Connect with us

Kerala

‘ലാക്‌പതി ദീദി’കളുമായി കുടുംബശ്രീ; അയൽക്കൂട്ടാംഗങ്ങൾക്ക്‌ ലഭിക്കും ലക്ഷം വാർഷിക വരുമാനം

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ അയൽക്കൂട്ടാംഗങ്ങളുടെ വാർഷിക വരുമാനം കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും ആക്കി അവരെ “ലാക്‌പതി ദീദി’കളാക്കാനുള്ള പദ്ധതിയുമായി കുടുംബശ്രീ. വരുമാനപരിധി കണ്ടെത്താൻ ഇതിനകം 26,16,365 കുടുംബങ്ങളിൽ സർവേ നടന്നു. 80 ശതമാനം വീടുകളിലാണ് സർവേ പൂർത്തിയായത്. ബാക്കിയുള്ളത് 6,71,698 കുടുംബങ്ങളിലാണ്.

പദ്ധതിപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കാൻ വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി സംസ്ഥാന, ജില്ലാ സ്റ്റിയറിങ് കമ്മിറ്റികൾ രൂപീകരിച്ചു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൺവീനറുമാകുന്ന സംസ്ഥാന സ്റ്റിയറിങ് സമിതിയിൽ പട്ടികജാതി, പട്ടികവർഗം, തൊഴിൽ, മൃഗസംരക്ഷണം, വനിതാ ശിശുവികസനം, കൃഷി വകുപ്പ് ഡയറക്ടർമാർ അംഗങ്ങളായിരിക്കും. കലക്‌ടർ ചെയർമാനും കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കൺവീനറുമായ ജില്ലാ സമിതിയിൽ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ, പട്ടികജാതി വകുപ്പ് ജില്ലാ വികസന ഓഫീസർ, എസ്‌.ടി വകുപ്പ് പ്രോജക്ട‌് ഓഫീസർ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, ജില്ലാ വെറ്ററിനറി ഓഫീസർ, ജില്ലാ വനിതാ, ശിശുവികസന ഓഫീസർ എന്നിവർ അംഗങ്ങളുമാകും.

8.93 ലക്ഷം അയൽക്കൂട്ടാംഗങ്ങളെ ലാക്‌പതി ദീദികളാക്കി മാറ്റുകയാണ് ലക്ഷ്യം. സംരംഭക, കാർഷിക, മൃഗസംരക്ഷണ മേഖലയിലെ സാധ്യതകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജോലി സാധ്യത ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക. 

സർവേ പൂർത്തിയായ കുടുംബങ്ങൾ

തിരുവനന്തപുരം : 2,48,688 (82%).

കൊല്ലം : 1,89,508 (72%).

പത്തനംതിട്ട : 96,491 (79%).

ആലപ്പുഴ : 2,14,984 (86%).

കോട്ടയം : 1,44,695 (79%).

ഇടുക്കി : 1,01,350 (76%).

എറണാകുളം : 2,18,337 (85%).

തൃശൂർ :  2,51,563 (84%).

പാലക്കാട് :  2,37,350 (77%).

മലപ്പുറം :  2,58,570 (68%).

കോഴിക്കോട് : 2,40,257 (78%).

വയനാട് :  88,310 (87%).

കണ്ണൂർ :  1,99,233 (89%).

കാസർകോട് :  1,27,029 (85%).


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!