Kerala
ചലിക്കുന്ന കൊട്ടാരം തയ്യാര്‍; തീവണ്ടിക്കല്യാണങ്ങള് ജൂലായ് 20 മുതല്‍

ഓടുന്ന തീവണ്ടിയില്‍ വെച്ച് കല്യാണം കഴിച്ചാല്‍ എങ്ങനെയുണ്ടാകും! അതും ഒരു സാധാരണ തീവണ്ടിയിലല്ല, ചലിക്കുന്ന കൊട്ടാരമെന്നറിയപ്പെടുന്ന ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സില്‍. ഇന്ത്യയിലെ തീവണ്ടി ഭ്രാന്തന്മാരുടെ ആ സ്വപ്നമിതാ യാഥാര്‍ഥ്യമാവുന്നു. പാലസ് ഓണ്‍ വീല്‍സ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്കും കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍ക്കും വിട്ടുകൊടുക്കുന്നതിനുള്ള അനുമതി രാജസ്ഥാന് സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. ഇപ്പോഴിതാ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്ക്കായി പാലസ് ഓണ്‍ വീല്‍സിനെ ഒരുക്കാന്‍ ഒരു സ്വകാര്യ കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ജൂലായ് 20 മുതല്‍ കുതിച്ചു പായുന്ന ഈ ആഡംബര കൊട്ടാരത്തില്‍ മംഗല്യങ്ങള്‍ നടക്കും.
സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ അകര്ഷിക്കുന്നതിന്റെ ഭാഗമായാണ് രാജസ്ഥാന് സര്‍ക്കാരിന്റെ ഈ നീക്കം. രാജ്യത്തെ പ്രധാന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രമാക്കി രാജസ്ഥാനെ മാറ്റുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ അഭിമാന പദ്ധതിയാണ് പാലസ് ഓണ്‍ വീല്‍സ്. ഇന്ത്യന്‍ റെയില്‍വേയുമായി രാജസ്ഥാന് ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് (ആര്‍ടിഡിസി) സഹകരിച്ചാണ് ഈ സര്‍വീസ് നടത്തിയിരുന്നത്.പാരമ്പര്യത്തിന്റെ പ്രൗഢിയില്‍ ഒരു രാജകീയ വിവാഹം ആഗ്രഹിക്കുന്നര്‍ക്ക് ഏറ്റവും മികച്ച അവസരം തന്നെയാണ് പാലസ് ഓണ്‍ വീല്‍സ്. 23 കോച്ചുകളുള്ള തീവണ്ടിയില്‍ ഓരോ കോച്ചിനും പഴയ രജപുത്രനാട്ടുരാജ്യങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്. കോണ്ടിനെന്റല്, ചൈനീസ് വിഭവങ്ങള്‍, ഒരു ബാര്‍ കംലോഞ്ച്, 14 സലൂണുകള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുള്ള ട്രെയിനില്‍ മഹാരാജ, മഹാറാണി എന്നീ രണ്ട് റെസ്റ്റോറന്റുകളുമുണ്ട്.
39 ഡീലക്സ് ക്യാബിനുകളും 2 സൂപ്പര്‍ ഡീലക്സ് ക്യാബിനുകളുമാണ് ഈ തീവണ്ടിയിലുള്ളത്. ആകെ 82 യാത്രക്കാര്‍ക്കാണ് ഒരു യാത്രയില്‍ പോകാന്‍ സാധിക്കുന്നത്. 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും. ഈ സീസണ് മുതല്‍ തന്നെ തീവണ്ടി കല്യാണങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനം. കൃത്യമായ തിയ്യതികളും പാക്കേജുകളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ബുക്കിങ്ങുകളെല്ലാം ഓണ്‍ലൈനായി മാത്രമായിരിക്കും. ഉദയ്പുര്‍ കൊട്ടാരത്തിലെ സെലിബ്രിറ്റി വെഡ്ഡിങ്ങുകളിലൂടെയാണ് രാജസ്ഥാന്റെ രാജകീയ പ്രതാപം സാധാരണക്കാരുടെ മനസ്സില്‍ ഇടം നേടുന്നത്. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നാണ് രാജസ്ഥാന്. ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും കോട്ടകളും തന്നെയാണ് രാജസ്ഥാന്റെ ഏറ്റവും വലിയ സൗന്ദര്യം. തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്കാരവും ജയ്സാല്‍മീര്‍ പോലുള്ള മനോഹരമായ ലൊക്കേഷനുകളുണ്ട് രാജസ്ഥാനില്‍. വിവാഹാഘോഷത്തിന് മാറ്റുകൂട്ടാന്‍ പ്രാദേശിക കലാകാരന്മാരുടെ സംഗീതവിരുന്നും നൃത്തവും ക്യാമല്‍ സഫാരിയും ഡെസേര്‍ട്ട് ക്യാമ്പുമുണ്ട്. രാജസ്ഥാനിലെ വര്‍ണശബളമായ സാംസ്കാരിക വൈവിധ്യം വെഡ്ഡിങ് ഫോട്ടോഗ്രഫിക്കും വിരുന്നാകും.
Kerala
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു


മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.
Kerala
പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Kerala
ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ് സുഹൃത്ത് കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്റെ ആണ് സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ് സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.
ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്