Connect with us

Kerala

മലയാളമറിയണ്ട, അടിച്ച് കേറി പോ..; പുതിയ ‘നമ്പറു’മായി കെ.എസ്.ആര്‍.ടി.സി

Published

on

Share our post

കേരളത്തിലെത്തുന്ന ഇതരസംസ്ഥാനക്കാര്‍ക്കായി ഓഗസ്റ്റ് ഒന്നുമുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലസൂചികാ കോഡും (സ്ഥലനാമം തിരിച്ചറിയാനുള്ള ഇംഗ്ലീഷ് കോഡ്) നമ്പരും ചേര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി.. ഓര്‍ഡിനറി അടക്കം എല്ലാ ബസുകളിലും ഇംഗ്ലീഷ് കോഡും നമ്പരുമുണ്ടാകും. തീരുമാനം നടപ്പാകുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബംഗാള്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് പ്രയോജനമാകും. ജൂലായ് 31-നകം തീരുമാനം നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) യൂണിറ്റ്, മേഖലാ വര്‍ക്ക്‌ഷോപ്പ് തലവന്മാര്‍ക്കും ജനറല്‍ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ബസുകള്‍ക്കു മുകളില്‍ വയ്ക്കുന്ന പ്രധാന ബോര്‍ഡില്‍ത്തന്നെയാണ് കോഡും നമ്പരും ചേര്‍ക്കുക.

തിരുവനന്തപുരം (ടി.വി.), കൊല്ലം (കെ.എം.), പത്തനംതിട്ട (പി.ടി.), ആലപ്പുഴ (എ.എല്‍.), കോട്ടയം (കെ.ടി.), ഇടുക്കി (ഐ.ഡി.), എറണാകുളം (ഇ.കെ.), തൃശ്ശൂര്‍ (ടി.എസ്.), പാലക്കാട് (പി.എല്‍.), മലപ്പുറം (എം.എല്‍.), കോഴിക്കോട് (കെ.കെ.), വയനാട് (ഡബ്‌ള്യു.എന്‍.), കണ്ണൂര്‍ (കെ.എന്‍.), കാസര്‍കോട് (കെ.ജി.) എന്നിങ്ങനെയാണ് കോഡുകള്‍. ജില്ലകളുടെ നമ്പരും കോഡിനൊപ്പം വരും. തിരുവനന്തപുരം (ടി.വി.-1), കൊല്ലം (കെ.എം.-2) എന്നിങ്ങനെ തെക്കന്‍ ജില്ലകളില്‍നിന്ന് വടക്കോട്ട് എന്ന ക്രമത്തിലാണ് നമ്പരുകള്‍ മലയാളം ബോര്‍ഡിന്റെ ഒരുവശത്തായി നല്‍കുക. ആശയക്കുഴപ്പം ഇല്ലാതെ സ്ഥലംതിരിച്ചറിയാന്‍ പറ്റുംവിധമാണ് ക്രമീകരണം. ഉദാഹരണത്തിന് ഒരു ബസ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ (ടി.വി.-1) എന്ന കോഡും നമ്പരും മുകളിലായി നല്ല വലുപ്പത്തില്‍ നല്‍കും. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ വഴിയാണെങ്കില്‍ തൊട്ടുതാഴെയായി ആ ജില്ലകളുടെ കോഡ് നമ്പരുകളായ 8, 7, 4 എന്നിവ ഉള്‍പ്പെടുത്തും. എത്തിച്ചേരുന്ന സ്ഥലം പരമാവധി വലുതായും കടന്നുപോകുന്ന പ്രധാന സ്ഥലങ്ങള്‍ ചെറുതായുമാണ് സൂചിപ്പിക്കുക.

തിരുവനന്തപുരം ജില്ലയില്‍മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് 103 എന്ന നമ്പരും മറ്റു ജില്ലകളില്‍നിന്നു വരുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ‘ടി.വി.-103’ എന്ന നമ്പരും നല്‍കും. സ്വകാര്യ ആശുപത്രികളോ മെഡിക്കല്‍ കോളേജുകളോ പട്ടികയില്‍ ഇല്ല.സംസ്ഥാനത്തെ വിനോദസഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത 62 ഇടങ്ങളും 299 പൊതുസ്ഥലങ്ങളും പട്ടികയിലുണ്ട്. ബസ് സ്റ്റേഷനുകളിലും ഡിപ്പോകളിലും സ്ഥലസൂചികാ കോഡും നമ്പരും പ്രസിദ്ധീകരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സി.യുടെ വെബ്‌സൈറ്റിലും അറിയിപ്പുണ്ടാകും.


Share our post

Kerala

വഴിപാട് സമരങ്ങൾ പോര; സി.പി.എം. ഏറ്റെടുക്കുന്നത് 35 ദൗത്യങ്ങള്‍

Published

on

Share our post

കൊല്ലം: സമരം മറന്നുപോകുന്ന പാര്‍ട്ടിയായും വഴിപാട് സമരങ്ങളുടെ ഏറ്റെടുപ്പുകാര്‍മാത്രമായും സി.പി.എം. മാറരുതെന്നാണ് സംസ്ഥാനസമ്മേളനത്തിലെ ചര്‍ച്ചയുടെ പൊതുവികാരം. നേതൃത്വം നിര്‍ദേശിക്കുന്ന ചട്ടപ്പടി സമരങ്ങളുടെ പ്രയോക്താക്കള്‍ മാത്രമായി മാറുകയാണ് അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍.പ്രാദേശികമായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാതെയും ജനങ്ങളുമായി ബന്ധമുള്ള വിഷയങ്ങളുടെ ഭാഗമാകാതെയും മാറുന്നത് പാര്‍ട്ടിയെ നിര്‍ജീവമാക്കും. ഈ ശൂന്യതയിലേക്ക് ബി.ജെ.പി. കടന്നുകയറുന്നുവെന്ന രാഷ്ട്രീയാപകടവുമുണ്ട്. അതിനാല്‍, പാര്‍ട്ടി ഏറ്റെടുക്കേണ്ട 35 ദൗത്യങ്ങളാണ് റിപ്പോര്‍ട്ടിലും ചര്‍ച്ചയിലും അതിനുള്ള സംസ്ഥാനസെക്രട്ടറിയുടെ മറുപടിയിലുമായുണ്ടായത്.പാര്‍ട്ടി എന്നത് ബ്രാഞ്ചുമാത്രമല്ല. അനുഭാവികള്‍കൂടിയാണ്. അനുഭാവി ഗ്രൂപ്പുകളുടെ യോഗം വിളിച്ച് പ്രചാരണ-സമരരീതി ആസൂത്രണം ചെയ്യുന്ന രീതിവേണമെന്നും നിര്‍ദേശിക്കുന്നു.

 

  • അകന്നുപോയവരെയും ജനവിഭാഗങ്ങളെയും കൂടെനിര്‍ത്തണം.
  • ജാതി സംഘടനകളില്‍ ചിലശക്തികള്‍ നുഴഞ്ഞുകയറി അവയെ അവയെ വര്‍ഗീയമായി യോജിപ്പിച്ച് മതരാഷ്ട്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പ്രതിരോധിക്കണം
  • ആരാധനാലയങ്ങളെ വര്‍ഗീയശക്തികളില്‍നിന്ന് മോചിപ്പിക്കണം. സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ രൂപവത്കരിച്ച് സംഘപരിവാറിനെ പ്രതിരോധിക്കണം
  • ഫണ്ട് പിരിവില്‍ വ്യക്തതവേണം. പൊതുജനങ്ങളില്‍നിന്നാണ് പിരിക്കേണ്ടത്. വ്യക്തികളില്‍നിന്ന് ലക്ഷങ്ങള്‍ പിരിക്കുന്നത് അവസാനിപ്പിക്കണം
  • പാര്‍ട്ടിയംഗങ്ങള്‍ റിയല്‍ എസ്റ്റേറ്റ്പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആര്‍ഭാടരഹിതമാക്കണം
  • ബ്രാഞ്ചുകളെ ശക്തിപ്പെടുത്തണം. ജില്ലാ-ഏരിയാക്കമ്മിറ്റി അംഗങ്ങള്‍ ബ്രാഞ്ചുകളില്‍ പങ്കെടുക്കണം
  • നഗരങ്ങളില്‍ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ സവിശേഷമായി ഏറ്റെടുക്കണം
  • ആദിവാസി മേഖലകളില്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം
  • മതരാഷ്ട്രവാദങ്ങളെ ശക്തമായി തുറന്നുകാണിക്കണം. മതേതരരാജ്യമാണ് വിശ്വാസികള്‍ക്ക് ആവശ്യമെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കണം
  • ന്യൂനപക്ഷ സംരക്ഷണമെന്നത് മതനിരപേക്ഷതയുടെ ആവശ്യമായ ഭാഗമാണെന്നും മതപ്രീണനമല്ലെന്നുമുള്ള കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കണം
  • സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധവേണം
  • മാധ്യമങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരാകുന്നതിനാല്‍ അവയെ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം
  • പാര്‍ട്ടിയുടെ എല്ലാതലത്തിലും ക്ലാസുകള്‍ സംഘടിപ്പിക്കണം
  • ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ വികസിപ്പിക്കുകയും നേതൃനിരയെ വളര്‍ത്തിക്കൊണ്ടുവരുകയും വേണം
  • എല്ലാകലാലയങ്ങളിലും എസ്.എഫ്.ഐ. പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തെറ്റായ പ്രവണതകള്‍ തിരുത്താന്‍ ഇടപെടണം. ഓരോ കോളേജിലും ജില്ലാക്കമ്മിറ്റി അംഗത്തിന് ചുമതല നല്‍കണം

    പരിഷ്‌കാരങ്ങള്‍ സാമൂഹിക നീതിയില്‍ അധിഷ്ഠിതമാകണം

    കൊല്ലം: പരിഷ്‌കാരങ്ങള്‍ സാമൂഹികനീതിയില്‍ അധിഷ്ഠിതമായിരിക്കുമെന്ന് ഉറപ്പാക്കണമെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പ്രതിനിധികള്‍. കേരളത്തിന്റെ വികസനത്തിന് ആവശ്യമായവിധത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കാനാകണം

    യന്ത്രവത്കരണമടക്കം നടപ്പാക്കി കൃഷി ആദായകരമായനിലയില്‍ കൈകാര്യം ചെയ്യണം. പുതുതലമുറയെക്കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കാനാകണം.

    ആശുപത്രിരംഗത്ത് വന്‍സാമ്പത്തികശക്തികള്‍ കേരളത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. 6000 കോടിയുടെ നിക്ഷേപമാണുവരുന്നത്. ചികിത്സച്ചെലവ് കൂടുകയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാനാകാത്തവിധം ഇത്തരം ആശുപത്രികള്‍ മാറുകയുമാണ് ചെയ്യുന്നത്. ഇവയ്ക്ക് പരവതാനിവിരിക്കുമ്പോള്‍ ചികിത്സച്ചെലവ് ഏകീകരിക്കാന്‍ നിയമനിര്‍മാണംകൂടി വേണ്ടതുണ്ട്. ദരിദ്രജനവിഭാഗങ്ങള്‍ക്ക് സൗജന്യനിരക്കില്‍ മെഡിക്കല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷനല്‍കാന്‍ തയ്യാറാകണം.വന്യജീവിനിയമം വനത്തില്‍മാത്രമേ നടപ്പാക്കാവൂയെന്ന കാര്യത്തിലെങ്കിലും അടിയന്തര ഇടപെടല്‍ വേണമെന്ന് മലയോരമുള്ള എല്ലാ ജില്ലകളില്‍നിന്നും നിര്‍ദേശംവന്നു.


Share our post
Continue Reading

Kerala

ഇനി പഴയത് പോലെ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ല;കടുത്ത തീരുമാനമെടുത്ത് റിസര്‍വ് ബാങ്ക്`

Published

on

Share our post

കൊച്ചി: സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും വാങ്ങിസൂക്ഷിക്കുന്നത്. വാങ്ങിയ സമയത്ത്ഉള്ളതിനേക്കാള്‍ വില പിന്നീട് എപ്പോള്‍ വില്‍പ്പന നടത്തിയാലും ലഭിക്കും എന്നതാണ് സ്വര്‍ണത്തെ പ്രിയങ്കരവും സുരക്ഷിതവുമാക്കുന്നത്. വില്‍പ്പന നടത്താനല്ലെങ്കിലും പെട്ടെന്ന് സാമ്പത്തികമായി ഒരു ആവശ്യം വന്നാല്‍ പണയം വച്ച് പണം എടുക്കാം എന്നതാണ് സ്വര്‍ണം കൊണ്ടുള്ള മറ്റൊരു നേട്ടം. എന്നാല്‍ ഇനി അധികകാലം പെട്ടെന്ന് ആര്‍ക്കും സ്വര്‍ണം പണയം വച്ച് പണമെടുക്കുന് നരീതി എളുപ്പമാകില്ല.

സ്വര്‍ണപണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.വായ്പ നല്‍കുന്നതി ന്മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യസ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച് ചനിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.സ്വര്‍ണപണയവിപണിയില്‍വന്‍ വളര്‍ച് ചഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണപണയത്തിന്താത്പര്യം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി.നൂലാമാലകളില്ലാതെഅതിവേഗം പണം ലഭിക്കുന്നതാണ് സ്വര്‍ണവായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്.


Share our post
Continue Reading

Kerala

സൂര്യാഘാതമേറ്റ് 92കാരൻ മരിച്ചു

Published

on

Share our post

ചെറുവത്തൂർ: കാസർകോട് കയ്യൂരിൽ സൂര്യാതപമേറ്റ്‌ കുഴഞ്ഞുവീണ്‌ വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ്‌ (92) മരിച്ചത്‌.വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച പകൽ 2.30ഓടെയാണ് വീട്ടുപറമ്പിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.

ചൂട് വർധിക്കുന്നു

സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.


Share our post
Continue Reading

Trending

error: Content is protected !!