Connect with us

Kerala

ഇപ്പോൾ ‘ആഞ്ഞുവലിക്കുന്ന’വരില്ല; പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഉത്തരവിന് കാൽനൂറ്റാണ്ട്

Published

on

Share our post

കൊച്ചി: പൊതുസ്ഥലത്തിരുന്ന് ആഞ്ഞുവലിക്കുന്നതിന് ഇപ്പോൾ പണ്ടത്തെ ആവേശമില്ല. ഓരോ വർഷവും പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നിന്നുതന്നെ ഇത് വ്യക്തം. കോവിഡ് വ്യാപകമായ 2020 മാറ്റി നിർത്തിയാൽ 2016 മുതലുള്ള കണക്ക് പ്രകാരം പൊതുസ്ഥലത്ത് പുകവലിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്. പൊതുസ്ഥലത്ത് പുകവലിച്ചാൽ സിഗരറ്റ് ആൻഡ് അതർ ടുബാക്കോ പ്രോഡക്ട് ആക്ട് (സി.ഒ.ടി.പി.എ.) വകുപ്പ് നാല് പ്രകാരമാണ് കേസെടുക്കുന്നത്. ഈ നിയമപ്രകാരം 2,000 രൂപ വരെ ഇപ്പോൾ പിഴ ഈടാക്കാം. എന്നാൽ, സംസ്ഥാനത്തിപ്പോഴും 200 രൂപയേ പിഴ ഈടാക്കുന്നുള്ളൂ.

നേരത്തേ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 290 പ്രകാരമായിരുന്നു പുകവലിക്കുന്നതിനും കേസെടുത്തിരുന്നത്. പൊതുശല്യമാകുന്നതിനെതിരേ ചുമത്തുന്ന വകുപ്പാണിത്. 200 രൂപയായിരുന്നു പിഴ. ഭാരതീയ ന്യായ സംഹിതയിൽ വകുപ്പ് 292-ലാണ് ഇതിനെ കുറിച്ച് പറയുന്നത്. പുതിയ നിയമത്തിൽ 1,000 രൂപ വരെ പിഴ ഈടാക്കാം. പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നത് നിരോധിക്കുന്ന കേന്ദ്ര നിയമം 2013-ലാണ് വരുന്നത്. അതോടെയാണ് ഈ നിയമപ്രകാരം കേസെടുത്തു തുടങ്ങിയത്.

പൊതുസ്ഥലങ്ങളിൽ വാശിയോടെ വലിച്ചുതള്ളിയ വിഷപ്പുകയ്ക്ക് അറുതി വരുത്തിയത് 1999-ലെ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവാണ്. ജൂലായ് 12-ന് ആ ഉത്തരവിന് കാൽനൂറ്റാണ്ടാകും.‘‘പുകവലിക്കുന്നവർ സ്വന്തം ശവക്കുഴി കുഴിക്കുക മാത്രമല്ല, പുകവലിക്കാത്തവരുടെ ജീവനും കൂടിയാണ് അപകടത്തിലാക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെയാണ് അത് ലംഘിക്കുന്നത്’’ – പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഉത്തരവിലെ വാക്കുകളാണിത്‌. ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന എ.ആർ. ലക്ഷ്മണനും ജസ്റ്റിസ് കെ. നാരായണക്കുറുപ്പും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കോട്ടയം ബി.സി.എം. കോളേജിൽ പ്രൊഫസർ ആയിരുന്ന മോനമ്മ കോക്കാടും കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. രാമകൃഷ്ണനും ആയിരുന്നു പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

വിലക്കറിയാതെ അതിഥിത്തൊഴിലാളികൾ

അതിഥിത്തൊഴിലാളികൾ പൊതുസ്ഥലത്ത് പുകവലിക്കുന്ന രീതി തുടരുന്നുണ്ടെന്നാണ് അവരുടെയിടയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.യുടെ പ്രവർത്തകർ പറയുന്നത്. വിലക്കിനെക്കുറിച്ചുള്ള അറിവില്ലായ്മയടക്കം കാരണമാണ്. എറണാകുളം ജില്ലയിലെ അയൽസംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പഠനത്തിൽ 39 ശതമാനം പേർ പുകവലിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത് – പഠനം നടത്തിയ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റ് (സി.എം.ഐ.ഡി.) എന്ന എൻ.ജി.ഒ.യുടെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ പറഞ്ഞു.

മെഡിക്കൽ ജേർണലുകൾ വായിക്കുന്നത് കരുത്തായി

അഭിഭാഷകനും ജഡ്ജിയുമൊക്കെ ആയിരുന്നപ്പോഴും ബ്രിട്ടീഷ് മെഡിക്കൽ ജേർണലുകളടക്കം പതിവായി വായിക്കുമായിരുന്നു. അത് സമ്മാനിച്ച അറിവാണ് പുകവലി നിരോധിക്കുന്ന ഉത്തരവ് എഴുതാൻ കരുത്തായത്.

ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്

ശുദ്ധവായു ജനങ്ങളുടെ അവകാശം

28 വർഷം പതിവായി എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് ട്രെയിൻ യാത്ര നടത്തി. എല്ലാ കംപാർട്ട്മെന്റിലും പുകവലിക്കാരുണ്ടായിരുന്നു. ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയപ്പോൾ പുകവലി അവകാശമാണെന്നായിരുന്നു മറുപടി. ശുദ്ധവായു ഞങ്ങളുടെ അവകാശമാണെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. അതിൽനിന്നു തുടങ്ങിയ ചിന്തയാണ് 1998-ൽ പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ കാരണമായത്.

മോനമ്മ കോക്കാട്, റിട്ട. ഇംഗ്ലീഷ് പ്രൊഫസർ
ബി.സി.എം. കോളേജ്, കോട്ടയം


Share our post

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Kerala

ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച

Published

on

Share our post

കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kerala

ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു

Published

on

Share our post

ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന്‌ ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ്‌ ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക്‌ അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.

ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ്‌ മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.


Share our post
Continue Reading

Trending

error: Content is protected !!