Connect with us

Kerala

ഭാര്യാമാതാവിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിയശേഷം മരുമകൻ തൂങ്ങിമരിച്ചു

Published

on

Share our post

കോവളം: ഭാര്യാ മാതാവിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിയശേഷം മരുമകൻ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു. പൂങ്കുളം വണ്ടിത്തടം മൃഗാസ്പത്രിക്ക് സമീപം ശ്രീഭവനിലെ ഇരുനില കെട്ടിടത്തിൽ വാടകക്ക് താമസിച്ചിരുന്ന സാബുലാൽ(50), പാൽക്കുളങ്ങര സ്വദേശിയും ഇതേ വീട്ടിൽ ഒപ്പം താമസിച്ചിരുന്നതുമായ സി. ശ്യാമള(76) യും ആണ് മരിച്ചത്. തങ്ങളുടെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പും സാബുലാലിന്റെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പരേതരായ ബാനുവിന്റെയും കമലാഭായിയുടെയും മകനാണ് സാബുലാൽ. പരേതരായ ശങ്കരന്റെയും ചെല്ലമ്മയുടെയും മകളാണ് ശ്യാമള. 

അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന കഴിഞ്ഞ ജൂൺ മൂന്നിനായിരുന്നു മരിച്ചത്. ജൂലായ് മൂന്ന് ബുധനാഴ്ച ഒരു മാസം പൂർത്തിയായിരുന്നു. ഭാര്യയുടെ വേർപാട് സാബുലാലിനെ മാനസികമായും ശാരീരീകമായും തളർത്തിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്നുളള മാനസികാസ്വാസ്ഥ്യത്തെ തുടർന്നാവാം ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ വച്ച് പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാൽ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെ 6.30- ഓടെയാണ് സമീപവാസികളും നാട്ടുകാരും സംഭവമറിയുന്നത്. സംഭവത്തിന് മുൻപ് സാബുലാൽ ഭാര്യ റീനയുടെ വലിയമ്മയുടെ മകൾ വഞ്ചിയൂരിൽ താമസിക്കുന്ന ബിന്ദുവിന്റെ വാട്ട്‌സ് ആപ്പിൽ എട്ടുപേജുളള ആത്മഹത്യാക്കുറിപ്പ് എഴുതി അയച്ചിരുന്നു. “ഭാര്യയുടെ വേർപാട് തന്നെ തളർത്തുന്നു. പിടിച്ചുനിൽക്കാനാവുന്നില്ല. അതിനാൽ എനിക്കൊപ്പം അമ്മയെയും കൂട്ടുന്നു. എല്ലാത്തിനും മാപ്പ് “എന്നുളള കുറിപ്പാണ് അയച്ചിരുന്നത്. ഇത് എന്റെ അടുത്ത സുഹ്യത്തായ ശ്രീകാന്തിനും അയച്ചുകൊടുക്കണമെന്നുമായിരുന്നു അയച്ച ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.

രാവിലെ ഏഴോടായാണ് ബിന്ദു വാട്ട്‌സ് ആപ്പിൽ ഈ സന്ദേശം കാണുന്നത്. ഇത് കണ്ട് ഭയപ്പാടിലായ ബിന്ദു ഉടൻ തന്നെ സാബുലാലിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതേ തുടർന്ന് സാബുലാലിന്റെ വീട്ടിൽ സഹായത്തിനായി ഏർപ്പെടുത്തിയിരുന്ന ജോലിക്കാരി ബീനയോട് അവിടത്തെ വീട്ടിൽ പെട്ടെന്ന് പോകണണെന്ന് വിളിച്ചറിയിച്ചു. ബീനയെത്തിയപ്പോൾ വീടിന്റെ മുൻവാതിലും മുറികളിലെയും വാതിലുകൾ കുറ്റിയിടാതെ ചാരിയിട്ട നിലയിലായിരുന്നു. വീടിനുളളിൽ കയറിയ ബീന കണ്ടത് താഴത്തെ കിടപ്പുമുറിയിൽ കട്ടിലിനു താഴെ തറയിൽ കഴുത്തിൽ കയറുമുറുക്കിയ നിലയിൽ ശ്യാമളയുടെ മൃതദേഹമാണ്. സംശയത്തെ തുടർന്ന് ഇവർ സാബുവിനെ വിളിച്ചുവെങ്കിലും പ്രതികരണമില്ല. ഇതേ തുടർന്ന് മുകളിലത്തെ നിലയിലെത്തിയപ്പോൽ കിടപ്പുമുറിയിലെ ഫാനിൽ സാബുലാലിനെ തൂങ്ങിമരിച്ച നിലയിലും കണ്ടു. പരിഭ്രാന്തിയോടെ ഇവർ നിലവിളിച്ചുകൊണ്ട് സമീപവാസികളെ വിവരമറിയിച്ചു. വഞ്ചിയൂരിലുളള ഇവരുടെ ബന്ധു ബിന്ദുവിനെയും ഫോണിൽ കാര്യമറിയിച്ചു. തുടർന്ന് കോവളം പോലീസിലും വിവരമറിയിക്കുകയായിരുന്നു.

കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാൻ, എസ്.ഐ.മാരായ സുരഷ്‌കുമാർ, മുനീർ, എസ്.സി.പി.ഒ. ശ്യാം കൃഷ്ണൻ, സി.പി.ഒ. വിനിത എന്നിവരുടെ നേത്യത്വത്തിലുളള പോലീസ് സംഘം സ്ഥലെത്തി. തുടർന്ന് കിടപ്പുമുറികളിൽ കണ്ട മൃതദേഹങ്ങൾ പരിശോധന നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലതെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവളം പോലീസ് കേസെടുത്തു. സാബുലാലിന് കുട്ടികളില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഫൈനാർട്‌സ് കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം ചിത്രകലാ രംഗത്തും അഭിനയ നാടക സംഘത്തിലും പ്രവർത്തിച്ചിരുന്നു. ഇന്റീരിയർ ഡിസൈനറായിരുന്നു. 


Share our post

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

നീല കാ‌ര്‍ഡിന് കൂടുതല്‍ അരി

Published

on

Share our post

വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ക്ക് അഞ്ചിന് അവധിയാണ്.


Share our post
Continue Reading

Kerala

ബസ്‌ പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ

Published

on

Share our post

പുതിയ ബസ് പെർമിറ്റിന്‌ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ്‌ (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.

ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!