Connect with us

Kerala

ഗർഭിണിയായ യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

പാലക്കാട്: കരിമ്പ് വെട്ടത്ത് ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പ് വെട്ടം പടിഞ്ഞാക്കരവീട്ടിൽ സജിതയാണ് (26) മരിച്ചത്. രണ്ട് കുട്ടികളുട അമ്മയായ സജിത ഏഴുമാസം ഗർഭിണിയാണ്. സംഭവത്തെത്തുടർന്ന് മക്കളുമായി വീട് വിട്ടുപോയ ഭർത്താവ് നിഖിലിനെ (28) തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ സേലത്തുനിന്ന് പിടികൂടിയ പോലീസ് കല്ലടിക്കോട്ടെത്തിച്ച് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച്‌ച രാവിലെ ആറുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തമിഴ്‌നാട്ടിലെ സേലത്തുള്ള നിഖിലിൻ്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടർന്ന് വീട്ടിൽപ്പോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നിഖിലിനെയും കുട്ടികളെയും കാണാനില്ലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ നിഖിൽ കുട്ടികളെയും കൂട്ടി സേലത്തേക്ക് യാത്രതിരിച്ചതായി സഹോദരി പോലീസിനെ അറിയിച്ചു. സേലത്ത് ബസിറങ്ങുന്ന സമയത്ത് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഞായറാഴ് രാത്രിയോടെ കല്ലടിക്കോട് സ്റ്റേഷനിൽ എത്തിച്ച നിഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിഖിലിനൊപ്പം കല്ലടിക്കോട്ടെത്തിച്ച ഒമ്പതും ആറും വയസ്സുള്ള കുട്ടികളെ പോലീസ് സജിതയുടെ ബന്ധുക്കൾക്ക് കൈമാറി.

നിഖിൽ പതിവായി ഭാര്യയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാരിൽനിന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്‌ച രാത്രിയും വീട്ടിൽ വഴക്ക് നടന്നിരുന്നു. സജിതയുടെ കഴുത്തിൽ ചെറിയ മുറിവുകളുണ്ടായിരുന്നു. ജില്ലാ ആസ്പത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിച്ചതിൻ്റെ പാടുകളും മറ്റ് തെളിവുകളുമുണ്ടെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, മണ്ണാർക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കല്ലടിക്കോട് ഇൻസ്പെക്ടർ വി. നിജാമിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ബാലകൃഷ്ണൻ, എ.എസ്.ഐ. മാരായ ഗീത, നിമ്മി എന്നിവരും അന്വേഷണസംഘത്തിലുണ്ട്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. പഴയലക്കിടി മറ്റത്തുപടിവീട്ടിൽ ചാമിയുടെയും ലക്ഷ്‌മിയുടെയും മകളാണ് സജിത. 


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!