Kerala
ഭാര്യാമാതാവിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിയശേഷം മരുമകൻ തൂങ്ങിമരിച്ചു

കോവളം: ഭാര്യാ മാതാവിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിയശേഷം മരുമകൻ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു. പൂങ്കുളം വണ്ടിത്തടം മൃഗാസ്പത്രിക്ക് സമീപം ശ്രീഭവനിലെ ഇരുനില കെട്ടിടത്തിൽ വാടകക്ക് താമസിച്ചിരുന്ന സാബുലാൽ(50), പാൽക്കുളങ്ങര സ്വദേശിയും ഇതേ വീട്ടിൽ ഒപ്പം താമസിച്ചിരുന്നതുമായ സി. ശ്യാമള(76) യും ആണ് മരിച്ചത്. തങ്ങളുടെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പും സാബുലാലിന്റെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പരേതരായ ബാനുവിന്റെയും കമലാഭായിയുടെയും മകനാണ് സാബുലാൽ. പരേതരായ ശങ്കരന്റെയും ചെല്ലമ്മയുടെയും മകളാണ് ശ്യാമള.
അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന കഴിഞ്ഞ ജൂൺ മൂന്നിനായിരുന്നു മരിച്ചത്. ജൂലായ് മൂന്ന് ബുധനാഴ്ച ഒരു മാസം പൂർത്തിയായിരുന്നു. ഭാര്യയുടെ വേർപാട് സാബുലാലിനെ മാനസികമായും ശാരീരീകമായും തളർത്തിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്നുളള മാനസികാസ്വാസ്ഥ്യത്തെ തുടർന്നാവാം ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ വച്ച് പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാൽ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ 6.30- ഓടെയാണ് സമീപവാസികളും നാട്ടുകാരും സംഭവമറിയുന്നത്. സംഭവത്തിന് മുൻപ് സാബുലാൽ ഭാര്യ റീനയുടെ വലിയമ്മയുടെ മകൾ വഞ്ചിയൂരിൽ താമസിക്കുന്ന ബിന്ദുവിന്റെ വാട്ട്‌സ് ആപ്പിൽ എട്ടുപേജുളള ആത്മഹത്യാക്കുറിപ്പ് എഴുതി അയച്ചിരുന്നു. “ഭാര്യയുടെ വേർപാട് തന്നെ തളർത്തുന്നു. പിടിച്ചുനിൽക്കാനാവുന്നില്ല. അതിനാൽ എനിക്കൊപ്പം അമ്മയെയും കൂട്ടുന്നു. എല്ലാത്തിനും മാപ്പ് “എന്നുളള കുറിപ്പാണ് അയച്ചിരുന്നത്. ഇത് എന്റെ അടുത്ത സുഹ്യത്തായ ശ്രീകാന്തിനും അയച്ചുകൊടുക്കണമെന്നുമായിരുന്നു അയച്ച ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.
രാവിലെ ഏഴോടായാണ് ബിന്ദു വാട്ട്‌സ് ആപ്പിൽ ഈ സന്ദേശം കാണുന്നത്. ഇത് കണ്ട് ഭയപ്പാടിലായ ബിന്ദു ഉടൻ തന്നെ സാബുലാലിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതേ തുടർന്ന് സാബുലാലിന്റെ വീട്ടിൽ സഹായത്തിനായി ഏർപ്പെടുത്തിയിരുന്ന ജോലിക്കാരി ബീനയോട് അവിടത്തെ വീട്ടിൽ പെട്ടെന്ന് പോകണണെന്ന് വിളിച്ചറിയിച്ചു. ബീനയെത്തിയപ്പോൾ വീടിന്റെ മുൻവാതിലും മുറികളിലെയും വാതിലുകൾ കുറ്റിയിടാതെ ചാരിയിട്ട നിലയിലായിരുന്നു. വീടിനുളളിൽ കയറിയ ബീന കണ്ടത് താഴത്തെ കിടപ്പുമുറിയിൽ കട്ടിലിനു താഴെ തറയിൽ കഴുത്തിൽ കയറുമുറുക്കിയ നിലയിൽ ശ്യാമളയുടെ മൃതദേഹമാണ്. സംശയത്തെ തുടർന്ന് ഇവർ സാബുവിനെ വിളിച്ചുവെങ്കിലും പ്രതികരണമില്ല. ഇതേ തുടർന്ന് മുകളിലത്തെ നിലയിലെത്തിയപ്പോൽ കിടപ്പുമുറിയിലെ ഫാനിൽ സാബുലാലിനെ തൂങ്ങിമരിച്ച നിലയിലും കണ്ടു. പരിഭ്രാന്തിയോടെ ഇവർ നിലവിളിച്ചുകൊണ്ട് സമീപവാസികളെ വിവരമറിയിച്ചു. വഞ്ചിയൂരിലുളള ഇവരുടെ ബന്ധു ബിന്ദുവിനെയും ഫോണിൽ കാര്യമറിയിച്ചു. തുടർന്ന് കോവളം പോലീസിലും വിവരമറിയിക്കുകയായിരുന്നു.
കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാൻ, എസ്.ഐ.മാരായ സുരഷ്‌കുമാർ, മുനീർ, എസ്.സി.പി.ഒ. ശ്യാം കൃഷ്ണൻ, സി.പി.ഒ. വിനിത എന്നിവരുടെ നേത്യത്വത്തിലുളള പോലീസ് സംഘം സ്ഥലെത്തി. തുടർന്ന് കിടപ്പുമുറികളിൽ കണ്ട മൃതദേഹങ്ങൾ പരിശോധന നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലതെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവളം പോലീസ് കേസെടുത്തു. സാബുലാലിന് കുട്ടികളില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഫൈനാർട്‌സ് കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം ചിത്രകലാ രംഗത്തും അഭിനയ നാടക സംഘത്തിലും പ്രവർത്തിച്ചിരുന്നു. ഇന്റീരിയർ ഡിസൈനറായിരുന്നു.
Kerala
കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ


ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ.എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും പിടികൂടിയത്.മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു KA 01 MX 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.
Kerala
15-കാരിയെയും അയൽവാസിയെയും മരിച്ചനിലയിൽ കണ്ടെത്തി


കാസര്‍കോട്: മണ്ടേക്കാപ്പില്‍ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇയാളുടെ ഫോണും 12-ാം തിയതിമുതൽ സ്വിച്ച് ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ, അപ്പോഴൊന്നും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
ഫെബ്രുവരി 11-ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഫെബ്രുവരി 12-ന് പുലര്‍ച്ചെ 4.45-ന് എണീറ്റപ്പോള്‍ മകളെ കണ്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയൽചെയ്തിരുന്നു. കുമ്പള പോലീസില്‍ നിന്നും അന്വേഷണം മാറ്റി ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന അപേക്ഷ കാസര്‍കോട് എസ്പിക്ക് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Kerala
എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടിവ്: ഒഴിവുകൾ 83


കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായവ ചുവടെ.ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവുകൾ 13 (ജനറൽ 5, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി നോൺ ക്രീമിലെയർ 4, എസ്.സി 2, എസ്.ടി 1). യോഗ്യത-ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്) ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്.ആർ): 66 (ജനറൽ 30, ഇ.ഡബ്ല്യു.എസ് 6, ഒ.ബി.സി-എൻ.സി.എൽ 17, എസ്.സി 9, എസ്.ടി 4, ഭിന്നശേഷി 1) യോഗ്യത -ബിരുദം+ എം.ബി.എ
ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്): 4 (ജനറൽ), ഭിന്നശേഷിക്കാർക്ക് ഒരൊഴിവിൽ നിയമനം ലഭിക്കും. യോഗ്യത-എം.എ (ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും).പ്രായപരിധി: 18.03.2025ൽ 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. വിശദവിജ്ഞാപനം www.aai.aero/careersൽ. അപേക്ഷാഫീസ് 100 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ/ എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. മറ്റു ആനുകൂല്യങ്ങളുമുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്