Kannur
ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും ‘പ്രിയ’പ്പെട്ടവൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിറയെ കായ്ക്കുന്ന മുന്തിരിത്തോട്ടമുണ്ട്. ഈ മുന്തിരിത്തോപ്പിന്റെ മധുരത്തിന് പിറകിൽ പ്രിയ എന്ന ഉദ്യോഗസ്ഥയുടെ വലിയ ശ്രമദാനമുണ്ട്. മുന്തിരിത്തോപ്പിൽ മാത്രമല്ല. ജയിൽവളപ്പിൽ നിറയെ പച്ചക്കറിക്കൃഷി പടർന്നുപന്തലിച്ചത് പ്രിയയടക്കമുള്ളവരുടെ ശ്രമഫലം തന്നെ. പ്രിയ ഡ്യൂട്ടിയിലുണ്ടെങ്കിൽ കൃഷി പരിപാലനത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിൽ സൂപ്രണ്ടും ഇന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടുമായ കെ. വേണു പറയുന്നു.
കണ്ണൂർ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഇ.കെ. പ്രിയയുടെ വേർപാട് താങ്ങാനാകുന്നില്ല സഹപ്രവർത്തകർക്ക്. വനിതാ ജയിലിലെ ജീവനക്കാർക്ക് മാത്രമല്ല, ഇവർ ജോലിചെയ്ത ഇടങ്ങളിലുള്ള മുഴുവൻ സഹപ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലും മറ്റും ആ സ്‌നേഹം പങ്കുവയ്ക്കുന്നു. കൃഷിപരിപാലനം, പേപ്പർപേന നിർമാണം, നെറ്റിപ്പട്ട നിർമാണം തുടങ്ങി ജില്ലാ ജയിലിലെ അന്തേവാസികൾ സജീവമായ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു പ്രിയ. അന്തേവാസികളുടെ സങ്കടം കാണാനും അവരുടെ വേദനയെ അറിയാനും പ്രിയ ശ്രമിച്ചു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തെ ഇ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ മൂത്തമകളാണ് പ്രിയ. 14 വർഷമായി ജയിൽ ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുന്നു. 2010 -ൽ കോഴിക്കോട് ജയിലിലാണ് ആദ്യ നിയമനം. പിന്നീട് ഹൊസ്ദുർഗ് ജയിലിലേക്ക് സ്ഥലം മാറ്റമായി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിൽ നിന്നു സ്ഥാനക്കയറ്റം ലഭിച്ച് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലേക്ക് സ്ഥലം മാറി. അവിടെനിന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലിലുമെത്തി. ഒരുവർഷം മുൻപ് അസിസ്റ്റന്റ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് കണ്ണൂർ വനിതാ ജയിലേക്കു മാറി. രണ്ടു തവണ ജയിൽ ഡി.ജി.പി.യുടെ ഗുഡ് സർവീസ് ബഹുമതി ലഭിച്ചു.
ഒരാഴ്ച മുൻപ് പനി പിടിപെട്ടതാണ്. പനിക്കൊപ്പം മഞ്ഞപ്പിത്തം ഉണ്ടായതറിഞ്ഞില്ല. പനി കുറഞ്ഞതോടെ ബുധനാഴ്ച വീണ്ടും ഡ്യൂട്ടിക്കെത്തി. ജോലി ചെയ്യവേ കുഴഞ്ഞുവീണു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ ക്ഷീണം കുറഞ്ഞു. എന്നാൽ സ്വദേശമായ നീലേശ്വരത്തെ ആസ്പത്രിയിലേക്കു മാറ്റാമെന്ന തീരുമാനത്തിൽ ആംബുലൻസിൽ യാത്രയായി. പയ്യന്നൂരെത്തിയപ്പോൾ രോഗം മൂർച്ഛിച്ചു. അവിടെ സ്വകാര്യ ആസ്പത്രിയിൽ കാണിച്ചെങ്കിലും ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്കു മാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണ് പ്രശ്‌നമായതെന്ന് ഡോക്ടർമാർ പറയുന്നു.
Kannur
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കണ്ണൂർ:അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

കണ്ണൂർ: നോമിനൽ റോൾ/ഹാൾടിക്കറ്റ്
സർവ്വകലാശാലയുടെ ഭൂമിശാസ്ത്ര പഠനവകുപ്പിലെ, രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്‌സ് ഫോർ സ്‌പേഷ്യൽ പ്ലാനിംഗ് (റെഗുലർ), മെയ് 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി. ബി. സി.എസ്. എസ്.) (2023 അഡ്മിഷൻ / 2023 സിലബസ്), സപ്ലിമെന്ററി, മെയ് 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ – 2022 പ്രവേശനം,സപ്ലിമെന്ററി – 2020, 2021 പ്രവേശനം) ഏപ്രിൽ 2025 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്റ്റ് റിപ്പോർട്ട് 02.05.2025 (വെള്ളിയാഴ്ച) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് -ൽ സമർപ്പിക്കണം.
പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
Kannur
കരിമ്പത്ത് ഒരുങ്ങുന്നു ഫാം ടൂറിസത്തിന്റെ മധുര കാലം; പ്രവൃത്തി ഉടൻ പൂർത്തിയാവും

ലോകോത്തര നിലവാരമുള്ള ഫാം ടൂറിസ്റ്റ് കേന്ദ്രമാകാൻ കരിമ്പം ഫാം ഒരുങ്ങുന്നു. പരമ്പരാഗത കൃഷി രീതി നിലനിർത്തി ആധുനിക സങ്കേതിക വിദ്യകളിലൂടെ അത്യുൽപാദനശേഷി കൈവരിക്കാനും വിനോദ സഞ്ചാരികൾക്ക് പഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യം വെച്ചാണ് ഫാം ടൂറിസം ഒരുങ്ങുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഫാം സന്ദർശന വേളയിൽ താമസിച്ചിരുന്ന ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. 120 വർഷം പഴക്കമുള്ള ഫാമിൽ മനോഹരമായ നടപ്പാത, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമാണം പൂർത്തിയായി വരികയാണ്. ഫാമിന്റെ നടുവിലൂടെ നിർമിക്കുന്ന കല്ലു പാകിയ ദീർഘ ദൂര നടപ്പാതയിലൂടെ നടന്നാൽ ഫാമിന്റെ മനോഹാരിതയും വർഷങ്ങൾ പഴക്കമുള്ള വൻ മരങ്ങളുടെ തണലും കാർഷിക സംസ്‌കൃതിയുടെ നാൾവഴികളും അനുഭവിച്ചറിയാനാകും. നബാർഡിന്റെ സഹായത്തോടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനായി പോളി ഹൗസുകളും മഴമറയും ഇവിടെ നിർമിക്കുന്നുണ്ട്. ഫാമിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിർമിക്കുന്ന ചുറ്റുമതിലിന്റെയും ചെയിൻ ലിങ്കിന്റെയും നിർമാണവും പുരോഗമിക്കുകയാണ്.
കർഷകർക്ക് സമയബന്ധിതമായി ഗുണ നിലവാരമുള്ള നടീൽ വസ്തുക്കൾ ഉൽപാദിക്കുന്നതിന് മൂന്ന് ലക്ഷത്തോളം കുരുമുളക് തൈകളുടെ ഉൽപാദനവും ഫാമിൽ നടന്നുവരുന്നു. കൂടാതെ പന്നിയൂർ ഒന്ന് മുതൽ പത്ത് വരെയുള്ള കുരുമുളക് ഇനങ്ങൾ നാഗപതി രീതിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ജില്ലയിലെ കൃഷി ഭവനുകളിലേക്ക് ഓണത്തിന് ഒരു മുറംപച്ചക്കറി എന്ന പദ്ധതിയ്ക്കായി ഒരു ഹെക്ടർ സ്ഥലത്ത് പാവൽ, പടവലം, താലോരി, വെള്ളരി, കുമ്പളം, മത്തൻ, ചീര എന്നിവയുടെ വിത്ത് ഉൽപാദിപ്പിച്ച് വരുന്നു.
കരിമ്പം ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി മാറ്റുന്നതിന്റെ ഭാഗമായി സംയോജിത കൃഷിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ തേനീച്ചയുടെയും ചെറുതേനീച്ചയുടെയും കോളനികൾ സ്ഥാപിച്ച് തേൻ ഉൽപാദിപ്പിക്കുന്നുണ്ട്. ഹണി ഡ്രോപ്‌സ് കരിമ്പം എന്ന പേരിൽ തേൻ വിപണിയിലെത്തിയിട്ടുണ്ട്. കരിമ്പം ഫാമിലെ ടിഷ്യൂ കൾച്ചർ ലാബും വികസനത്തിന്റെ പാതയിലാണ്. വാഴയിൽ നേന്ത്രൻ, റോബസ്റ്റ്, സ്വർണ മുഖി എന്നിവ ടിഷ്യൂ കൾച്ചർ വഴി ഉൽപാദിപ്പിക്കുന്നുണ്ട്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉൽപാദനം ലാബിൽ പരീക്ഷണത്തിലാണ്. ജില്ലയിലെ കൂൺ കർഷകരുടെ ആവശ്യകത കണക്കിലെടുത്ത് ചിപ്പിക്കൂൺ, പാൽകൂൺ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. സ്യൂഡോമൊണാസ്, ട്രൈക്കോഡർമ, ബ്യുവേറിയ തുടങ്ങിയ വളങ്ങൾ കർഷകരുടെ ആവശ്യാനുസരണം ലഭ്യമാക്കി വരുന്നുണ്ട്. ജില്ലയിലെ കേര കർഷകർക്ക് ആത്മവിശ്വാസമേകി കൂമ്പ് ചീയലിനെതിരെ ഫലപ്രദമായ ട്രൈക്കോകേക്കും ഇവിടെ നിർമിക്കുന്നുണ്ട്.
ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമുള്ള ഫാമുകളിലൊന്നായ കരിമ്പം ഫാമിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഫാം ടൂറിസം പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ടൂറിസവും കൃഷിയും ഒരുമിപ്പിച്ച് വിനോദസഞ്ചാരത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ടൂറിസത്തിന് രൂപം നൽകിയിട്ടുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളും ടൂറിസവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്ന ജനകീയ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കരിമ്പം മുന്നോട്ടുവെക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്