Connect with us

Kerala

കെട്ടിട വിവരം സ്മാർട്ടാക്കാൻ കുടുംബശ്രീയും ; തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ്‌ ഡെസ്‌കുകൾ

Published

on

Share our post

തിരുവനന്തപുരം: കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ കെ സ്‌മാർട്ടിലേക്ക്‌ മാറ്റുന്നതിന്‌ കുടുംബശ്രീയെ പ്രയോജനപ്പെടുത്താൻ ആലോചന. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ്‌ ഡെസ്‌കുകൾ സ്ഥാപിക്കും. ഡാറ്റാ എൻട്രി, ഫീൽഡ്‌ സർവേ തുടങ്ങിയവയ്‌ക്കാകും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള കുടുംബശ്രീ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തുക.

സെപ്‌തംബർ 30നകം കെട്ടിട വിവരങ്ങൾ കെ – സ്‌മാർട്ടിൽ അപ്‌ലോഡ്‌ ചെയ്യണമെന്ന്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദ്ദേശം നൽകിയിരുന്നു. ഇതിനായി സ്ഥലങ്ങളിൽ നേരിട്ടുപോയി വിവരശേഖരണം നടത്താനുള്ള നടപടി സ്വീകരിക്കണം. ഒഴിവാക്കേണ്ട കെട്ടിടമാണെങ്കിൽ ഡാറ്റയിൽനിന്ന്‌ നീക്കണം. ഈ ജോലികളാകും കുടുംബശ്രീ പ്രവർത്തകർക്ക്‌ നൽകുക. ഇത്തരം ജോലികൾക്ക്‌ അധിക ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ സർക്കാർ അനുമതി നൽകിയിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ തനത്‌ ഫണ്ടിൽ നിന്നാകും ഇവർക്കുള്ള വേതനം നൽകുക. നിലവിൽ സഞ്ചയ പോർട്ടലിലുള്ള വിവരങ്ങൾ കെ –- സ്‌മാർട്ടിലേക്ക്‌ മാറ്റാൻ ഡാറ്റ പൂർണമാകണം. തദ്ദേശസ്ഥാപനങ്ങളിൽ പൂർണമായ കെട്ടിടവിവരങ്ങൾ ഇല്ലാത്തതും നികുതി കുടിശികയും കെ –- സ്മാർട്ടിലേക്ക്‌ വിവരങ്ങൾ മാറ്റുന്നതിന്‌ തടസമാകുന്നുണ്ട്‌.

തടസ്സം നീക്കാൻ അടുത്ത ദിവസം മുതൽ ജില്ലകളിൽ സ്‌പെഷ്യൽ ഡ്രൈവ്‌ നടത്തും. തദ്ദേശ സ്ഥാപന പരിധിയിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും കണക്ക്‌ പരിശോധിച്ച്‌ വിലയിരുത്തും. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തും. പൊതുജനങ്ങൾക്ക്‌ സ്വന്തമായി കെട്ടിടങ്ങളുടെ വിവരങ്ങൾ കെ–- സ്മാർട്ടിൽ അപ്‌ലോഡ്‌ ചെയ്യാം. സിറ്റിസൺ ലോഗിനിൽ മൊബൈൽ നമ്പർ ഉപയോഗിച്ച്‌ സ്വന്തം പേരിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ നൽകാം. എല്ലാ കെട്ടിടങ്ങളുടെയും നികുതി ഒരുമിച്ച്‌ അടക്കാനും സൗകര്യമുണ്ട്‌.

കെ- സ്‌മാർട്ട്‌
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനാണ്‌ എൽഡിഎഫ്‌ സർക്കാർ കെ -സ്മാർട്ട് ആരംഭിച്ചത്‌. കെ- സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാം. സ്റ്റാറ്റസ് ഓൺലൈനായി അറിയാം. ജനുവരി ഒന്നിനായിരുന്നു പദ്ധതിയുടെ തുടക്കം. ആദ്യഘട്ടത്തിൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് വിന്യസിച്ചത്‌. നവംബറിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!