Connect with us

Kerala

ഇതാ വീണ്ടും കേരള മോഡൽ ; ലോകോത്തര ഗവേഷണ കേന്ദ്രമാകാന്‍ പൊലീസ്‌ അക്കാദമി

Published

on

Share our post

തൃശൂർ: കേരളാ പൊലീസ് അക്കാദമി കലിക്കറ്റ് സർവകലാശാലയുടെ പൊലീസ് സയൻസിലെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രമായി മാറുന്നു. പൊലീസ്‌ സേനയിലെ പി.എച്ച്‌.ഡി നേടിയ ഉദ്യോഗസ്ഥരുടെ കീഴിൽ പൊലീസ്‌ സയൻസിൽ പൊലീസുകാർക്കും പുറത്തുള്ളവർക്കും ഗവേഷണം ചെയ്യാം. സംസ്ഥാന സർക്കാരിന്റെ പൊലീസ് നവീകരണം, ശാസ്ത്രീയ കുറ്റാന്വേഷണം ശക്തമാക്കൽ എന്നീ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്‌ പൊൻതൂവലായി പുതുഗവേഷണങ്ങൾ പിറക്കും. ഇന്ത്യയിൽ ആദ്യമായാണ്‌ സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായി പൊലീസ് അക്കാദമി മാറുന്നത്. പൊലീസ്‌ വകുപ്പ്, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ പി.എച്ച്ഡി യോഗ്യതയുള്ളവർക്ക് കൂടുതൽ ഗവേഷണത്തിനും ഗവേഷണ ഗൈഡ് ആകാനും അവസരം ലഭിക്കും. പുതുലഹരി മരുന്നുകളുടെ ദുരുപയോഗം കണ്ടെത്താനുള്ള സാങ്കേതികവിദ്യകൾ സർവകലാശാലയുമായി സഹകരിച്ച് വികസിപ്പിക്കുന്നതിന്‌ പ്രാധാന്യം നൽകും. പൊലീസ്‌ ഫോറൻസിക്‌ ലാബ്‌ ഉൾപ്പടെയുള്ള വിപുലമായ സൗകര്യങ്ങൾ അക്കാദമിയിലുണ്ട്‌.

2019ൽ കേരളാ പൊലീസ് അക്കാദമിയും കലിക്കറ്റ് സർവകലാശാലയും ഗവേഷണ സഹകരണത്തിനും ഫോറൻസിക് സയൻസ്, ക്രിമിനോളജി മുതലായ കോഴ്സുകൾ ആരംഭിക്കാനും ധാരണപത്രം ഒപ്പിട്ടിരുന്നു. ഫോറൻസിക് സയൻസ് പഠനവകുപ്പ് അക്കാദമിയിൽ ആരംഭിച്ചു. എം.എസ്‌.സി ഫോറൻസിക് സയൻസ് കോഴ്സും ആരംഭിച്ചു. ഇതിനകം 15 പൊലീസ് ഉദ്യോഗസ്ഥർ എം.എസ്‌.സി ഫോറൻസിക് സയൻസ് പൂർത്തിയാക്കി. അക്കാദമിയിൽ നിന്ന് പത്തോളം ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ തുടർച്ചയായാണ്‌ ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കുന്നത്‌. ഇതിന് മുന്നോടിയായി സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. എം നാസർ, സിൻഡിക്കേറ്റ് അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ലൈഫ് സയൻസ് പഠന വകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരൻ എന്നിവരടങ്ങുന്ന സർവകലാശാല ഗവേഷണ പരിശോധനാ സമിതി അക്കാദമി സന്ദർശിച്ച്‌ ഗവേഷണ സൗകര്യങ്ങൾ പരിശോധിച്ചു. പൊലീസ് അക്കാദമി ഡയറക്ടർ പി.വിജയൻ, അസി. ഡയറക്ടർ ഐശ്വര്യ ഡോങ്‌ഗ്രെ, കോഴ്‌സ്‌ കോ–- ഓർഡിനേറ്റർ ഡോ. എം.എസ്‌ ശിവപ്രസാദ്‌ തുടങ്ങിയവരുമായി കൂടിയാലോചന നടത്തി. വ്യാഴാഴ്‌ച സർവകലാശാല സിന്‍ഡിക്കറ്റ് യോഗം പദ്ധതി അംഗീകരിക്കും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!