Connect with us

Kerala

ഇതാ വീണ്ടും കേരള മോഡൽ ; ലോകോത്തര ഗവേഷണ കേന്ദ്രമാകാന്‍ പൊലീസ്‌ അക്കാദമി

Published

on

Share our post

തൃശൂർ: കേരളാ പൊലീസ് അക്കാദമി കലിക്കറ്റ് സർവകലാശാലയുടെ പൊലീസ് സയൻസിലെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രമായി മാറുന്നു. പൊലീസ്‌ സേനയിലെ പി.എച്ച്‌.ഡി നേടിയ ഉദ്യോഗസ്ഥരുടെ കീഴിൽ പൊലീസ്‌ സയൻസിൽ പൊലീസുകാർക്കും പുറത്തുള്ളവർക്കും ഗവേഷണം ചെയ്യാം. സംസ്ഥാന സർക്കാരിന്റെ പൊലീസ് നവീകരണം, ശാസ്ത്രീയ കുറ്റാന്വേഷണം ശക്തമാക്കൽ എന്നീ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്‌ പൊൻതൂവലായി പുതുഗവേഷണങ്ങൾ പിറക്കും. ഇന്ത്യയിൽ ആദ്യമായാണ്‌ സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായി പൊലീസ് അക്കാദമി മാറുന്നത്. പൊലീസ്‌ വകുപ്പ്, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ പി.എച്ച്ഡി യോഗ്യതയുള്ളവർക്ക് കൂടുതൽ ഗവേഷണത്തിനും ഗവേഷണ ഗൈഡ് ആകാനും അവസരം ലഭിക്കും. പുതുലഹരി മരുന്നുകളുടെ ദുരുപയോഗം കണ്ടെത്താനുള്ള സാങ്കേതികവിദ്യകൾ സർവകലാശാലയുമായി സഹകരിച്ച് വികസിപ്പിക്കുന്നതിന്‌ പ്രാധാന്യം നൽകും. പൊലീസ്‌ ഫോറൻസിക്‌ ലാബ്‌ ഉൾപ്പടെയുള്ള വിപുലമായ സൗകര്യങ്ങൾ അക്കാദമിയിലുണ്ട്‌.

2019ൽ കേരളാ പൊലീസ് അക്കാദമിയും കലിക്കറ്റ് സർവകലാശാലയും ഗവേഷണ സഹകരണത്തിനും ഫോറൻസിക് സയൻസ്, ക്രിമിനോളജി മുതലായ കോഴ്സുകൾ ആരംഭിക്കാനും ധാരണപത്രം ഒപ്പിട്ടിരുന്നു. ഫോറൻസിക് സയൻസ് പഠനവകുപ്പ് അക്കാദമിയിൽ ആരംഭിച്ചു. എം.എസ്‌.സി ഫോറൻസിക് സയൻസ് കോഴ്സും ആരംഭിച്ചു. ഇതിനകം 15 പൊലീസ് ഉദ്യോഗസ്ഥർ എം.എസ്‌.സി ഫോറൻസിക് സയൻസ് പൂർത്തിയാക്കി. അക്കാദമിയിൽ നിന്ന് പത്തോളം ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ തുടർച്ചയായാണ്‌ ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കുന്നത്‌. ഇതിന് മുന്നോടിയായി സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. എം നാസർ, സിൻഡിക്കേറ്റ് അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ലൈഫ് സയൻസ് പഠന വകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരൻ എന്നിവരടങ്ങുന്ന സർവകലാശാല ഗവേഷണ പരിശോധനാ സമിതി അക്കാദമി സന്ദർശിച്ച്‌ ഗവേഷണ സൗകര്യങ്ങൾ പരിശോധിച്ചു. പൊലീസ് അക്കാദമി ഡയറക്ടർ പി.വിജയൻ, അസി. ഡയറക്ടർ ഐശ്വര്യ ഡോങ്‌ഗ്രെ, കോഴ്‌സ്‌ കോ–- ഓർഡിനേറ്റർ ഡോ. എം.എസ്‌ ശിവപ്രസാദ്‌ തുടങ്ങിയവരുമായി കൂടിയാലോചന നടത്തി. വ്യാഴാഴ്‌ച സർവകലാശാല സിന്‍ഡിക്കറ്റ് യോഗം പദ്ധതി അംഗീകരിക്കും.


Share our post

Kerala

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ മുതല്‍

Published

on

Share our post

സംസ്ഥാനത്ത് കാര്‍ യാത്രയില്‍ കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജു. 4-14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ ഡിസംബര്‍ മുതല്‍ പ്രത്യേക മാതൃകയിലുള്ള സീറ്റില്ലെങ്കില്‍ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സീറ്റില്ലെങ്കില്‍ 1000 രൂപയാണ് പിഴ ചുമത്തുക. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ തുടക്കം. കുട്ടികളുടെ സുരക്ഷ ചിന്തിക്കേണ്ടത് ഡ്രൈവര്‍മാരും രക്ഷിതാക്കളുമാണ്. ടാക്‌സികളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കുന്നതില്‍ നിയമ ഭേദഗതി ആലോചിക്കുമെന്നും ഇതൊരു പുതിയ ഗതാഗത സംസ്‌കാരത്തിന്റെ തുടക്കമായി കാണണമെന്നും സി എച്ച് നാഗരാജു പറഞ്ഞു.

കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്‍റ്റ് ഉള്‍പ്പടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കണമെന്നാണ് പുതിയ നിര്‍ദേശം. നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെന്റീ മീറ്ററില്‍ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം. 4 മുതല്‍ 14 വയസ്സുവരെ കുട്ടികള്‍ക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്ത് വയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങിപ്പോയി അപകമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദേശം. ഘട്ടംഘട്ടമായിട്ടാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. ഒക്ടോബര്‍ വരെ ബോധവത്കരണവും നവംബറില്‍ മുന്നറിയിപ്പും നല്‍കും. ഡിസംബര്‍ മാസം മുതല്‍ പിഴ ഇടാകും.


Share our post
Continue Reading

Kerala

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍, അംഗത്വം സ്വീകരിച്ചു

Published

on

Share our post

മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ ബി.ജെ.പിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി. അതിനു ശേഷമുള്ള അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍ ഇതാണ് ഏറ്റവും നല്ല വഴി എന്ന് തോന്നി. ജന സമൂഹത്തിന് തുടര്‍ന്നും സേവനം നല്‍കാന്‍ പറ്റിയൊരു അവസരമാണ് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് തീരുമാനം – ആര്‍ ശ്രീലേഖ വ്യക്തമാക്കി. തല്‍ക്കാലം ഒരു അംഗം മാത്രമാണ് താനെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Share our post
Continue Reading

Kerala

ലഹരിക്കേസിൽ പ്രയാ​ഗ മാർട്ടിനെ ചോദ്യംചെയ്യും, നോട്ടീസ് നൽകി

Published

on

Share our post

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യംചെയ്യും. വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പ്രയാഗയ്ക്ക് നോട്ടീസ് നല്‍കി. പ്രയാഗയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. മരട് പോലീസ് സ്‌റ്റേഷനില്‍വെച്ചുതന്നെയോ എറണാകുളം എ.സി.പിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗാമാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുണ്ടായിരുന്നു.

ശ്രീനാഥ് ഭാസിയേയും കേസില്‍ ചോദ്യംചെയ്‌തേക്കും. ഉടന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. നിലവില്‍ ശ്രീനാഥ് കൊച്ചിയില്‍ ഇല്ലെന്നാണ് വിവരം.ഓംപ്രകാശിനെ മുറിയില്‍ സന്ദര്‍ശിച്ച 20 പേരില്‍ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിലെ മൂന്നുമുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നയന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനേയും കൂട്ടാളി ഷിഹാസിനേയും പിടികൂടിയത്.


Share our post
Continue Reading

Kerala3 mins ago

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ മുതല്‍

India6 mins ago

രത്തന്‍ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് നവഭാരത ശില്പികളിലൊരാൾ, മഹാമനുഷ്യസ്നേഹി

Kerala8 mins ago

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍, അംഗത്വം സ്വീകരിച്ചു

Kerala15 hours ago

ലഹരിക്കേസിൽ പ്രയാ​ഗ മാർട്ടിനെ ചോദ്യംചെയ്യും, നോട്ടീസ് നൽകി

Kerala15 hours ago

കൈക്കൂലി കേസില്‍ ഡി.എം.ഒ അറസ്റ്റില്‍

Kerala16 hours ago

ജിപ്മറിൽ ബി.എസ്‌.സി.നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ

Kerala16 hours ago

കോഴിക്കോട് ഹോട്ടലിനു സമീപം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Kerala16 hours ago

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Kerala17 hours ago

ഫീച്ചര്‍ ഫോണ്‍ വഴി യു.പി.ഐ ഇടപാട്: പരിധി വര്‍ധിപ്പിച്ചു

Kannur17 hours ago

വേഗതയേറിയ മാജിക് ഗിന്നസ് റെക്കോഡുമായി ആൽവിൻ റോഷൻ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!