Connect with us

Kerala

നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിപ്പുമായി കേരളം; ആൾപാർപ്പില്ലാതെ 15 ലക്ഷം വീടുകൾ

Published

on

Share our post

തിരുവന്തപുരം: കേരളം ഒറ്റ നഗരമായി വളരുന്നു എന്ന അഭിപ്രായങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലെ കുതിപ്പ്. എക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട നിര്‍മാണ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഗ്രാമങ്ങള്‍ മാറുകയാണ് എന്ന് വ്യക്തമാക്കുന്നു. 2021 -22 വര്‍ഷത്തില്‍ 3.95 ലക്ഷം പുതിയ കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു ചതുരശ്ര കിലോമീറ്ററിന് 14 എന്ന നിരക്കിലാണ് പുതിയ നിര്‍മ്മിതികള്‍. ഈ വര്‍ഷം നിർമ്മിതികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 11.22 ശതമായി വര്‍ധിച്ചു.

2018 കണക്ക് പരിശോധിക്കുമ്പോൾ ഇത് കുറവാണ് എങ്കിലും കോവിഡാനന്തരമുള്ള കുതിപ്പാണ്. 2021-22 വർഷത്തെ റിപ്പോർട്ട് പരമാർശിക്കുന്ന 73.58 ശതമാനം വരുന്ന 2.90 ലക്ഷം കെട്ടിടങ്ങളും വീടുകളോ, താമസ സൗകര്യങ്ങള്‍ക്കായുള്ളതോ ആയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. നിര്‍മാണ പ്രവര്‍ത്തിനങ്ങളില്‍ 70.96 ശതമാനവും നടക്കുന്നത് ഗ്രാമീണ മേഖലയില്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 29.04 ശതമാനം മാത്രമാണ് നഗരങ്ങളിലുള്ളത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ഒപ്പം നഗര കേന്ദ്രീകൃത വ്യവസായ വളര്‍ച്ചയിലും മാറ്റം വരുന്നു എന്ന സൂചനയും ലഭിക്കുന്നു. എന്നാല്‍ ഇവയില്‍ വ്യവസായ മേഖലയെക്കാള്‍ വാണിജ്യ മേഖലയാണ് മുന്നിട്ട് നില്‍കുന്നത്.

താമസിക്കാന്‍ ആളില്ലാതെ 15 ലക്ഷം വീടുകള്‍

കേരളം ഒരു പാര്‍പ്പിട സംസ്ഥാനമാണ് എന്ന അഭിപ്രായത്തിന് ഒപ്പം നില്‍ക്കുന്നതാണ് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലെ കുതിപ്പ്.അതേ സമയം നിലവില്‍ 15 ലക്ഷത്തോളം വീടുകളില്‍ താമസിക്കാന്‍ ആളുകളില്ലാതെ പൂട്ടിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തിലുള്ള വീടുകള്‍ ഭൂരിഭാഗവും ഇടത്തരം സാമ്പത്തിക ശേഷിക്ക് മുകളിലുള്ളവരുടേതും സമ്പന്നരുടേതുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ തേടി വിദേശങ്ങളിലും മറ്റും കഴിയുമ്പോഴും പാര്‍പ്പിടം കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നു.

നിര്‍മാണമേഖലയില്‍ സിംഹഭാഗവും സ്വകാര്യമേഖലയോട് ബന്ധപ്പെട്ടാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. 2021-22 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 97.76 ശതമാനം നിര്‍മാണങ്ങളും സ്വകാര്യമേഖലയോട് ബന്ധപ്പെട്ടാണ് നടക്കുന്നത്.0.76 ശതമാനം മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍.പുതിയതായി നിര്‍മിച്ച 53,774 കെട്ടിടങ്ങളുമായി മലപ്പുറം ജില്ലയാണ് നിര്‍മ്മാണത്തില്‍ മുന്നില്‍. ഇടുക്കിയിലാണ് നിര്‍മ്മാണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 8,751 കെട്ടിടങ്ങളാണ് ഈ കാലയളവില്‍ ഇടുക്കിയില്‍ നിര്‍മ്മിച്ചത്. ജനസംഖ്യാ വര്‍ധനവ്, നഗരവല്‍ക്കരണം, വിദേശ പണത്തില്‍ നിന്നുള്ള സാമ്പത്തിക വികസനം എന്നിവയാണ് മലപ്പുറം ജില്ലയെ മുന്നില്‍ എത്തിക്കുന്നത്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം വരുമാനത്തിലുണ്ടായ സ്ഥിരതയും പുരോഗതിയുമാണ് വര്‍ധനവിന്റെ പ്രധാന കാരണമായി വിവരിക്കുന്നത്. എന്നാല്‍ ഏറ്റവും അധികം നിയന്ത്രണമില്ലാത്ത വിലനിലവാരം നിലനില്‍ക്കുന്നത് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കളിലാണ് എന്ന സാഹചര്യമാണ് ഉള്ളത്. 2018 -19 വർഷത്തിലെ റിപ്പോർട്ടിൽ 13.27 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്നും ഗ്രാമീണ മേഖലയിലാണ് കൂടുതലും നിർമ്മാണങ്ങൾ ഉണ്ടായിരുന്നത്.


Share our post

Kerala

കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ

Published

on

Share our post

ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ.എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും പിടികൂടിയത്.മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു KA 01 MX 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.


Share our post
Continue Reading

Kerala

15-കാരിയെയും അയൽവാസിയെയും മരിച്ചനിലയിൽ കണ്ടെത്തി

Published

on

Share our post

കാസര്‍കോട്: മണ്ടേക്കാപ്പില്‍ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.

ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇയാളുടെ ഫോണും 12-ാം തിയതിമുതൽ സ്വിച്ച് ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ, അപ്പോഴൊന്നും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

ഫെബ്രുവരി 11-ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഫെബ്രുവരി 12-ന് പുലര്‍ച്ചെ 4.45-ന് എണീറ്റപ്പോള്‍ മകളെ കണ്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയൽചെയ്തിരുന്നു. കുമ്പള പോലീസില്‍ നിന്നും അന്വേഷണം മാറ്റി ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന അപേക്ഷ കാസര്‍കോട് എസ്പിക്ക് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടിവ്: ഒഴിവുകൾ 83

Published

on

Share our post

കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായവ ചുവടെ.ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവുകൾ 13 (ജനറൽ 5, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി നോൺ ക്രീമിലെയർ 4, എസ്.സി 2, എസ്.ടി 1). യോഗ്യത-ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്) ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്.ആർ): 66 (ജനറൽ 30, ഇ.ഡബ്ല്യു.എസ് 6, ഒ.ബി.സി-എൻ.സി.എൽ 17, എസ്.സി 9, എസ്.ടി 4, ഭിന്നശേഷി 1) യോഗ്യത -ബിരുദം+ എം.ബി.എ

ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്): 4 (ജനറൽ), ഭിന്നശേഷിക്കാർക്ക് ഒരൊഴിവിൽ നിയമനം ലഭിക്കും. യോഗ്യത-എം.എ (ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും).പ്രായപരിധി: 18.03.2025ൽ 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. വിശദവിജ്ഞാപനം www.aai.aero/careersൽ. അപേക്ഷാഫീസ് 100 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ/ എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. മറ്റു ആനുകൂല്യങ്ങളുമുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!