Connect with us

Kannur

തൊഴിലാളികളെ കിട്ടാനില്ല ;നെൽകൃഷിയിൽ നിന്ന് കർഷകർ പിന്നോട്ട്

Published

on

Share our post

തളിപ്പറമ്പ്: ഒരുകാലത്ത് കാർഷിക മേഖലയെ സമ്പുഷ്ടമാക്കിയിരുന്ന നെൽവയലുകളുടെ നല്ലൊരു ഭാഗം തരിശായി കിടക്കുന്നു. ഗ്രൂപ്പ് കൃഷിയില്ലെങ്കിൽ നെൽക്കൃഷിയില്ലെന്ന സ്ഥിതിയാണ്‌. വ്യക്തികൾ സ്വന്തം നിലയിൽ ചെയ്യുന്ന കൃഷി ചുരുങ്ങി. വിത്തും വളവും സഹായധനവുമൊക്കെയായി സർക്കാർ പിന്നാലെ കൂടിയിട്ടും പാടത്ത് പഴയതുപോലെ പണിനടക്കുന്നില്ല. നെല്ലറയായി അറിയപ്പെട്ടിരുന്ന ഏഴോം ഗ്രാമത്തിൽ ഇപ്പോൾ നൂറ് ഹെക്ടർപോലും നെൽക്കൃഷിയില്ല. ആറ് പാടശേഖരസമിതികൾ മാത്രം.

ജില്ലയിലെതന്നെ വിശാലമായ നരിക്കോട് വയലിൽ മാത്രമാണ് മെച്ചപ്പെട്ട കൃഷിയുള്ളത്. ഇവിടെയും നിലം തരിശായി കാണുന്നതിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ആശങ്കയുണ്ട്. ഭരണസമിതികളും ഉദ്യോഗസ്ഥരും ഒപ്പം ചേർന്നിട്ടും കൃഷിയിടങ്ങളിൽ ആളനക്കം കുറയുന്നതാണ് പ്രശ്നം. പ്രത്യേകിച്ച് കൈപ്പാട് കൃഷിയിൽ. ഏഴോത്തിന്റെ മാത്രം പ്രത്യേകതയായിരുന്ന കൈപ്പാട് നിലം ഇപ്പോൾ കണ്ടലും ചുള്ളിക്കാടും നിറഞ്ഞു.

കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലും നെൽക്കൃഷി കുറവുതന്നെ. മുയ്യം വയലിലാണ് അൽപ്പമെങ്കിലും കൃഷിയുള്ളത്. അവിടെയാണെങ്കിൽ അട്ടശല്യം. പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലേതുൾപ്പെടെ 75 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ചെയ്യുന്നുണ്ട്.

നെല്ലുത്‌പാദനത്തിൽ മേൽകൈയുള്ള പഞ്ചായത്താണ് പട്ടുവം. ഇത്തവണ 150 ഹെക്ടർ സ്ഥലത്ത് നെല്ല് വിളവെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പട്ടുവം സർവീസ് സഹകരണ ബാങ്ക് മുന്നിട്ടിറങ്ങി നെൽക്കൃഷി നടത്തുന്നുണ്ട്. മംഗലശ്ശേരി, കാവുങ്കൽ, മുതുകുട, കൂത്താട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് കർഷകർ ഉണർന്ന് പ്രവർത്തിക്കുന്നത്. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പട്ടുവം ഗ്രാമപ്പഞ്ചായത്തിലെ വെള്ളപ്പൊക്കം കർഷകരെ അലട്ടാറുണ്ട്.

ആന്തൂർ നഗരസഭ നെൽക്കൃഷിയിലെ പെരുമ കളയാതെ നോക്കുന്നുണ്ട്. ഇത്തവണ 180 ഹെക്ടർ വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് നടന്നത്. ആന്തൂർ, ബക്കളം തുടങ്ങിയ പ്രദേശങ്ങളിലേതുൾപ്പെടെ 18 പാടശേഖര സമിതികൾ നഗരസഭയിലുണ്ട്.

തളിപ്പറമ്പ് നഗരസഭാ പരിധിയിലുംം നെൽക്കൃഷി കുത്തനെ ഇടിഞ്ഞു. 18 ഹെക്ടർ സ്ഥലത്ത്‌ മാത്രമാണ് നാട്ടി. ചാലത്തൂർ, കുപ്പം, കണികുന്ന്, കൂവോട് ഭാഗങ്ങളിലാണിത്. നഗരസഭയിൽ തരിശുനിലം ഏറെയുണ്ട്. ദേശീയപാത ബൈപ്പാസ് കാരണം കുറ്റിക്കോൽ, കീഴാറ്റൂർ വയലുകളിലെ കൃഷി നിലച്ചു. റോഡരികിലെ വെള്ളക്കെട്ട് കർഷകർക്ക് പ്രശ്നമായി മാറി.വയലിലിറങ്ങാൻ തൊഴിലാളികളെ കിട്ടാത്തതാണ് പ്രധാന പ്രശ്നമെന്ന് കർഷകർ പറയുന്നു. തദ്ദേശീയരായ തൊഴിലാളികൾ നാമമാത്രം. മറുനാടൻ തൊഴിലാളികളെയാണ് കർഷകർ ആശ്രയിക്കുന്നത്.

സർക്കാർ സഹായം വേണം

നെൽക്കൃഷി പിടിച്ചുനിർത്താൻ സഹായവുമായി സർക്കാർ രംഗത്തുണ്ട്. കർഷകന് മണ്ണിൽ കുമ്മായം ചേർക്കാൻ ഹെക്ടറിന് 5500 രൂപ നൽകുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും ജനകീയാസൂത്രണ പദ്ധതികളിൽ പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തുന്ന തുകയുമുൾപ്പെടെ ഹെക്ടറിന് 22,000 രൂപയിൽ കൂടുതൽ കർഷകന് ലഭിക്കുന്നുണ്ട്.


Share our post

Kannur

റവന്യൂ റിക്കവറി അദാലത്ത്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും.2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം.അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല.


Share our post
Continue Reading

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Kannur

സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്

Published

on

Share our post

കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!