Connect with us

Kerala

അച്ഛനും സുഹൃത്തുക്കളും പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന്‌ പരാതി

Published

on

Share our post

കൊച്ചി: ആലുവയിൽ അമ്മൂമ്മയുടെ ഒത്താശയിൽ അച്ഛനും സുഹൃത്തുക്കളും പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ആഗസ്‌തിൽ വീട്ടിൽ പൂജയ്ക്കിടെ നടന്ന ലൈംഗികപീഡനത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ യുവതിയും മധ്യവയസ്കരായ മൂന്നു പുരുഷന്മാരും പങ്കാളികളാണെന്ന് ബാലിക മൊഴിനൽകി. പോക്സോ വകുപ്പുകളടക്കം ചുമത്തി ബിനാനിപുരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, പരാതി വ്യാജമെന്ന നിലപാടിലാണ് പൊലീസ്‌ പെരുമാറുന്നതെന്ന്‌ കുട്ടിയുടെ അമ്മ പരാതിപ്പെട്ടു. മകൾക്ക് മാനസികപ്രശ്നങ്ങളാണെന്നു പറഞ്ഞ് ബിനാനിപുരം സി.ഐ അധിക്ഷേപിച്ചെന്നും അവർ മാധ്യമങ്ങളോട്‌ പറഞ്ഞു.

സ്‌കൂളിൽ നടന്ന പോക്‌സോ ബോധവൽക്കരണത്തിലാണ്‌ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്‌. സംഭവം നടക്കുമ്പോൾ കിഴക്കെ കടുങ്ങല്ലൂരിൽ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. ജൂൺ 20ന്‌ അമ്മ ബിനാനിപുരം പൊലീസിൽ പരാതി നൽകി. അമ്മൂമ്മയുടെ സഹായത്തോടെ ഭർത്താവ്‌ മകളെ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. അടുപ്പക്കാരായ മൂന്നുപേർ അച്ഛന്റെയും അമ്മൂമ്മയുടെയും അറിവോടെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്‌. അമ്മയില്ലാത്ത സമയത്ത്‌ വീട്ടിൽ അമ്മൂമ്മയുടെയും അച്ഛന്റെയും നേതൃത്വത്തിൽ പൂജയും ലൈംഗികവൈകൃതങ്ങളും നടന്നതായും കുട്ടിയുടെ മൊഴിയിലുണ്ട്‌.

ആറുപേരെ പ്രതികളാക്കി പോക്സോ വകുപ്പുകൾ ചുമത്തി ബിനാനിപുരം പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിൽ പ്രഥമവിവര റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടിയുടെ രഹസ്യമൊഴിയും മജിസ്ട്രേട്ട്‌ രേഖപ്പെടുത്തി. എന്നാൽ, അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ബിനാനിപുരം സിഐ കുട്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണെന്ന്‌ അമ്മ പരാതിപ്പെടുന്നു. പ്രതികൾ പുറത്തുള്ളതിനാൽ കുട്ടിയുടെ സുരക്ഷയിലടക്കം ആശങ്കയുണ്ട്. കഴിഞ്ഞദിവസം കുട്ടിയെ അന്വേഷിച്ച്‌ അച്ഛൻ സ്കൂളിലെത്തിയിരുന്നു. യൂണിഫോമിലെത്തി പൊതുസ്ഥലത്തുവച്ച്‌ കുട്ടിയെ സി.ഐ ചോദ്യംചെയ്‌തെന്നും അമ്മ പറയുന്നു. സുഹൃത്തിന്റെ വീട്ടിലാണ് മകളുമായി ഇപ്പോൾ ഇവർ കഴിയുന്നത്.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!