Connect with us

Kerala

21 ജങ്ഷനുകൾ നവീകരിക്കും; 300 കോടിയുടെ സമഗ്ര പദ്ധതിയുമായി സംസ്ഥാന സ‌ർക്കാർ

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സമഗ്ര പദ്ധതിയുമായി സംസ്ഥാന സ‌ർക്കാർ. ഗതാഗതക്കുരുക്ക് രൂക്ഷമായ ജില്ലകളിലെ 21 ജങ്ഷനുകൾ ആധുനിക രീതിയിൽ നവീകരിക്കും. ഇതിനായി കിഫ്ബി വഴി 300 കോടി രൂപ അനുവദിക്കും. റോഡുകളുടെ വീതികൂട്ടിയും ആവശ്യമായ മേൽപ്പാലങ്ങളും ബൈപ്പാസുകളും നിർമിച്ചുമാണ് ജങ്ഷനുകൾ വികസിപ്പിക്കുക. മികച്ച ട്രാഫിക് സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സി.സി.ടി.വി കാമറകളും സ്ഥാപിക്കും. വിശദപഠനം നടത്തി ഓരോ ജില്ലയിലും കുറഞ്ഞത് ഒന്ന് എന്ന നിലയിൽ വികസിപ്പിക്കാനുള്ള ജങ്ഷനുകൾ തെരഞ്ഞെടുത്തു. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ രൂപകൽപനാ നയത്തിന്റെ അടിസ്ഥാനത്തിലാകും നിർമാണം.

തിരുവനന്തപുരം ജില്ലയിലെ അമ്പലംമുക്ക് സാന്ത്വന ജങ്ഷൻ, വട്ടിയൂർക്കാവ് ജങ്ഷൻ, ജ​ഗതി ഡിപിഐ ജങ്ഷൻ, കൊല്ലം ജില്ലയിലെ പള്ളിമുക്ക്, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി, തെങ്ങണ, ഇടുക്കിജില്ലയിലെ മൂന്നാർ, എറണാകുളം ജില്ലയിലെ എച്ച്.എം.ടി ജങ്ഷൻ, തൃശൂർ ജില്ലയിൽ ഒല്ലൂർ, പാലക്കാട് ജില്ലയിൽ കൂറ്റനാട്, കോഴിക്കോട് ഫറോക്ക് പേട്ട ജങ്ഷൻ, മലപ്പുറം പെരിന്തൽമണ്ണ, വയനാട് മാനന്തവാടി ജങ്ഷൻ, കണ്ണൂർ ചക്കരക്കൽ, പയ്യന്നൂർ സെൻട്രൽ ബസാർ എന്നീ ജങ്ഷനുകളാണ് വികസിപ്പിക്കുന്നത്. കാസർകോട് പ്രസ്‌ക്ലബ് ജങ്ഷൻ, കൊല്ലം കൊട്ടാരക്കര മാർക്കറ്റ് ജങ്ഷൻ, ആലപ്പുഴ ജനറൽ ആസ്പത്രി ജങ്ഷൻ, കോഴിക്കോട് കാരാപറമ്പ്‌, പാളയം എന്നിവിടങ്ങളിലാണ് മേൽപ്പാലം നിർമിക്കുക.

കേശവദാസപുരം മുതൽ അങ്കമാലിവരെ ആറു ജില്ലയിലൂടെ പോകുന്ന എം.സി റോഡ്‌ നാലുവരിയാക്കും. ആദ്യഘട്ടമായി കൊട്ടാരക്കര ബൈപാസ് റോഡ് നിർമാണത്തിനായി 110 കോടിയുടെ ധനാനുമതി നൽകി. എം.സി റോഡും കൊല്ലം-ചെങ്കോട്ട റോഡും നാലുവരിയാക്കാൻ ആദ്യഘട്ടമെന്ന നിലയിൽ 1500 കോടിയുടെ പദ്ധതിക്കാണ്‌ സർക്കാർ ഭരണാനുമതി നൽകിയത്‌.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!