Connect with us

KOLAYAD

കണ്ണവം പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

Published

on

Share our post

ചിറ്റാരിപ്പറമ്പ് : മഴയത്ത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിക്കുള്ളിൽ നിന്ന് കണ്ണവം പോലീസ് സ്റ്റേഷന് മോചനം. സ്മാർട്ട് കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് കണ്ണവം പോലീസ് സ്റ്റേഷൻ. നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. പോലീസ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കുന്നതോടെ സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറും. ജില്ലയിൽ മാവോവാദി ഭീഷണി നേരിടുന്ന ആറ് പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് കണ്ണവത്തേത്. ജില്ലയിൽ ആദ്യമായി പൊതുസ്ഥലങ്ങളിൽ 100 ക്യാമറകൾ സ്ഥാപിച്ച സ്റ്റേഷനാണ് കണ്ണവം.

നിർമിച്ചത് ഹൈടെക് കെട്ടിടം

8000 ചതുരശ്രയടിയിൽ രണ്ട് നിലകളായാണ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. സേവനങ്ങൾ തേടിവരുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കാത്തിരിപ്പ് കേന്ദ്രം, ഹെൽപ്പ് ഡെസ്‌ക്, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടെ ജനസൗഹൃദ പോലീസ് സ്റ്റേഷൻ്റെ ഇരുനില കെട്ടിടത്തിലുണ്ട്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം.

വാടകക്കെട്ടിടത്തിൽ 24 വർഷം

രാഷ്ട്രീയ അക്രമസംഭവങ്ങൾ വർധിച്ചപ്പോഴാണ് കണ്ണവത്ത് പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. കണ്ണവം ടൗണിന് സമീപം 24 വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ കെട്ടിടത്തിൽ ഇൻസ്പെക്ടറും വനിതാ ജീവനക്കാരും ഉൾപ്പെടെ 42 ജീവനക്കാർ ജോലിചെയ്യുന്നു. തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിലാണ് സൂക്ഷിക്കുന്നത്. ലോക്കപ്പ് സൗകര്യമില്ല. സമീപത്തെ വാടക മുറിയിലാണ് പോലീസുകാരുടെ വിശ്രമകേന്ദ്രം.

സ്റ്റേഷന് കെട്ടിടം നിർമാണത്തിനുള്ള സ്ഥലം വനംവകുപ്പിൽനിന്ന് വിട്ടുകിട്ടാൻ താമസിച്ചതാണ് കെട്ടിടനിർമാണം വൈകാൻ കാരണം. കണ്ണവം വില്ലേജ് ഓഫീസിന് സമീപത്തുള്ള 27 സെൻറാണ് വനംവകുപ്പ് പോലീസിന് വിട്ടുനൽകിയത്. കണ്ണൂരിൽ നടന്ന പോലീസിന്റെ ജില്ലാതല പരാതിപരിഹാര അദാലത്തിൽ കണ്ണവം പൗരസമിതി പ്രവർത്തകർ പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച മുൻ ഡി.ജി.പി. അനിൽകാന്താണ് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടിയ 27 സെൻറിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ നിർദേശിച്ചത്. സർക്കാർ കെട്ടിട നിർമാണത്തിന് 2.49 കോടി അനുവദിച്ചതും കെ.കെ.ശൈലജ എം.എൽ.എ.യുടെ നിരന്തര ഇടപെടലുമാണ് കെട്ടിടനിർമാണം വേഗത്തിലാക്കിയത്. 2022 നവംബർ 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിടൽ കർമം നിർവഹിച്ചു.


Share our post

KOLAYAD

മേനച്ചോടി യു.പി സ്കൂൾ കെട്ടിടോദ്ഘാടനവും പഠനോത്സവവും

Published

on

Share our post

കോളയാട് : മേനച്ചോടി ജിയുപി സ്കൂളിൽ കെട്ടിടോദ്ഘാടനവും പഠനോത്സവവും യാത്രയയപ്പും നടന്നു. കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച രണ്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും പഠനോത്സവവും സേവനത്തിൽ നിന്ന് വിരമിക്കുന്ന അനൂപ് മാസ്റ്റർക്കുള്ള യാത്രയയപ്പുമാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ, പി. ഉമാദേവി, ജയരാജൻ, ശ്രീജ പ്രദീപൻ, റീന നാരായണൻ, ഉഷ മോഹനൻ , പി.സുരേഷ്, കെ.വി ജോസഫ്, ഇരിട്ടി എഇഒ. സി. കെ.സത്യൻ, പ്രഥമാധ്യാപകൻ വി.കെ ഈസ്സ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

KOLAYAD

കോളയാട് പഞ്ചായത്ത് ബജറ്റ്; പ്രകാശിത പൂർണ്ണ ഗ്രാമത്തിനും ഭവനരഹിതരില്ലാത്ത പഞ്ചായത്തിനും മുൻഗണന

Published

on

Share our post

കോളയാട്: പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും പ്രകാശ പൂർണ്ണമാക്കാനുംഎല്ലാ കുടുംബത്തിനും വീട് യാഥാർഥ്യമാക്കാനും ലക്ഷ്യമിട്ട് കോളയാട് പഞ്ചായത്ത് ബജറ്റ് . 26 കോടി 19 ലക്ഷം രൂപ വരവും 25 കോടി 62 ലക്ഷം രൂപ ചിലവും 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, ശ്രീജ പ്രദീപൻ, പി.ഉമാദേവി, കെ.വി.ജോസഫ്, സിനിജ സജീവൻ, കെ.ശാലിനി, യശോദ വത്സരാജ്, പി.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവർ സംസാരിച്ചു.

പ്രകാശിത പൂർണ്ണ പഞ്ചായത്തെന്ന ലക്ഷ്യത്തിനായി നിലാവ് പദ്ധതിയിലുൾപ്പെടുത്തി പെരുന്തോടി ഈരായിക്കൊല്ലി, വായന്നൂർ പുതുശേരിപ്പൊയിൽ ആലച്ചേരി എടക്കോട്ട, ഇടുമ്പക്കുന്ന് ബാവ റോഡ്, കൊമ്മേരി,കറ്റിയാട്, നിടും പൊയിൽ കാട് രോഡ്, കോളയാട് ചോല, പുത്തലം കട്ടിലോറ, കോളയാട് വയൽ പാടിപ്പറമ്പ്, അങ്കണവാടി കോഴിമൂല, ആലപ്പറമ്പ്, പാലയാട്ടുകരി കരിഞ്ചവം, ചങ്ങലഗേറ്റ് പെരുവ എന്നീ റോഡുകളിൽ തെരുവിളക്കുകൾ സ്ഥാപിക്കാൻ 29 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരില്ലാത്ത പഞ്ചായത്തെന്ന പദ്ധതിക്ക് ലൈഫ ഭവന പദ്ധതിക്ക് പുറമെ പിഎംഎവൈ വിഹിതമായി 96 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ഉത്പാദന മേഖലയിൽ ഉണർവ് പകരാനും കർഷകരെ നിലനിർത്താനും 60 ലക്ഷം രൂപയും നീക്കിവെച്ചു.

മറ്റ് പ്രധാധ പ്രഖ്യാപനങ്ങൾ

പാലിയേറ്റീവ് പരിചരണത്തിനും ഉപകരണങ്ങൾ വാങ്ങാനും 16.5 ലക്ഷം

പകൽ വീട് സൗകര്യം മെച്ചപ്പെടുത്തൽ, വയോജന വിനോദയാത്ര, കലോത്സവം എന്നിവക്ക് ആറു ലക്ഷം

ഭിന്നഷേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്, കലോത്സവം എന്നിവക്ക് 16 ലക്ഷം

ഫുട്‌ബോൾ അക്കാദമി, കളരിപ്പയറ്റ് പരിശീലനം, കേരളോത്സവം എന്നിവക്ക് അഞ്ച് ലക്ഷം

പ്രാഥമികാരോഗ്യകേന്ദ്രം നവീകരണം, സബ് സെന്ററുകളുടെ നവീകരണം, സൗന്ദര്യവത്കരണം എന്നിവക്ക് 36 ലക്ഷം

വിദ്യാഭ്യാസ മേഖലക്ക് 24 ലക്ഷം

റിംഗ് കമ്പോസ്റ്റ് വിതരണം, മത്സ്യമാർക്കറ്റ് നവീകരണം എന്നിവക്ക് 21 ലക്ഷം

ഉന്നതികളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം, വിവാഹംഎന്നിവക്ക് 21 ലക്ഷം

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി 74 ലക്ഷം

വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം എന്നിവയും ബജറ്റിൽ വകയിരുത്തി.


Share our post
Continue Reading

KOLAYAD

നീർ നിറഞ്ഞ് കണ്ണവം വനം; വന്യജീവികൾക്ക് കുടിവെള്ളമൊരുക്കാൻ പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് വനംവകുപ്പ്

Published

on

Share our post

കടുത്ത വേനലിൽ നീരുറവകൾ വറ്റിയതോടെ കണ്ണവം വനത്തിൽ വന്യജീവികൾക്ക് പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് കുടിവെള്ളം ഒരുക്കി വനംവകുപ്പ്. ആവാസ വ്യവസ്ഥയിൽ വെള്ളവും ഭക്ഷണവും ഒരുക്കുന്ന മിഷൻ ഫുഡ്, ഫോഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലാണ് കുടിവെള്ള സംവിധാനം ഒരുക്കിയത്. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പത്തിന പരിപാടികളിൽ ആദ്യത്തെ പദ്ധതിയാണിത്.കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ കണ്ണവം റേഞ്ചിലെ കണ്ണവം, നെടുംപൊയിൽ സെഷനുകളിൽ ഉൾപ്പെട്ട നീർച്ചാലുകൾ പുനർജീവിപ്പിച്ച് കല്ലുരുട്ടിത്തോട്, ചെന്നപ്പോയിൽ തോട്, സെറാമ്പിപ്പുഴ എന്നിവയിൽ പത്തോളം ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു. വേനൽ കടുത്തതോടെ വനത്തിനുള്ളിലെ മൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കുകയും വെള്ളം തേടി കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയുകയുമാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.കണ്ണവം, നെടുംപൊയിൽ സെക്ഷൻ ജീവനക്കാരും വാച്ചർമാരും പ്രദേശത്തെ വനസംരക്ഷണ സമിതി അംഗങ്ങളും പൊതുജനങ്ങളുമടക്കം എഴുപതോളം പേർ പ്രവർത്തനത്തിൽ പങ്കാളികളായി. 15 ദിവസം കൊണ്ടാണ് പത്ത് സ്ഥലങ്ങളിലായി കുളങ്ങൾ ഒരുക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടയോട് ഭാഗത്ത് നീരുറവകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!