Connect with us

Kerala

പല പെൺകുട്ടികളും ഇത്തരം ചതിക്കുഴികളിൽ അകപ്പെട്ടു പോയിട്ടുണ്ട്, മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ്

Published

on

Share our post

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ‌്ത് മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്ന് എക്‌സൈസ് വകുപ്പ്. പുതിയ ഇരകളെ കണ്ടെത്താനും മയക്കുമരുന്ന് രഹസ്യമായി വിറ്റഴിക്കാനും വേണ്ടിയാണ് ഇത്തരം മാഫിയകൾ പ്രവർത്തിക്കുന്നതെന്നും എക്‌സൈസ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ലഹരി മാഫിയ സോഷ്യൽമീഡിയയിലൂടെ ലക്ഷ്യം വയ്ക്കുന്നത് കൗമാരക്കാരായ നമ്മുടെ കുട്ടികളെയാണെന്നും, അതുകൊണ്ട് കുട്ടികൾ അവർക്ക് നേരിട്ട് പരിചയമില്ലാത്തവരുമായി സോഷ്യൽ മീഡിയ വഴി അധികം ചങ്ങാത്തത്തിന് പോകാതിരിക്കുകയാണ് നല്ലതെന്ന് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ഓർമിപ്പിക്കുന്നു.

ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ കുറിപ്പ്-

”സോഷ്യൽ മീഡിയയുടെ പ്രചാരം വളരെയധികം വർദ്ധിച്ച ഒരു കാലമാണിത്. അതോടൊപ്പം സോഷ്യൽ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും വീഡിയോകളുമായി ലഹരി മാഫിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ ഇരകളെ കണ്ടെത്താനും മയക്കുമരുന്ന് രഹസ്യമായി വിറ്റഴിക്കാനും വേണ്ടിയാണവർ ഇത് ചെയ്യുന്നത്. എക്‌സൈസ് വകുപ്പ് ഇത്തരക്കാരെ പിടികൂടുന്നതിനായി സോഷ്യൽ മീഡിയ പട്രോളിംഗ് ആരംഭിക്കുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൽ നിന്ന് മനസ്സിലായത് ലഹരി മാഫിയ സോഷ്യൽമീഡിയയിലൂടെ ലക്ഷ്യം വയ്ക്കുന്നത് കൗമാരക്കാരായ നമ്മുടെ കുട്ടികളെയാണ് എന്നതാണ്.

 

ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സ്ഥിരമായി പോസ്റ്റുകൾ ഇടാറുണ്ടായിരുന്ന, ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉള്ള, ഒരു പ്രൊഫൈൽ ഉടമയെ തേടി പോയപ്പോൾ എക്‌സൈസ് മാമന്മാർക്ക് കാണാൻ കഴിഞ്ഞത് ചില ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളായിരുന്നു. ഒരു ഫോൺ പോലും സ്വന്തമായി ഇല്ലാത്ത കൗമാര പ്രായത്തിലുള്ള ഒരു കുട്ടിയായിരുന്നു അവൻ. ചോർന്നൊലിക്കുന്ന ഒരു വീട്ടിലായിരുന്നു നിത്യ വേതനക്കാരായ അച്ഛനമ്മമാരോടൊപ്പം അവൻ താമസിച്ചിരുന്നത്. എന്നാൽ അവന്റെ പോസ്റ്റുകൾ മുഴുവൻ സൂപ്പർ ബൈക്കുകൾ ഓടിക്കുന്നതും, ആഡംബര കാറുകളിൽ ട്രിപ്പ് പോകുന്നതും, ലഹരി മരുന്ന് ഉപയോഗിക്കുന്നതുമൊക്കെയായിരുന്നു. മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരായിരുന്നു അവനിത്തരം ആർഭാട ജീവിതം നയിക്കുന്നതിന് സഹായിച്ചിരുന്നത്. പകരമായി ഈ യുവാവ് അവർക്ക് വേണ്ട ഇരകളെ സംഘടിപ്പിച്ചു നൽകിക്കൊണ്ടിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.നമുക്ക് ചുറ്റിനും ഇത്തരക്കാരുണ്ട്.

ഓൺലൈൻ ക്ലാസ്സുകളും, സ്‌കൂൾ പഠന ഗ്രൂപ്പുകളും സജീവമായ ഇക്കാലത്ത് കുട്ടികളുടെ ഫോൺ ഉപയോഗം പൂർണ്ണമായി തടയുവാൻ നമുക്ക് കഴിയില്ല. പകരം വിവേകത്തോടും ശ്രദ്ധയോടും കൂടി ഫോൺ ഉപയോഗിക്കാനും ചതിക്കുഴികൾ തിരിച്ചറിയാനും അവരെ ശീലിപ്പിക്കുകയാണ് വേണ്ടത്. കുടുംബ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷതേടാൻ സോഷ്യൽ മീഡിയയെ അഭയം പ്രാപിക്കുന്ന കുട്ടികൾ പോലുമുണ്ട്. മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കാര്യമാണത്. ഇന്റർനെറ്റ് ഒരു വെർച്വൽ ലോകമാണ്. അവിടെ ആരാണ് എന്താണ് എന്നൊന്നും നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. നാല്പത് വയസ്സുള്ള ഒരാൾക്ക് പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള ഒരു കുട്ടിയെപ്പോലെ വേഷം മാറി നിങ്ങളോട് സംസാരിക്കാൻ കഴിയും, നിങ്ങളുമായി ഒരു ബന്ധത്തിൽ ഏർപ്പെടാനും അയാൾക്ക് ആവശ്യമുള്ളതൊക്കെ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാനും കഴിയും.

അത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല പെൺകുട്ടികളും ഇത്തരം ചതിക്കുഴികളിൽ അകപ്പെട്ടു പോയിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ കുട്ടികളെ ഉപയോഗിച്ച് മറ്റ് കുട്ടികളെ ലഹരിയിലേക്ക് കൊണ്ടുവരുന്ന കേസുകളും കുറവല്ല. അതുകൊണ്ട് കുട്ടികൾ അവർക്ക് നേരിട്ട് പരിചയമില്ലാത്തവരുമായി സോഷ്യൽ മീഡിയ വഴി അധികം ചങ്ങാത്തത്തിന് പോകാതിരിക്കുക. ഇന്റർനെറ്റ് അത്രയൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്തു നിലവിൽ വന്ന നമ്മുടെ നിയമങ്ങളിൽ പലതിനും പരിമിതികളുണ്ട്. എന്നാൽ നമ്മുടെ മക്കളുടെ സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്വമാണ്. തമാശയ്ക്ക് വേണ്ടി പോലും ലഹരി ഉപയോഗത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകൾ പ്രൊമോട്ട് ചെയ്യില്ലെന്ന് മുതിർന്നവർ ഉറച്ച തീരുമാനം എടുക്കുക. പ്രൊഫൈൽ ഉടമയെ കണ്ടെത്താൻ സാധിച്ചാൽ വിവരം നിയമപാലകർക്ക് കൈമാറുക. സുരക്ഷിതമാകട്ടെ സൈബർ ഇടങ്ങൾ”.


Share our post

Kerala

രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്.ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Trending

error: Content is protected !!