Kerala
ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമ കെ.ഡി. പ്രതാപനെ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് വിളിച്ചുവരുത്തി മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്ത്. ഏതാനും ദിവസമായി പ്രതാപനെയും ഭാര്യയെയും കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തുവരികയായിരുന്നു. കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി. പ്രതാപനെ വെള്ളിയാഴ്‌ച കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിനാണ് ഇ.ഡി ഒരുങ്ങുന്നത്.
സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ചിന്റെ മറവിൽ നടന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി പണം വിദേശത്തേക്ക് കടത്തിയെന്നാണ് പ്രതാപനെതിരായ കേസ്. തുടക്കത്തിൽ കേസ് അന്വേഷണം നടത്തിയത് പൊലീസായിരുന്നു. ഇരുപതോളം സാമ്പത്തിക തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഹെറിച്ച് ഉടമകൾക്കെതിരെയുണ്ടായിരുന്നത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയിലായിരുന്നു കേസുകൾ. കേസ് സി.ബി.ഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കള്ളപ്പണ ഇടപാടുകളിലെ വിശദമായ പരിശോധനയിലേക്ക് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കടന്നത്.
കെ.ഡി. പ്രതാപൻ സാമ്പത്തിക സ്ഥാപനങ്ങൾ വഴി നിക്ഷേപം സ്വീകരിച്ച് വലിയതോതിൽ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലടക്കം വിവിധയിടങ്ങളിൽ ഇ.ഡി റെയ്‌ഡുകൾ നടത്തിയിരുന്നു. പുണെയിലും ഝാർഖണ്ഡിലുമൊക്കെ സ്വത്തുക്കൾ കണ്ടെത്തി മരവിപ്പിച്ചിരുന്നു.
ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ വൻതുക ഹെറിച്ച് പ്രമോട്ടർമാർ സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അംഗത്വ ഫീസ് ഇനത്തിൽ മാത്രം പ്രതികൾ 1500 കോടി രൂപ ഇടപാടുകാരിൽനിന്ന് വാങ്ങിയെടുത്തെന്നും ഇതിൽനിന്ന് 250 കോടി രൂപ പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നും ഇ.ഡി വിലയിരുത്തുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിൽ ഇടപാടുകാരെ സൃഷ്ടിച്ചായിരുന്നു ഹൈറിച്ച് പ്രവർത്തനം. പുതിയ ഇടപാടുകാരെ ചേർക്കുന്നവർക്ക് കമീഷൻ വാഗ്ദാനം ചെയ്തിരുന്നു
Kerala
ആകെ 4000 ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 11 വരെ ബറോഡ ബാങ്കില്‍ ജോലി നേടാം


കേരളത്തില്‍ ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. 4000 ഒഴിവുകളിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 11.
തസ്തിക & ഒഴിവ്
ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഇന്ത്യയൊട്ടാകെ 4000 ഒഴിവുകള്‍. കേരളത്തില്‍ 89 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക.
ആന്ധ്രാപ്രദേശ് 59, അസം 40, ബീഹാര്‍ 120, ചണ്ഡീഗഡ് 40, ഛത്തീസ്ഗഡ് 76, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി 07, ഡല്‍ഹി 172
ഗോവ 10, ഗുജറാത്ത് 573, ഹരിയാന 71, ജമ്മു കശ്മീര്‍ 11, ജാര്‍ഖണ്ഡ് 30, കര്‍ണാടക 537, കേരളം 89 , മധ്യപ്രദേശ് 94,
മഹാരാഷ്ട്ര 388, മണിപ്പൂര്‍ 08, മിസോറാം 06, ഒഡീഷ 50, പുതുച്ചേരി 10, പഞ്ചാബ് 132, രാജസ്ഥാന്‍ 320, തമിഴ്‌നാട് 223,
തെലങ്കാന 193 , ഉത്തര്‍പ്രദേശ് 558, ഉത്തരാഖണ്ഡ് 30, പശ്ചിമ ബംഗാള്‍ 153
ആലപ്പുഴ 5
എറണാകുളം 30
കണ്ണൂര്‍ 5
കാസര്‍ഗോഡ് 7
കോഴിക്കോട് 10
മലപ്പുറം 5
പാലക്കാട് 7
തിരുവനന്തപുരം 10
തൃശൂര്‍ 10 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍.
പ്രായപരിധി
20 വയസ് മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി മറ്റു സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ലഭിക്കും.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12,000 രൂപ മുതല്‍ 15,000 രൂപവരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 800 രൂപയും, എസ്.സി, എസ്.ടി 600 രൂപയും, ഭിന്നശേഷിക്കാര്‍ക്ക് 400 രൂപയും അപേക്ഷ ഫീസുണ്ട്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. അപേക്ഷ നല്‍കുന്നതിനായി നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
Kerala
പുസ്തകം നോക്കിയും പരീക്ഷ എഴുതാം’; ഹൈസ്കൂൾ പരീക്ഷയിൽ ഓപ്പൺ ബുക്ക് ഉൾപ്പെടെ പരീക്ഷിക്കാമെന്ന് നിർദേശം


തിരുവനന്തപുരം: ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിർദേശം. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിലാണ് നിർദേശം.കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്തുള്ള പരീക്ഷ (ഓൺ ഡിമാൻഡ് എക്സാം), വീട്ടിൽ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്സാം), ഓൺലൈൻ പരീക്ഷ എന്നീ സാധ്യതകളും പ്രയോജനപ്പെടുത്താം. ഇതിനായി എസ്.സി.ഇ.ആർ.ടി. മാർഗരേഖ പുറത്തിറക്കും. കുട്ടികളെ ക്ലാസ് പരീക്ഷ നടത്തി ടീച്ചർ വിലയിരുത്തണം.
തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, ആത്മനിയന്ത്രണം, സാമൂഹികബോധം, ആരോഗ്യകരമായ ബന്ധങ്ങൾക്കുള്ളശേഷി, ഉത്തരവാദിത്വപൂർണമായി തീരുമാനമെടുക്കൽ എന്നീ അഞ്ചു കഴിവുകൾ വിലയിരുത്തും. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ.അഞ്ചു ശേഷികളിൽ ഓരോന്നിനും നല്ലത്, തൃപ്തികരം, സഹായം ആവശ്യമുള്ളത് എന്നിങ്ങനെ മൂന്നുതരത്തിൽ മാർക്കിടും. ഉത്തരവാദിത്വമുള്ള തലമുറയാക്കി വിദ്യാർഥികളെ വളർത്താൻ ഈ രീതി സഹായിക്കുമെന്ന് അധികൃതർ ‘മാതൃഭൂമി’യോടു പറഞ്ഞു. പ്രോജക്ട്, സെമിനാർ, പഠനപ്രവർത്തനം, സംഘചർച്ച, സംവാദം, സ്ഥലസന്ദർശനം തുടങ്ങി വ്യത്യസ്തമാർഗങ്ങൾ വിലയിരുത്തലിനു പ്രയോജനപ്പെടുത്താം.
Kerala
ജോലി തേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗംചെയ്തു; 4 ഇതര സംസ്ഥാനത്തൊഴിലാളികള്‍ അറസ്റ്റില്‍


നെടുങ്കണ്ടം (ഇടുക്കി): ജോലിതേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗംചെയ്ത നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. അസം സ്വദേശികളായ സദ്ദാം ഹുസൈന്‍(23), അജിം ഉദിന്‍(26), മുഖീബുര്‍ റഹ്‌മാന്‍(38), കയിറുള്‍ ഇസ്ലാം(29) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തത്.വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇരയായ സ്ത്രീയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇവര്‍ വെള്ളിയാഴ്ച രാത്രി എത്തിയത്.സുഹൃത്ത് മറ്റ് ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം ഇവിടെ ഒരു ഷെഡ്ഡില്‍ താമസിച്ചുവരുകയായിരുന്നു.മദ്യപിച്ച പ്രതികള്‍ രാത്രി പത്തോടെ സ്ത്രീയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി. സദ്ദാം ഹുസൈന്‍ സ്ത്രീയെ കുളിമുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.തുടര്‍ന്ന് മറ്റുമൂന്നുപേര്‍ ശാരീരികമായി ഉപദ്രവിച്ചു. ശനിയാഴ്ച രാവിലെ ഇവിടെനിന്ന് ഇറങ്ങിയ സ്ത്രീയും ഭര്‍ത്താവും നെടുങ്കണ്ടത്തെത്തി വിവരം ഓട്ടോറിക്ഷാ തൊഴിലാളികളെ അറിയിച്ചു. ഇവര്‍ പോലീസ്സ്റ്റേഷനിലെത്തി പരാതി നല്‍കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. നെടുങ്കണ്ടം സി.ഐ. ജെര്‍ലിന്‍ വി.സ്‌കറിയ, എ.എസ്.ഐ. ഹരികുമാര്‍, സി.പി.ഒ.മാരായ ജോമോന്‍, ജിതിന്‍, രഞ്ജു, റസിയ, മിഥു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്