Connect with us

Kerala

ഫ്ലിപ്പ്കാർട്ടിൽ ചെരുപ്പ് ഓർഡർ ചെയ്തു; സാധനം കിട്ടിയില്ല, വിളി വന്നത് ആറു വർഷങ്ങൾക്ക് ശേഷം

Published

on

Share our post

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ചെരുപ്പ് വാങ്ങാൻ ഓർഡർ നൽകിയ മുംബൈ സ്വദേശിയെ കസ്റ്റമർ സർവീസിൽ നിന്ന് വിളിക്കുന്നത് ആറു വർഷങ്ങൾക്ക് ശേഷം. അഹ്‌സൻ ഖർബായ് 2018 മെയ് മാസത്തിലാണ് ഫ്ലിപ്പ്കാർട്ടിൽ സ്പാർക്‌സ് സ്ലിപ്പറുകൾ ഓർഡർ ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഇദ്ദേഹത്തെ flipkart കസ്റ്റമർ കെയർ സർവീസിൽ നിന്നും വിളിക്കുന്നത് ആറു വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഫ്‌ളിപ്കാർട്ടുമായുള്ള തൻ്റെ അസാധാരണ അനുഭവം പങ്കുവെച്ചുകൊണ്ട് അഹ്‌സൻ ഖർബായ് തന്നെയാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ആറു വർഷം മുൻപ് താൻ നടത്തിയ ഓർഡറിന്റെ സ്ക്രീൻഷോട്ടും ഇദ്ദേഹം പങ്കുവെച്ചിരുന്നു.

ആശ്ചര്യകരമെന്നു പറയട്ടെ, അഹ്‌സൻ ഖർബായ് ഓർഡർ ചെയ്ത സ്‌പാർക്‌സ് സ്ലിപ്പറുകൾ ആറ് വർഷത്തിന് ശേഷവും ഡെലിവർ ചെയ്തിട്ടില്ല. 6 വർഷം പഴക്കമുള്ള ഒരു ഓർഡറിനായി അവർ വിളിച്ചപ്പോൾ തനിക്ക് ആശ്ചര്യം തോന്നിയതായിട്ടാണ് അഹ്‌സൻ പറയുന്നത്. താൻ ഓർഡർ ചെയ്ത ചെരിപ്പ് തനിക്ക് കിട്ടിയില്ലെങ്കിലും ഓർഡർ ചെയ്ത് ദിവസങ്ങൾക്ക് ശേഷം മുതൽ തന്നെ ആപ്പിൽ താങ്കളുടെ ഓർഡർ ഇന്ന് കിട്ടുമെന്ന് നോട്ടിഫിക്കേഷൻ വന്നിരുന്നുവെന്നും അഹ്‌സൻ പറയുന്നു. ആറു വർഷക്കാലമായി ഇത് ഇങ്ങനെ തുടരുകയായിരുന്നു.

അടുത്തിടെ, കൗതുകത്താൽ, അഹ്‌സൻ ഖർബായ് ഓർഡറിൽ ക്ലിക്ക് ചെയ്തു, നിമിഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു കോൾ വന്നു. ഓർഡറിൽ എന്ത് പ്രശ്‌നമാണ് താങ്കൾ നേരിടുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു കോൾ വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. താൻ കാര്യം പറഞ്ഞപ്പോൾ താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മറുപടി പറഞ്ഞ് കോൾ അവസാനിപ്പിച്ചതായും അഹ്‌സൻ കൂട്ടിച്ചേർത്തു. ക്യാഷ് ഓൺ ഡെലിവറി ആയി ഓർഡർ ചെയ്തതിനാൽ സാധനം വരാത്തതിൽ തനിക്ക് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ലെന്നും ഇദ്ദേഹം പറയുന്നു. ജൂൺ 25 -ന് ഷെയർ ചെയ്ത അഹ്‌സൻ ഖർബായിയുടെ പോസ്റ്റ് ഒരു ലക്ഷത്തിലധികം കണ്ടു. പോസ്റ്റ് വൈറൽ ആയതോടെ പലരും സമാനമായ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് രംഗത്തെത്തി


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!