Connect with us

Kerala

സൈബര്‍ തട്ടിപ്പ്: പണമൊഴുകുന്നത് ഉത്തരേന്ത്യയിലെ പുതുതലമുറ സ്വകാര്യ ബാങ്കുകളിലെ വ്യാജ അക്കൗണ്ടിലേക്ക്

Published

on

Share our post

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്ന് സ്വരൂപിക്കുന്ന പണത്തിന്റെ ഭൂരിഭാഗവുമെത്തുന്നത് ഉത്തരേന്ത്യയിലെ പുതുതലമുറ സ്വകാര്യ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളിലേക്കെന്ന് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍, കൂടുതല്‍ കേസുകളില്‍ ബാങ്ക് മാനേജര്‍മാരെ പ്രതി ചേര്‍ക്കാെനാരുങ്ങി പോലീസ്.

ചില സ്വകാര്യ ബാങ്ക് മാനേജര്‍മാരുടെ ഒത്താശയോടെ വ്യാജ മേല്‍വിലാസത്തിലുള്ള അക്കൗണ്ടുകളിലേക്കാണ് കേരളത്തില്‍നിന്ന് തട്ടിയെടുക്കുന്ന ഭൂരിഭാഗം പണവുമൊഴുകുന്നത്. കേരളത്തില്‍ നടന്ന പല സൈബര്‍ തട്ടിപ്പിലും ഇത്തരം ബാങ്കുകളിലെ മാനേജര്‍മാരുടെ പങ്കും കണ്ടെത്തി. പല കേസുകളിലും ബാങ്ക് മാനേജര്‍മാരെ പ്രതിചേര്‍ത്തു.

തട്ടിപ്പ് പണമെത്തിയ അക്കൗണ്ടിന്റെ വിവരങ്ങള്‍ പോലീസ് ആവശ്യപ്പെട്ടിട്ടും തരാന്‍ മാനേജര്‍മാര്‍ കൂട്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കേസുകളില്‍ മാനേജര്‍മാരെയും പ്രതിചേര്‍ക്കാനൊരുങ്ങുന്നത്.

പല അക്കൗണ്ടുകളിലും ഇടപാടുകാരന്റെ കെ.വൈ.സി. നിബന്ധന പാലിക്കണമെന്ന നിര്‍ദേശം പാലിച്ചിട്ടില്ല. മരിച്ചുപോയവരുടെ അക്കൗണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്.

രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, യു.പി., ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ള ബാങ്കുകളിലാണ് സൈബര്‍ തട്ടിപ്പ് പണം എത്തുന്നത്. നിരക്ഷരരായ ഗ്രാമീണരുടെ അക്കൗണ്ടുകളില്‍ കോടികളുടെ ഇടപാടുകള്‍ നടന്നിട്ടും ചില ബാങ്ക് മാനേജര്‍മാര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടില്ല. ഫോണ്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഇ-മെയില്‍ എന്നിവയെല്ലാം മറ്റാരുടെയെങ്കിലും പേരിലായിരിക്കും. ഇതിനാല്‍ പ്രതികളിലേക്കെത്താന്‍ പോലീസിനും പ്രയാസമാണ്. സൈബര്‍ തട്ടിപ്പില്‍ ഈ ബാങ്കുകളുടെ പങ്കിനെക്കുറിച്ച് കേരള പോലീസ് രേഖാമൂലം റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.

ജീവിച്ചിരിക്കുന്നവരുടെ അക്കൗണ്ടുകള്‍ വിലയ്ക്കു വാങ്ങിയും തട്ടിപ്പ് നടത്തുന്നുണ്ട്. ഉടമകളുടെ എ.ടി.എം. കാര്‍ഡും ബാങ്കിങ് പാസ്വേര്‍ഡും തട്ടിപ്പുകാര്‍ സ്വന്തമാക്കും. ഇത്രയും വ്യാപക തട്ടിപ്പ് ബാങ്ക് അധികൃതരുടെ പങ്കില്ലാതെ നടക്കില്ലെന്നാണ് പോലീസ് നിഗമനം.

ഇടപാടുകാരന്‍ മരിച്ചുപോയാല്‍ ആ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ ബാധ്യസ്ഥരാണ്. കൊച്ചിയില്‍ മാത്രം കഴിഞ്ഞ ഏതാനും മാസത്തിനിടെ 25 കോടി രൂപയാണ് സൈബര്‍ കൊള്ളയിലൂടെ നഷ്ടപ്പെട്ടത്. ഓഹരി നിക്ഷേപം, വ്യാജ കൂറിയര്‍, ലോണ്‍ ആപ്പ് തുടങ്ങി എല്ലാ തട്ടിപ്പുകളിലും പണം പോകുന്നത് ഏതെങ്കിലും സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലേക്കാണെന്നും വ്യക്തമായിട്ടുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുസംഘം കവര്‍ന്നത് മൂന്നുകോടിയിലേറെ

ആലുവ: റൂറല്‍ ജില്ലയില്‍ സമീപകാലത്തായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കവര്‍ന്നത് മൂന്നുകോടിയിലേറെ രൂപ. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് രണ്ട് കോടിയോളം രൂപയും വ്യാജ അന്വേഷണോദ്യോഗസ്ഥര്‍ ചമഞ്ഞ് 1.15 കോടി രൂപയുമാണ് തട്ടിയെടുത്തത്. പണം നഷ്ടമായവരില്‍ ഏറെയും ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ളവരാണ്.

മുംബൈ കൊളാബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം സുപ്രീംകോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ആലുവ സ്വദേശിയായ മുതിര്‍ന്ന പൗരനില്‍നിന്ന് 1.15 കോടി രൂപ തട്ടിയെടുത്തത്.

വാട്സാപ്പ് കോളിലൂടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ചാണ് തട്ടിപ്പുസംഘം ചാറ്റ് ചെയ്തത്. എഫ്.ഐ.ആറിന്റെയും വാറന്റിന്റെയും പകര്‍പ്പും കാണിച്ചു. സെക്യൂരിറ്റി ചെക്കിങ്ങിന്റെ ഭാഗമായി അക്കൗണ്ടിലുള്ള പണം എത്രയും വേഗം മാറ്റാനാണ് സംഘം ആവശ്യപ്പെട്ടത്. മറ്റാരുമായി സംസാരിക്കാനോ ഇടപെടാനോ അവസരം കൊടുക്കാത്തവിധത്തില്‍ തന്ത്രപരമായി വിശ്വസിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആറ് ഇടപാടുകളായാണ് അവര്‍ പറഞ്ഞ അക്കൗണ്ടിലക്ക് പണം മാറ്റിയത്.

ഏറെ നാളുകള്‍ കഴിഞ്ഞാണ് ഇദ്ദേഹം സംഭവം ബന്ധുവിനോട് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കാലടി സ്വദേശിക്ക് 50 ലക്ഷമാണ് നഷ്ടപ്പെട്ടത്. ഇതില്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം നടത്തിയ അന്വേഷണത്തില്‍ 40 ലക്ഷം രൂപ തിരിച്ചുപിടിക്കാനായി. ഈ കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിനിക്ക് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ 45 ലക്ഷം രൂപയാണ് നഷ്ടമായത്. ഉയര്‍ന്ന മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് തട്ടിപ്പിനിരയായത്. ഇതില്‍ മൂന്നു പേര്‍ അറസ്റ്റിലായി. കോതമംഗലം സ്വദേശിക്ക് 33 ലക്ഷവും ആലുവ ഭാഗത്ത് താമസിക്കുന്നയാള്‍ക്ക് 22 ലക്ഷവും ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു.

വാഗ്ദാനം വന്‍ ലാഭം

ആലുവ: വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ട്രേഡിങ് തട്ടിപ്പുസംഘങ്ങള്‍ സമീപിക്കുന്നത്. ലാഭം കിട്ടുന്ന കണക്കില്‍ വിശ്വസിച്ച് വലിയ സംഖ്യകള്‍ നിക്ഷേപിക്കും. ആദ്യം ലാഭവിഹിതമെന്നു പറഞ്ഞ് ചെറിയ തുകകള്‍ നല്‍കും. അവരുടെ രേഖകളില്‍ നിക്ഷേപകന്റെ ലാഭം കുമിഞ്ഞുകൂടും.

അത് തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലക്ഷങ്ങള്‍ വീണ്ടും ഫീസടയ്ക്കാന്‍ പറയും. കിട്ടാന്‍ പോകുന്നത് വന്‍ തുകയാണെന്ന വിശ്വാസത്തില്‍ അവര്‍ പറയുന്ന തുകകള്‍ അടച്ചുകൊണ്ടേയിരിക്കും. ഒടുവില്‍ തട്ടിപ്പുസംഘം മുങ്ങും. വാഗ്ദാനങ്ങള്‍ വിശ്വസിക്കാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!