Connect with us

Kannur

തൊഴിലാളികളെ കിട്ടാനില്ല ;നെൽകൃഷിയിൽ നിന്ന് കർഷകർ പിന്നോട്ട്

Published

on

Share our post

തളിപ്പറമ്പ്: ഒരുകാലത്ത് കാർഷിക മേഖലയെ സമ്പുഷ്ടമാക്കിയിരുന്ന നെൽവയലുകളുടെ നല്ലൊരു ഭാഗം തരിശായി കിടക്കുന്നു. ഗ്രൂപ്പ് കൃഷിയില്ലെങ്കിൽ നെൽക്കൃഷിയില്ലെന്ന സ്ഥിതിയാണ്‌. വ്യക്തികൾ സ്വന്തം നിലയിൽ ചെയ്യുന്ന കൃഷി ചുരുങ്ങി. വിത്തും വളവും സഹായധനവുമൊക്കെയായി സർക്കാർ പിന്നാലെ കൂടിയിട്ടും പാടത്ത് പഴയതുപോലെ പണിനടക്കുന്നില്ല. നെല്ലറയായി അറിയപ്പെട്ടിരുന്ന ഏഴോം ഗ്രാമത്തിൽ ഇപ്പോൾ നൂറ് ഹെക്ടർപോലും നെൽക്കൃഷിയില്ല. ആറ് പാടശേഖരസമിതികൾ മാത്രം.

ജില്ലയിലെതന്നെ വിശാലമായ നരിക്കോട് വയലിൽ മാത്രമാണ് മെച്ചപ്പെട്ട കൃഷിയുള്ളത്. ഇവിടെയും നിലം തരിശായി കാണുന്നതിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ആശങ്കയുണ്ട്. ഭരണസമിതികളും ഉദ്യോഗസ്ഥരും ഒപ്പം ചേർന്നിട്ടും കൃഷിയിടങ്ങളിൽ ആളനക്കം കുറയുന്നതാണ് പ്രശ്നം. പ്രത്യേകിച്ച് കൈപ്പാട് കൃഷിയിൽ. ഏഴോത്തിന്റെ മാത്രം പ്രത്യേകതയായിരുന്ന കൈപ്പാട് നിലം ഇപ്പോൾ കണ്ടലും ചുള്ളിക്കാടും നിറഞ്ഞു.

കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലും നെൽക്കൃഷി കുറവുതന്നെ. മുയ്യം വയലിലാണ് അൽപ്പമെങ്കിലും കൃഷിയുള്ളത്. അവിടെയാണെങ്കിൽ അട്ടശല്യം. പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലേതുൾപ്പെടെ 75 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ചെയ്യുന്നുണ്ട്.

നെല്ലുത്‌പാദനത്തിൽ മേൽകൈയുള്ള പഞ്ചായത്താണ് പട്ടുവം. ഇത്തവണ 150 ഹെക്ടർ സ്ഥലത്ത് നെല്ല് വിളവെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പട്ടുവം സർവീസ് സഹകരണ ബാങ്ക് മുന്നിട്ടിറങ്ങി നെൽക്കൃഷി നടത്തുന്നുണ്ട്. മംഗലശ്ശേരി, കാവുങ്കൽ, മുതുകുട, കൂത്താട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് കർഷകർ ഉണർന്ന് പ്രവർത്തിക്കുന്നത്. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പട്ടുവം ഗ്രാമപ്പഞ്ചായത്തിലെ വെള്ളപ്പൊക്കം കർഷകരെ അലട്ടാറുണ്ട്.

ആന്തൂർ നഗരസഭ നെൽക്കൃഷിയിലെ പെരുമ കളയാതെ നോക്കുന്നുണ്ട്. ഇത്തവണ 180 ഹെക്ടർ വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് നടന്നത്. ആന്തൂർ, ബക്കളം തുടങ്ങിയ പ്രദേശങ്ങളിലേതുൾപ്പെടെ 18 പാടശേഖര സമിതികൾ നഗരസഭയിലുണ്ട്.

തളിപ്പറമ്പ് നഗരസഭാ പരിധിയിലുംം നെൽക്കൃഷി കുത്തനെ ഇടിഞ്ഞു. 18 ഹെക്ടർ സ്ഥലത്ത്‌ മാത്രമാണ് നാട്ടി. ചാലത്തൂർ, കുപ്പം, കണികുന്ന്, കൂവോട് ഭാഗങ്ങളിലാണിത്. നഗരസഭയിൽ തരിശുനിലം ഏറെയുണ്ട്. ദേശീയപാത ബൈപ്പാസ് കാരണം കുറ്റിക്കോൽ, കീഴാറ്റൂർ വയലുകളിലെ കൃഷി നിലച്ചു. റോഡരികിലെ വെള്ളക്കെട്ട് കർഷകർക്ക് പ്രശ്നമായി മാറി.വയലിലിറങ്ങാൻ തൊഴിലാളികളെ കിട്ടാത്തതാണ് പ്രധാന പ്രശ്നമെന്ന് കർഷകർ പറയുന്നു. തദ്ദേശീയരായ തൊഴിലാളികൾ നാമമാത്രം. മറുനാടൻ തൊഴിലാളികളെയാണ് കർഷകർ ആശ്രയിക്കുന്നത്.

സർക്കാർ സഹായം വേണം

നെൽക്കൃഷി പിടിച്ചുനിർത്താൻ സഹായവുമായി സർക്കാർ രംഗത്തുണ്ട്. കർഷകന് മണ്ണിൽ കുമ്മായം ചേർക്കാൻ ഹെക്ടറിന് 5500 രൂപ നൽകുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും ജനകീയാസൂത്രണ പദ്ധതികളിൽ പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തുന്ന തുകയുമുൾപ്പെടെ ഹെക്ടറിന് 22,000 രൂപയിൽ കൂടുതൽ കർഷകന് ലഭിക്കുന്നുണ്ട്.


Share our post

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Kannur

നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

Published

on

Share our post

ജില്ലാ ആസ്പത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343.


Share our post
Continue Reading

Trending

error: Content is protected !!