Connect with us

Kerala

കോളേജ്‌ പ്രിൻസിപ്പലിന്റെ മർദനത്തിൽ എസ്‌.എഫ്‌.ഐ നേതാവിന്റെ കേൾവി നഷ്ടമായി

Published

on

Share our post

കോഴിക്കോട്‌ : ‘ഇടതുചെവിയിൽ ഇപ്പോഴും ഒരു മൂളലാണ്‌. ശബ്ദം വരുന്ന ഭാഗത്തേക്ക്‌ വലതുചെവി തിരിച്ചുവേണം കേൾക്കാൻ. ആറുമാസത്തെ ചികിത്സകഴിഞ്ഞും ശരിയായില്ലെങ്കിൽ ശസ്‌ത്രക്രിയ വേണ്ടിവരും’ ഗുരുദേവ കോളേജ്‌ പ്രിൻസിപ്പലിന്റെ മർദനത്തിൽ ഇടതുചെവിയുടെ കർണപുടം തകർന്ന എസ്‌.എഫ്‌.ഐ ഏരിയാ പ്രസിഡന്റ്‌ ബി.ആർ അഭിനവ്‌ പറഞ്ഞു.കോളേജിൽ പ്രവേശന ഹെൽപ്പ്‌ ഡെസ്‌ക്‌ ഇടാൻ അനുവദിക്കാത്ത വിഷയം സംസാരിക്കാനെത്തിയ അഭിനവിനെ തിങ്കൾ പകൽ പതിനൊന്നരയോടെയാണ്‌ പ്രിൻസിപ്പൽ സുനിൽ ഭാസ്‌കറും സ്റ്റാഫ് സെക്രട്ടറി കെ.പി രമേശനും ചേർന്ന്‌ മർദിച്ചത്‌. ‘പ്രവേശന കാലത്ത്‌ വിദ്യാർഥികൾക്ക്‌ സഹായത്തിന്‌ എല്ലായിടത്തും എസ്‌.എഫ്‌.ഐ ഹെൽപ്പ്‌ ഡെസ്‌ക്‌ ഒരുക്കാറുണ്ട്‌. നവാഗതർക്കും പ്രവേശനത്തിന്‌ എത്തുന്നവർക്കും ഏറെ ആശ്വാസമാണിത്‌. ഗുരുദേവ കോളേജിൽ ഇതിന്‌ അനുമതി നൽകിയില്ലെന്ന്‌ അറിഞ്ഞാണ്‌ അധികൃതരോട്‌ സംസാരിക്കാൻ പോയത്‌. തുടക്കംമുതൽ മോശമായാണ്‌ പ്രിൻസിപ്പൽ പെരുമാറിയത്‌. ‘നീയാരാടാ, ഇറങ്ങിപ്പൊക്കോണം’ എന്നൊക്കെ പറഞ്ഞുതുടങ്ങിയ അദ്ദേഹം മോശമായ പദപ്രയോഗങ്ങളും നടത്തി.

വിദ്യാർഥികളോട്‌ ഇങ്ങനെ പെരുമാറരുതെന്ന്‌ പറയേണ്ടിവന്നു. അപ്പോൾ കൈയിലുണ്ടായിരുന്ന ഫോൺ ഉപയോഗിച്ച്‌ മുഖത്ത്‌ ആഞ്ഞടിച്ചു. ഇടതുചെവിക്കടക്കമാണ്‌ അടിയേറ്റത്‌’ അഭിനവ്‌ പറഞ്ഞു. പ്രിൻസിപ്പൽ മർദിക്കുന്നതിന്‌ കോളേജിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ദൃക്‌സാക്ഷികളാണ്‌. പ്രിൻസിപ്പലിനോടൊപ്പം അഭിനവിനെ ചുമരിൽ ചാരിനിർത്തി മർദിച്ച സ്റ്റാഫ് സെക്രട്ടറി കെ പി രമേശൻ പയ്യോളി നഗരസഭയിലേക്ക്‌ മത്സരിച്ച ബിജെപി–ആർ.എസ്എസ് പ്രവർത്തകനാണ്‌. അപ്രതീക്ഷിതമായി അടി കിട്ടിയപ്പോൾ അഭിനവ് പ്രിൻസിപ്പലിനെ തള്ളിമാറ്റിയിരുന്നു. ആ വീഡിയോ ദൃശ്യം മാത്രമെടുത്ത്‌ എഡിറ്റ്‌ ചെയ്‌ത്‌ പ്രിൻസിപ്പലിനെ മർദിക്കുന്നുവെന്ന്‌ വരുത്തി നവമാധ്യമങ്ങൾക്കും ചാനലുകൾക്കും എത്തിക്കുകയായിരുന്നു. വീഡിയോയുടെ ആദ്യഭാഗം ഹാജരാക്കാൻ കൊയിലാണ്ടി പൊലീസ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടുവെങ്കിലും നൽകിയിട്ടില്ല.


Share our post

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

നീല കാ‌ര്‍ഡിന് കൂടുതല്‍ അരി

Published

on

Share our post

വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ക്ക് അഞ്ചിന് അവധിയാണ്.


Share our post
Continue Reading

Kerala

ബസ്‌ പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ

Published

on

Share our post

പുതിയ ബസ് പെർമിറ്റിന്‌ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ്‌ (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.

ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!