Connect with us

Kerala

കേരളത്തിലും വരുന്നു ആ മാറ്റം, യാത്രയ്ക്കിടെ ട്രെയിനുകള്‍ പാളത്തില്‍ നിര്‍ത്തിയിടില്ല

Published

on

Share our post

ഒന്നര കിലോമീറ്ററോളം വ്യത്യാസത്തില്‍ സിഗ്നല്‍ പോസ്റ്റുകള്‍, അതുവഴി ട്രെയിനുകള്‍ക്ക് ഒന്നിന് പിറകെ ഒന്നായി ഓടാം. സംസ്ഥാനത്ത് റെയില്‍പ്പാതയില്‍ ആദ്യത്തെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം (എ.ബി.എസ്.) എറണാകുളം സൗത്ത് – വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പൂര്‍ത്തിയായാല്‍ ഇനി ട്രെയിനുകള്‍ നിറുത്തിയിടേണ്ടി വരില്ല.

കെ റെയിലും റെയില്‍ വികാസ് നിഗവും ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് കഴിഞ്ഞദിവസം ഇതിനുളള കരാര്‍ സ്വന്തമാക്കിയത്. മഴക്കാലം കഴിയുന്നതോടെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങും.സംവിധാനം നിലവില്‍ വരുന്നതോടെ പാതയിലൂടെ കടന്നുപോകുന്ന സര്‍വീസുകളുടെ ഇടവേള കുറയും. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനാകും. പാതയുടെ ശേഷി മൂന്നിരട്ടിയോളം കൂടും. നിലവിലുള്ളത് ആബ്സൊല്യൂട്ട് ബ്ളോക്ക് സിഗ്നലാണ്. ആദ്യം പോകുന്ന ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയാലാണ് പിന്നാലെ വരുന്ന ട്രെയിനിനെ കടത്തിവിടുക. അതുവരെ പിടിച്ചിടും. കേരളത്തില്‍ ഏറെ ഗതാഗതത്തിരക്കുള്ളതാണ് എറണാകുളം ഷൊര്‍ണ്ണൂര്‍ മേഖല.

കൂടുതല്‍ പാതകള്‍ വരുമോ

എറണാകുളം ഷൊര്‍ണ്ണൂര്‍ മേഖലയില്‍, റെയില്‍വേ വികസനത്തിന്റെ അടുത്ത പടിയായ മൂന്നും നാലും പാതകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ഇതോടൊപ്പം റെയില്‍വേ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. ഘട്ടം ഘട്ടമായി, മുന്‍ഗണനാടിസ്ഥാനത്തില്‍ കേരളത്തിലെ മറ്റിടങ്ങളിലും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം നിലവില്‍ വരണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മറ്റ് പാതകളിലേക്കും

കെ.റെയില്‍ – ആര്‍.വി.എന്‍.എല്‍. സഖ്യം ഏറ്റെടുക്കുന്ന മൂന്നാമത്തെ പ്രധാന പദ്ധതി
തിരക്കേറിയ കായംകുളം – തിരുവനന്തപുരം പാതയിലേക്കും ഉടന്‍ സംവിധാനം വന്നേക്കും
ട്രെയിനുകള്‍ പാതയിലൂടെ കടന്നുപോകുന്നതനുസരിച്ച് മാത്രമേ സിഗ്നല്‍ പ്രവര്‍ത്തിക്കൂ.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സര്‍വേ നടത്തി സാദ്ധ്യതാപഠനം
ഉദ്യോഗസ്ഥര്‍ക്ക് പണി അല്‍പ്പം കുറയുമെങ്കിലും ശ്രദ്ധയും ജാഗ്രതയും കൂടുതല്‍ വേണം

നിര്‍മ്മാണച്ചെലവ്: 156.47 കോടി രൂപ

ദൂരം: 102.74കി.മീറ്റര്‍

നിര്‍മ്മാണകാലാവധി: 750 ദിവസം

റെയില്‍വേ മേഖലയില്‍ ഇരട്ടപ്പാതയ്ക്കും വൈദ്യുതീകരണത്തിനും പിന്നാലെ സ്വാഭാവികമായി നടക്കേണ്ട വികസനമാണ് ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം. നിലവിലുള്ള സൗകര്യങ്ങളിലൂടെ പരമാവധി വണ്ടികള്‍ ഓടിക്കാന്‍ മറ്റൊരു വഴിയില്ല. കെ- റെയിലിന് കിട്ടുന്ന പ്രധാനപ്പെട്ടൊരു കരാറാണ് ഇത്. സില്‍വര്‍ലൈനിനായി മാത്രം വാശിപിടിക്കാതെ, കേരളത്തില്‍ നിലവിലുള്ള റെയില്‍വേ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പദ്ധതികള്‍ ചൂണ്ടിക്കാണിക്കാനും ഏറ്റെടുക്കാനും കെ. റെയിലിന് കഴിയേണ്ടതുണ്ട്.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!