Connect with us

Kerala

അവർ പ്രാപ്‌തരാണ്‌, നമ്മുടെ സ്വപ്‌നം കെട്ടിപ്പടുക്കാൻ

Published

on

Share our post

വീടെന്നത്‌ ഓരുപാടാളുകളുടെ സ്വപ്‌നമാണ്‌. സ്വന്തം വീടിന്‌ അടിത്തറയിടുന്നതും ഭിത്തികെട്ടിക്കേറുന്നതും മേൽക്കൂര കെട്ടുന്നതും വാർക്കുന്നതുമെല്ലാം ആത്മസംതൃപ്‌തിയോടെ നോക്കിക്കാണുന്നവരാണ്‌ മിക്കവരും. ആ സ്വപ്നത്തിന്റെ ചുക്കാൻ പിടിക്കാൻ ഇനി വനിതകളും എത്തുകയാണ്.

നമ്മുടെ നാട്ടിൽ പൊതുവേ പുരുഷന്മാരുടെ തൊഴിൽമേഖലയായി അറിയപ്പെടുന്നിടമാണ് നിർമാണമേഖല. ഇതുവരെ നിർമാണമേഖലയിൽ സഹായികൾ മാത്രമായിരുന്ന സ്‌ത്രീകൾ ഇനി മേസ്‌തിരിമാരായികൂടി എത്തുന്നു. സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ(ഐഐഐസി) നിന്ന് ആദ്യവനിതാസംഘം പരിശീലനം പൂർത്തിയാക്കിയിറങ്ങി. 15 വനിതകൾക്കാണ് ദേശീയ നൈപുണ്യവികസന കോർപറേഷന്റെ അംഗീകൃത മേസൺ സർട്ടിഫിക്കറ്റ്‌ ലഭിച്ചിരിക്കുന്നത്.

‘ സാധാരണക്കാരായവരുടെ വീടുകളിൽ നിന്നാണ് തങ്ങൾ വരുന്നത്. സ്വന്തം കാലിൽ നിൽക്കാനുള്ള ഊർജവും ആത്മവിശ്വാസവും നേടി. സിമന്റ്‌ കൂട്ടൽ, മണൽ, പാറ, കല്ലുകൾ, കമ്പികൾ എന്നുവേണ്ട നിർമാണ മേഖലയ്ക്ക് ആവശ്യമായ സാധനങ്ങൾ തലയിൽ ചുമന്നും ചാന്ത്കൂട്ടിയും ഭിത്തിതേച്ചും ഓരോ പണികളും പഠിച്ചു. വെല്ലുവിളികളോടെയാണ് പരിശീലന കാലയളവ് പൂർത്തിയാക്കിയത്. ഇവർ ഇത്‌ പൂർത്തീകരിക്കില്ലെന്ന് കളിയാക്കിയവരുണ്ട്. എന്നാൽ, അംഗീകൃത മേസൺ സർട്ടിഫിക്കറ്റ്‌ ലഭിച്ചപ്പോൾ അഭിമാനാവും ആത്മവിശ്വാസവും വാനോളം ഉയർന്നുവെന്ന്‌ 15 അംഗസംഘത്തിലുള്ള ജുബൈരിയത്തും ഷൈലജയും കൃഷ്ണപ്രിയയും ഒരേ സ്വരത്തിൽ പറയുന്നു.

മുഖത്തല, ഇളമ്പള്ളൂർ പഞ്ചായത്തിൽ നിന്നുള്ള കുടുംശ്രീ അംഗങ്ങളാണ്‌ പതിനഞ്ചുപേരും. റൂറൽ മേസൺ ലെവൽ നാല് പരിശീലനം ലഭിച്ച സംഘം 420ചതുരശ്ര അടിയിലുള്ള നാല് വീടുകൾ വെറും 45 ദിവസം കൊണ്ടാണ് പൂർത്തീയാക്കിയത്‌. മൂന്നെണ്ണം നെടുമ്പന പഞ്ചായത്തിലും ഒരെണ്ണം ഇളമ്പള്ളൂർ പഞ്ചായത്തിലുമാണ്. 20 പേരടങ്ങിയ കൽപ്പണിക്കാരുടെ സംഘത്തിലും 15 വനിതകളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം ദേശീയ നൈപുണ്യ വികസന കോർപറേഷൻ പരീക്ഷയും സംഘം എഴുതി വിജയിച്ചു. സ്വന്തമായി കരാറെടുത്ത്‌ നിർമാണപ്രവൃത്തി ഏറ്റെടുക്കാൻ പ്രാപ്‌തരാണെന്ന് തെളിയിച്ചുകൊണ്ടാണ് 15പേരും പരിശീലനം പൂർത്തിയാക്കിയിറങ്ങുന്നത്.


Share our post

Kerala

ഒറ്റയാനെ കണ്ടെത്തൂ ,
 ഐ ഫോൺ നേടൂ ; സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം

Published

on

Share our post

കൊച്ചി:കൂട്ടത്തിൽ ഒറ്റപ്പെട്ട്‌ നിൽക്കുന്ന നമ്പർ കണ്ടെത്താനുള്ള പോസ്‌റ്റുകൾ സമൂഹമാധ്യമത്തിൽ കണ്ടാൽ ഒന്ന്‌ ഉറപ്പിച്ചോളൂ. സമ്മാനം വാഗ്‌ദാനം ചെയ്ത്‌ നിങ്ങളുടെ കൈയിൽനിന്ന്‌ പണംതട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ തന്ത്രമാണിത്‌. ഉത്തരം കമന്റിൽ രേഖപ്പെടുത്താനാണ്‌ അവർ ആവശ്യപ്പെടുക.കമന്റിട്ടാൽ ആദ്യം അവർ ലൈക്ക്‌ ചെയ്യും. നിങ്ങൾക്ക്‌ സമ്മാനമായി ഐ ഫോൺ അടിച്ചിട്ടുണ്ടെന്ന സന്ദേശം പിറകെയെത്തും. ഐ ഫോണിന്റെ ചിത്രവും നൽകും. എന്നാൽ, ഫോൺ കൈയിൽ ലഭിക്കാൻ കസ്‌റ്റംസ്‌ ഡ്യൂട്ടിയോ മറ്റു നികുതിയോ ആവശ്യപ്പെടും. ഒന്നരലക്ഷത്തിന്റെ ഐഫോണിനായി 10,000 മുതൽ 15,000 വരെ മുടക്കാൻ പലരും തയ്യാറാകും. പണം നൽകിയാൽ പിന്നെ പോസ്‌റ്റ്‌ ഇട്ടയാളുടെ പൊടിപോലുമുണ്ടാകില്ല. ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചതായി പൊലീസും സൈബർ വിദഗ്‌ധരും മുന്നറിയിപ്പ്‌ നൽകുന്നു.

‘കണക്ക്‌ കൂട്ടി’ ഓൺലൈൻ ട്രേഡിങ്ങിലേക്ക്

‘5×3–-2–-1×2’ എന്നതിന്റെ ഉത്തരം എത്രയാണെന്ന്‌ ചോദിക്കുന്ന പോസ്‌റ്റുകളും സമൂഹമാധ്യമങ്ങളിൽ കണ്ടുവരുന്നു. ഇതിന്‌ ശരിയുത്തരം നൽകിയാലും ആദ്യം ലൈക്ക്‌ കിട്ടും. പിന്നെ നിങ്ങളുടെ ഇൻബോക്‌സിലേക്ക്‌ ഓൺലൈൻ ട്രേഡിങ്ങിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ ആരംഭിക്കും. പണം നിക്ഷേപിച്ചാൽ മൂന്നിരട്ടിവരെ ലഭിക്കുമെന്ന്‌ ട്രേഡിങ്‌ ഗുരുവിന്റെ വാഗ്‌ദാനം. അവർ നൽകുന്ന വ്യാജ ഓൺലൈൻ ട്രേഡിങ്‌ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത്‌ ഇൻസ്‌റ്റാൾ ചെയ്‌താൽ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരന്‌ ലഭിക്കും. കൂടാതെ അവർ പറയുന്ന അക്കൗണ്ടിലേക്ക്‌ പണം നൽകിയാൽ ഓൺലൈൻ ട്രേഡിങ്‌ ഗുരു അപ്രത്യക്ഷനാകും.


Share our post
Continue Reading

Kerala

വീണ്ടും അതിർത്തികടന്ന് തിരുവോണം ബമ്പർ, ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കർണാടക സ്വദേശി

Published

on

Share our post

തിരുവനന്തപുരം: ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശി അൽത്താഫ് ആണ് ഭാ​ഗ്യവാൻ. കർണാടക പാണ്ഡ്യപുര സ്വദേശിയാണ്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്.

എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റായി പ്രവർത്തിക്കുന്നയാളാണ്. ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാ​ഗരാജ് പ്രതികരിച്ചിരുന്നു.80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു. കഴിഞ്ഞവർഷം തമിഴ്നാട് സ്വദേശികൾക്കായിരുന്നു ഒന്നാം സമ്മാനം.


Share our post
Continue Reading

Kerala

മിക്സ്ചറിന് നിറം കിട്ടാൻ ‘ടാർട്രാസിൻ’ ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു

Published

on

Share our post

കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകും.ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സചറിൽ ഇതു ചേർക്കാൻ പാടില്ല. അലർജിക്ക് കാരണമാകുo.ടാർട്രാസിൻ കൂടുതൽ അലർജി സാധ്യതയുള്ളതാണ്. അതിനാൽ ഇത് പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്നതിൽ നിയന്ത്രണമുണ്ട്. മക്സ്ചറുകൾക്ക് മഞ്ഞ നിറം ലഭിക്കുന്നതിാനായാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോ​ഗിക്കുന്നത്. മലയാളികളിൽ പൊതുവെ പലരും കൂടുതലായി കഴിക്കുന്ന ഭക്ഷ്യ വസ്തുവാണ് മിക്സ്ചർ. കച്ചവടക്കാരിൽ പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ വ്യക്തമാക്കി.


Share our post
Continue Reading

PERAVOOR23 mins ago

മോർണിങ്‌ ഫെെറ്റേഴ്‌സിന്‌ 
ഇതൊന്നും വെറും ‘കളി’യല്ല

Kerala1 hour ago

ഒറ്റയാനെ കണ്ടെത്തൂ ,
 ഐ ഫോൺ നേടൂ ; സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം

Kerala1 hour ago

വീണ്ടും അതിർത്തികടന്ന് തിരുവോണം ബമ്പർ, ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കർണാടക സ്വദേശി

Kerala1 hour ago

മിക്സ്ചറിന് നിറം കിട്ടാൻ ‘ടാർട്രാസിൻ’ ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു

Kerala2 hours ago

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

Kannur2 hours ago

ഫിസിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

Kerala2 hours ago

മലയാളികൾക്ക് പൂജാ സമ്മാനവുമായി റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകൾ ഈ സംസ്ഥാനങ്ങളിലേക്ക്

Kerala2 hours ago

ഹജ്ജ്: രേഖകൾ സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും പ്രത്യേക കൗണ്ടർ

Kerala3 hours ago

സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍, പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ‘കെ-റീപ്’ വഴി

Kannur3 hours ago

വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!