Connect with us

KOLAYAD

കണ്ണവം പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

Published

on

Share our post

ചിറ്റാരിപ്പറമ്പ് : മഴയത്ത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിക്കുള്ളിൽ നിന്ന് കണ്ണവം പോലീസ് സ്റ്റേഷന് മോചനം. സ്മാർട്ട് കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് കണ്ണവം പോലീസ് സ്റ്റേഷൻ. നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. പോലീസ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കുന്നതോടെ സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറും. ജില്ലയിൽ മാവോവാദി ഭീഷണി നേരിടുന്ന ആറ് പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് കണ്ണവത്തേത്. ജില്ലയിൽ ആദ്യമായി പൊതുസ്ഥലങ്ങളിൽ 100 ക്യാമറകൾ സ്ഥാപിച്ച സ്റ്റേഷനാണ് കണ്ണവം.

നിർമിച്ചത് ഹൈടെക് കെട്ടിടം

8000 ചതുരശ്രയടിയിൽ രണ്ട് നിലകളായാണ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. സേവനങ്ങൾ തേടിവരുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കാത്തിരിപ്പ് കേന്ദ്രം, ഹെൽപ്പ് ഡെസ്‌ക്, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടെ ജനസൗഹൃദ പോലീസ് സ്റ്റേഷൻ്റെ ഇരുനില കെട്ടിടത്തിലുണ്ട്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം.

വാടകക്കെട്ടിടത്തിൽ 24 വർഷം

രാഷ്ട്രീയ അക്രമസംഭവങ്ങൾ വർധിച്ചപ്പോഴാണ് കണ്ണവത്ത് പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. കണ്ണവം ടൗണിന് സമീപം 24 വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ കെട്ടിടത്തിൽ ഇൻസ്പെക്ടറും വനിതാ ജീവനക്കാരും ഉൾപ്പെടെ 42 ജീവനക്കാർ ജോലിചെയ്യുന്നു. തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിലാണ് സൂക്ഷിക്കുന്നത്. ലോക്കപ്പ് സൗകര്യമില്ല. സമീപത്തെ വാടക മുറിയിലാണ് പോലീസുകാരുടെ വിശ്രമകേന്ദ്രം.

സ്റ്റേഷന് കെട്ടിടം നിർമാണത്തിനുള്ള സ്ഥലം വനംവകുപ്പിൽനിന്ന് വിട്ടുകിട്ടാൻ താമസിച്ചതാണ് കെട്ടിടനിർമാണം വൈകാൻ കാരണം. കണ്ണവം വില്ലേജ് ഓഫീസിന് സമീപത്തുള്ള 27 സെൻറാണ് വനംവകുപ്പ് പോലീസിന് വിട്ടുനൽകിയത്. കണ്ണൂരിൽ നടന്ന പോലീസിന്റെ ജില്ലാതല പരാതിപരിഹാര അദാലത്തിൽ കണ്ണവം പൗരസമിതി പ്രവർത്തകർ പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച മുൻ ഡി.ജി.പി. അനിൽകാന്താണ് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടിയ 27 സെൻറിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ നിർദേശിച്ചത്. സർക്കാർ കെട്ടിട നിർമാണത്തിന് 2.49 കോടി അനുവദിച്ചതും കെ.കെ.ശൈലജ എം.എൽ.എ.യുടെ നിരന്തര ഇടപെടലുമാണ് കെട്ടിടനിർമാണം വേഗത്തിലാക്കിയത്. 2022 നവംബർ 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിടൽ കർമം നിർവഹിച്ചു.


Share our post

KOLAYAD

ലഹരിക്കെതിരെ കോളയാട്ട് മിനി മാരത്തൺ നടത്തി

Published

on

Share our post

കോളയാട് : വർധിച്ചു വരുന്ന രാസലഹരിക്കെതിരെ തിരസ്കരിക്കാം ലഹരിയെ കുതിക്കാം ജീവിതത്തിലേക്ക് എന്ന സന്ദേശവുമായി ലൈബ്രറി കൗൺസിൽ കോളയാട് പഞ്ചായത്ത് സമിതി മിനി മാരത്തൺ സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തൺ മുൻ ദേശീയ അത് ലറ്റിക് താരം കെ.എം. ഗ്രീഷ്മയും കണ്ണവം എസ്എച്ച്ഒ കെ.വി.ഉമേശനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

കോളയാടിൽ നിന്നാംരംഭിച്ച മാരത്തൺ പുത്തലം- പുന്നപ്പാലം വഴി കോളയാടിൽ തിരിച്ചെത്തി.പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. പഞ്ചായത്തംഗം ടി. ജയരാജൻ, കെ. ഷിജു, രമേശൻ ആലച്ചേരി, വി. യു. സജി, രഞ്ജിത്ത് മാക്കുറ്റി, എം. പൊന്നപ്പൻ, പി. പ്രേമവല്ലി തുടങ്ങിയവർ സംസാരിച്ചു. മാലൂർ പ്രഭാത് ആർട്‌സ് ക്ലബ്ബിന്റെ സംഗീത ശില്പവും നടന്നു.


Share our post
Continue Reading

KOLAYAD

വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

Published

on

Share our post

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.


Share our post
Continue Reading

KOLAYAD

വെങ്ങളത്ത് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

Published

on

Share our post

കണ്ണവം: പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.


Share our post
Continue Reading

Trending

error: Content is protected !!