MATTANNOOR
കണ്ണൂർ വിമാനത്താവള പരിസരത്തു നിന്ന് ഒഴുകിയെത്തും ദുരിതം; വലഞ്ഞ് വീട്ടുകാർ

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം വിമാനത്താവളത്തിനു താഴെ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ശക്തമായെത്തുന്ന മഴവെള്ളം കാരണം ഇതിനകം ഏറെ നാശനഷ്ടമുണ്ടായി.മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച തോടുകളും ഓവുചാലുകളും മണ്ണ് നിറഞ്ഞു കിടക്കുന്നതു കാരണം വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. യഥാസമയം ഓവുചാലുകൾ ശുചീകരിക്കാത്തതാണു പ്രശ്നം.ഭീതിയോടെ മഴക്കാലം; മതിൽതകർത്ത് വെള്ളം എല്ലാ മഴക്കാലത്തും വിമാനത്താവള പരിസരത്ത് മട്ടന്നൂർ, കീഴല്ലൂർ പ്രദേശത്തെ ഏതാനും വീട്ടുകാർക്ക് മാറിത്താമസിക്കേണ്ടി വരാറുണ്ട്. ഇത്തവണ മേയ് 23ന് അർധരാത്രി മഴവെള്ളം കുത്തിയൊഴുകി കല്ലേരിക്കരിക്കരയിലെ വീടുകളിൽ വെള്ളം കയറി.വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനു സമീപം മഴവെള്ളം കുത്തിയൊഴുകാതിരിക്കാൻ നിർമിച്ച തടയണയുടെ മതിൽ തകർത്താണ് വെള്ളം ഒഴുകിയത്.
ദുരിതം തുടർക്കഥ
∙ കഴിഞ്ഞ വർഷവും ഇതേ രീതിയിൽ മതിൽ തകർത്ത് വെള്ളം ഒഴുകിയിരുന്നു. അന്നും ഡ്രെയ്നേജിൽ മണ്ണ് നിറഞ്ഞതാണ് അപകടത്തിനു കാരണമെന്നും കണ്ടെത്തിയിരുന്നു.
കോടികൾ മുടക്കിയ നിർമാണം
വിമാനത്താവളത്തിന്റെ നിർമാണഘട്ടത്തിൽ പദ്ധതിപ്രദേശത്തെ മഴവെള്ളം പുറത്തേക്ക് സുഗമമായി പോകാൻ പദ്ധതി തയാറാക്കിയിരുന്നു. തോടുകളും ഓവുചാലുകളും നിർമിച്ചാണ് വെള്ളം ഒഴുകാനുള്ള വഴി ഒരുക്കിയത്. ഇതിനായി സ്ഥലമേറ്റെടുക്കുകയും കോടികൾ ചെലവഴിച്ച് നിർമാണം നടത്തുകയും ചെയ്തു. എന്നാൽ, വെള്ളം ഒഴുകാൻ നിർമിച്ച തോടുകളിൽ ഈ മഴക്കാലത്തും മണ്ണ് നിറഞ്ഞു കിടക്കുന്നത് കാണാം.വെള്ളം ഇവിടെ നിറഞ്ഞ ശേഷം ഒഴുകുമ്പോൾ അപകടസാധ്യത കുറവായിരുന്നു. എന്നാൽ ഇവിടെ മണ്ണ് വന്നു നിറഞ്ഞതിനാൽ വെള്ളം മതിലും തകർത്താണ് ഒഴുകുന്നത്. നിലവിൽ തോട് വഴി അല്ലാതെ മതിൽ പൊളിഞ്ഞ ഭാഗത്തു കൂടിയും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. മഴക്കാലത്ത് ഇത് വലിയ നാശനഷ്ടമാണ് പരിസരവാസികൾക്കു വരുത്തിവയ്ക്കുന്നത്. വീണ്ടും വെള്ളം ഒഴുകി ദുരിതമാകും മുൻപേ മണ്ണ് നീക്കി ജലമൊഴുക്ക് സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
MATTANNOOR
ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
MATTANNOOR
അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്