Connect with us

Kerala

സാഹിത്യനഗര പദവി: ലോകമേ ഇതാ കോഴിക്കോട്‌

Published

on

Share our post

കോഴിക്കോട്‌ : സാഹിത്യനഗര പദവിയുടെ അഴകാേടെ യുനെസ്‌കോ ക്രിയേറ്റീവ്‌ സിറ്റീസ്‌ നെറ്റ്‌വർക്കിന്റെ ബ്രാഗാ സമ്മേളനത്തിൽ തലയുയർത്തി കോഴിക്കോട്‌. സമ്മേളനത്തിന്റെ ആദ്യദിനം പോർച്ചുഗൽ ബ്രാഗായിലെ വേദിയിൽ കോഴിക്കോട്‌ എന്ന പേരുയർന്നപ്പോൾ പിറന്നത്‌ പുതുചരിത്രം. വായനയെയും സാഹിത്യത്തെയും നെഞ്ചേറ്റുന്ന നഗരം, അക്ഷരങ്ങളാൽ ലോകത്തിന്‌ മുന്നിൽ അടയാളപ്പെടുത്തപ്പെട്ട നിമിഷം.

കോഴിക്കോടിന്‌ സാഹിത്യനഗര പദവി കൈമാറുന്ന യു.സി.സി.എൻ (യുനെസ്‌കോ ക്രിയേറ്റീവ്‌ സിറ്റീസ്‌ നെറ്റ്‌വർക്ക്‌) വാർഷിക സമ്മേളനത്തിന്‌ പോർച്ചുഗലിൽ തിങ്കളാഴ്‌ചയാണ്‌ തുടക്കമായത്‌. കോഴിക്കോടിനെ പ്രതിനിധീകരിച്ച്‌ മേയർ ഡോ. ബീന ഫിലിപ്പ്‌, സെക്രട്ടറി കെ.യു. ബിനി എന്നിവരാണ്‌ പങ്കെടുത്തത്‌. ‘പുതിയ ദശാബ്ദത്തിലേക്ക്‌ യുവജനങ്ങളെ സജ്ജരാക്കാം’ എന്ന പ്രമേയത്തോടെയാണ്‌ പരിപാടി. രാവിലെ ക്രിയേറ്റീവ് നെറ്റ്‌വർക്കിൽ പുതുതായി അംഗത്വം ലഭിച്ച കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളെ സ്വാഗതം ചെയ്യുന്ന സംയുക്ത ചടങ്ങാണ്‌ നടന്നത്‌.

യു.സി.സി.എൻ പദവി നേടിയവരെ ഉൾപ്പെടുത്തിയുള്ള പരിപാടിയിൽ ബന്ധപ്പെട്ട നഗര പ്രതിനിധികൾ പങ്കെടുത്തു. നടപ്പാക്കിയതും ആസൂത്രണം ചെയ്യുന്നതുമായ പദ്ധതികളുടെ റിപ്പോർട്ട്‌ അവതരണവുമുണ്ടായി. വൈകിട്ട്‌ കലാപരിപാടികൾ നടന്നു. ചൊവ്വ വൈകിട്ട്‌ പുതുതായി പദവി ലഭിച്ച നഗര പ്രതിനിധികളുടെ സമ്മേളനം നടക്കും. ഇവർ അതത്‌ നഗരങ്ങളുടെ പ്രത്യേകതകളും നേട്ടങ്ങളും അവതരിപ്പിക്കും. പദവി നൽകുന്നതിന്റെ ഭാഗമായി സർട്ടിഫിക്കറ്റ്‌ കൈമാറ്റവും ചൊവ്വാഴ്‌ച ഉണ്ടായേക്കും. ചടങ്ങിൽ മേയർ ബീനാഫിലിപ്പ് സംസാരിക്കും.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!