MATTANNOOR
കണ്ണൂർ വിമാനത്താവള പരിസരത്തു നിന്ന് ഒഴുകിയെത്തും ദുരിതം; വലഞ്ഞ് വീട്ടുകാർ

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം വിമാനത്താവളത്തിനു താഴെ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ശക്തമായെത്തുന്ന മഴവെള്ളം കാരണം ഇതിനകം ഏറെ നാശനഷ്ടമുണ്ടായി.മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച തോടുകളും ഓവുചാലുകളും മണ്ണ് നിറഞ്ഞു കിടക്കുന്നതു കാരണം വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. യഥാസമയം ഓവുചാലുകൾ ശുചീകരിക്കാത്തതാണു പ്രശ്നം.ഭീതിയോടെ മഴക്കാലം; മതിൽതകർത്ത് വെള്ളം എല്ലാ മഴക്കാലത്തും വിമാനത്താവള പരിസരത്ത് മട്ടന്നൂർ, കീഴല്ലൂർ പ്രദേശത്തെ ഏതാനും വീട്ടുകാർക്ക് മാറിത്താമസിക്കേണ്ടി വരാറുണ്ട്. ഇത്തവണ മേയ് 23ന് അർധരാത്രി മഴവെള്ളം കുത്തിയൊഴുകി കല്ലേരിക്കരിക്കരയിലെ വീടുകളിൽ വെള്ളം കയറി.വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനു സമീപം മഴവെള്ളം കുത്തിയൊഴുകാതിരിക്കാൻ നിർമിച്ച തടയണയുടെ മതിൽ തകർത്താണ് വെള്ളം ഒഴുകിയത്.
ദുരിതം തുടർക്കഥ
∙ കഴിഞ്ഞ വർഷവും ഇതേ രീതിയിൽ മതിൽ തകർത്ത് വെള്ളം ഒഴുകിയിരുന്നു. അന്നും ഡ്രെയ്നേജിൽ മണ്ണ് നിറഞ്ഞതാണ് അപകടത്തിനു കാരണമെന്നും കണ്ടെത്തിയിരുന്നു.
കോടികൾ മുടക്കിയ നിർമാണം
വിമാനത്താവളത്തിന്റെ നിർമാണഘട്ടത്തിൽ പദ്ധതിപ്രദേശത്തെ മഴവെള്ളം പുറത്തേക്ക് സുഗമമായി പോകാൻ പദ്ധതി തയാറാക്കിയിരുന്നു. തോടുകളും ഓവുചാലുകളും നിർമിച്ചാണ് വെള്ളം ഒഴുകാനുള്ള വഴി ഒരുക്കിയത്. ഇതിനായി സ്ഥലമേറ്റെടുക്കുകയും കോടികൾ ചെലവഴിച്ച് നിർമാണം നടത്തുകയും ചെയ്തു. എന്നാൽ, വെള്ളം ഒഴുകാൻ നിർമിച്ച തോടുകളിൽ ഈ മഴക്കാലത്തും മണ്ണ് നിറഞ്ഞു കിടക്കുന്നത് കാണാം.വെള്ളം ഇവിടെ നിറഞ്ഞ ശേഷം ഒഴുകുമ്പോൾ അപകടസാധ്യത കുറവായിരുന്നു. എന്നാൽ ഇവിടെ മണ്ണ് വന്നു നിറഞ്ഞതിനാൽ വെള്ളം മതിലും തകർത്താണ് ഒഴുകുന്നത്. നിലവിൽ തോട് വഴി അല്ലാതെ മതിൽ പൊളിഞ്ഞ ഭാഗത്തു കൂടിയും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. മഴക്കാലത്ത് ഇത് വലിയ നാശനഷ്ടമാണ് പരിസരവാസികൾക്കു വരുത്തിവയ്ക്കുന്നത്. വീണ്ടും വെള്ളം ഒഴുകി ദുരിതമാകും മുൻപേ മണ്ണ് നീക്കി ജലമൊഴുക്ക് സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
MATTANNOOR
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.
കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്