടി വരുന്നു

Published

on

Share our post

മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടു സംവിധാനമായ യു.പി.ഐ.യിൽ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയമാറ്റം കൊണ്ടുവന്നേക്കാവുന്ന മറ്റൊരു ഉത്പന്നംകൂടിയെത്തുന്നു. ക്രെഡിറ്റ് കാർഡുകൾക്കു സമാനമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈൻ (മുൻകൂർവായ്പ) നടപ്പാക്കാൻ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) തയ്യാറെടുക്കുകയാണ്. വരുന്ന ആഴ്ചകളിൽ ഇതിനുള്ള മാർഗനിർദേശം പുറത്തിറക്കും. അതേസമയം, ബാങ്കുകൾക്ക് ഇതു നടപ്പാക്കാനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് കുറച്ചുസമയംകൂടി വേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ സേവനം വിപണിയിലെത്താൻ ഏതാനും മാസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും.

ഉപഭോക്താക്കൾക്ക് അധികച്ചെലവില്ലാതെ ബാങ്കുനൽകുന്ന തത്സമയവായ്പാ സംവിധാനത്തിൽ നിന്ന് വ്യാപാരികൾക്കുള്ള ഇടപാടു നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രെഡിറ്റ് കാർഡ് മാതൃകയിൽ നിശ്ചിതകാലാവധിയിൽ ബിൽ സമയക്രമമുണ്ടാകും. ഈ കാലയളവിൽ പലിശയുണ്ടാകില്ല. നിർദിഷ്ടതീയതിക്കകം പണം തിരിച്ചടച്ചാൽ മതി. തിരിച്ചടവു വൈകിയാൽ പലിശ നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡിലേതുപോലെ പണംവാങ്ങുന്ന വ്യാപാരിയിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പോലെ ഇന്റർചേഞ്ച് ഫീസ് ബാങ്കുകൾ ഈടാക്കും. 1.2 ശതമാനം വരെയായിരിക്കുമിതെന്നാണ് സൂചന. തേർഡ് പാർട്ടി ആപ്പുകൾക്കും ഫീസിനത്തിൽ ചെറിയതുക വരുമാനമായി ലഭിക്കും. ഇക്കാര്യത്തിൽ എൻ.പി.സി.ഐ. ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വ്യാപാരികൾക്കുള്ള ഇടപാടുകൾ മാത്രമായിരിക്കും ഇതിൽ സാധ്യമാകുക. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കാനാകില്ല.

ബാങ്കുകൾക്കു നേട്ടമാകും

നിലവിൽ യു.പി.ഐ. സേവനങ്ങൾക്ക് ബാങ്കുകൾക്കും തേർഡ് പാർട്ടി ആപ്പുകൾക്കും വരുമാനമൊന്നും ലഭിക്കുന്നില്ല. ക്രെഡിറ്റ് ലൈൻ നടപ്പാകുന്നതോടെ വ്യാപാരികളിൽനിന്ന് നിശ്ചിതതുക കമ്മിഷനായി ലഭിച്ചുതുടങ്ങും. ഗൂഗിൾപേ, ഫോൺപേ പോലുള്ള കമ്പനികൾക്കും ചെറിയതുക ഫീസിനത്തിൽ ലഭിക്കും. ക്രെഡിറ്റ് ലൈൻവായ്പ തിരിച്ചടയ്ക്കുന്നതു വൈകിയാൽ ക്രെഡിറ്റ് കാർഡുകളിലേതുപോലെ പലിശയും ലഭിക്കും. ഉപഭോക്താവിന്റെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാകും എത്രരൂപയുടെ ക്രെഡിറ്റ് ലൈൻ ലഭിക്കുമെന്നത് തീരുമാനിക്കുക.

ക്രെഡിറ്റ് കാർഡ് അപ്രസക്തമാകുമോ?

യു.പി.ഐ. സംവിധാനം കടന്നുവന്നതോടെ, അക്കൗണ്ടിൽ നിന്ന് വ്യാപാര സ്ഥാപനങ്ങൾക്കു പണംനൽകുന്നതിന് പ്രധാനമായും ഉപയോഗിച്ചിരുന്ന ഡെബിറ്റ് കാർഡിന്റെ പ്രസക്തി കുറഞ്ഞുവന്നു. ഇപ്പോൾ കൂടുതൽ ഇടപാടുകളും യു.പി.ഐ. വഴിയാണ് നടക്കുന്നത്. എ.ടി.എമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനുൾപ്പെടെ യു.പി.ഐ. ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ക്രെഡിറ്റ് ലൈൻ സംവിധാനം പ്രചാരത്തിലായാൽ ക്രെഡിറ്റ് കാർഡുകൾക്കും ഒരുപക്ഷേ സ്ഥാനം നഷ്ടമായേക്കാം. നിലവിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന ഓഫറുകളും റിവാർഡ് പോയിന്റുകളുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മത്സരം ശക്തമായാൽ യു.പി.ഐ.യിൽ ഇത്തരം ഓഫറുകളുമായി ബാങ്കുകൾ രംഗത്തുവരാനുള്ള സാധ്യതയും ശക്തമായുണ്ട്. അങ്ങനെ വന്നാൽ ക്രെഡിറ്റ് കാർഡുകളുടെ ഇടയിലേക്കും യു.പി.ഐ. കടന്നുകയറുമെന്നാണ് വിലയിരുത്തുന്നത്.


Share our post

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Kerala

ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച

Published

on

Share our post

കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kerala

ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു

Published

on

Share our post

ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന്‌ ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ്‌ ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക്‌ അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.

ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ്‌ മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.


Share our post
Continue Reading

Trending

error: Content is protected !!