Connect with us

Kerala

വാഗ്ഭടാനന്ദ എജ്യു പ്രൊജക്റ്റ്: കോഴിക്കോട് ജില്ലയിലെ എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം

Published

on

Share our post

കോഴിക്കോട്: ജില്ലയിലെ സ്കൂൾവിദ്യാർത്ഥികൾക്ക് പാഠ്യ, പാഠ്യാനുബന്ധ മേഖലകളിൽ നൂതനാനുഭവങ്ങൾക്ക് അവസരങ്ങളൊരുക്കാനും വിവിധ മത്സരപ്പരീക്ഷകൾക്കു തയ്യാറാക്കാനുമായി ഊരാളുങ്കൽ ലേബർ കോൺട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ നടത്തിവരുന്ന വാഗ്‌ഭടാനന്ദ എജ്യു പ്രോജക്റ്റിൽ പങ്കാളികളാകാൻ അവസരം. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ എട്ടാംക്ലാസിൽ പഠിക്കുന്നവർക്കാണു പ്രവേശനം. ജില്ലയെ എട്ടു മേഖലകളായി തിരിച്ച് ഓരോ പ്രാദേശികകേന്ദ്രത്തിലും 30 വിദ്യാർത്ഥികൾവീതം 240 കുട്ടികൾക്കാണ് ഓരോവർഷവും അവസരം.

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനത്തും പുറത്തുമുള്ള പ്രഗത്ഭരായ അധ്യാപകരും ശാസ്ത്രജ്ഞരും സൗജന്യമായി ക്ലാസുകൾ നൽകും. ക്യാമ്പുകൾ, പഠനയാത്രകൾ, പഠനഗവേഷണസ്ഥാപനങ്ങൾ സന്ദർശിക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങളും നടത്തിവരുന്നു. പദ്ധതിയിലെ പരിപാടികൾക്ക് ഐ.എസ്ആർ.ഒ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, റീജണൽ സയൻസ് സെൻ്റർ, മലബാർ ബോട്ടാണിക്കൽ ഗാർഡൻ, കലിക്കറ്റ് യൂണിവേഴ്‌സി‌റ്റി മുതലായ പ്രശസ്തസ്ഥാപനങ്ങളുടെ അക്കാദമികസഹായം ഉണ്ട്. സന്നദ്ധക്കൂട്ടായ്മ‌കളാണ് മേഖലാകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നയിക്കുന്നത്.

മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. തൊണ്ണൂറു മിനിറ്റുള്ള പരീക്ഷയിൽ ഏഴാം ക്ലാസ് സിലബസിലെ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും മാനസികശേഷി പരിശോധിക്കാനുള്ള ചോദ്യങ്ങളും ഉണ്ടാകും. ഒബ്‌ജക്ടീവ് മാതൃകയിലുള്ള അറുപതു ചോദ്യങ്ങളാണ് ആകെ ഉണ്ടാവുക. ഓരോ ശരിയുത്തരത്തിനും നാലു മാർക്കു വീതം. തെറ്റുന്ന ഓരോ ഉത്തരത്തിനും ഒരു നെഗറ്റീവ് മാർക്കും ഉണ്ടാകും.

ഓരോ കേന്ദ്രത്തിലും ഏറ്റവും ഉയർന്ന സ്കോർ നേടുന്ന മുപ്പതു കുട്ടികളെയാണ് ആ കേന്ദ്രത്തിലേക്കു തെരഞ്ഞെടുക്കുക. 2024 ജൂൺ 30 ഞായറാഴ്‌ച 10 30 മുതൽ 12 മണിവരെയാണു പരീക്ഷ. https://www.ulvep.in എന്ന വെബ് സൈറ്റിൽ 2024 ജൂൺ 26-നു വൈകുന്നേരം അഞ്ചു മണിക്കുമുൻപു രജിസ്റ്റർ ചെയ്യണം. അതിൽനിന്നുള്ള അഡ്‌മിഷൻ ടിക്കറ്റ് പ്രിൻ്റൗട്ടുമായിവേണം പരീക്ഷയ്ക്ക് എത്താൻ. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രാദേശികകേന്ദ്രങ്ങളിൽ ഒരു വർഷം പൂർത്തിയാക്കുന്നവരിൽനിന്നു തെരഞ്ഞെടുക്കുന്ന കുട്ടികൾക്കാണ് അടുത്ത വർഷം മുതൽ യുഎൽ സ്പേസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലും ഐ.ഐ.ടി ഫൗണ്ടേഷൻ ട്രെയിനിങ്ങിലും അതുപോലുള്ള മറ്റു പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കുക.

പ്രാദേശികകേന്ദ്രം, പരീക്ഷാകേന്ദ്രം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ: ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ, മടപ്പള്ളി: ജിവിഎച്ച്എസ്എസ് മടപ്പള്ളി (9446576003), നവോദയ കലാവേദി, മേപ്പയിൽ: മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്‌കൂൾ (9349476047), ചേതന കലാസാംസ്‌കാരിക വേദി, വട്ടോളി: സംസ്കൃതം ഹൈസ്‌കൂൾ, വട്ടോളി (9946628011), സി -ഗേറ്റ് കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്‌കൂൾ, കുറ്റ്യാടി (9562734732), പേരാമ്പ്ര HSS റിട്ടയർഡ് സ്റ്റാഫ് അസോസിയേഷൻ: പേരാമ്പ്ര എച്ച്എസ്എസ് (9846817255), ടാലൻ്റ് ബാങ്ക്, കൊയിലാണ്ടി: ജിഎച്ച്എസ്എസ് കൊയിലാണ്ടി (6235484429), ജനനന്മ റൂറൽ ഡെവലപ്പ്മെൻ്റ് സൊസൈറ്റി, ഉണ്ണികുളം: ജി.യു.പി.എസ് ഉണ്ണികുളം (9539651437), വാഗ്‌ഭടാനന്ദ ട്രസ്റ്റ്, കാരപ്പറമ്പ്: വാഗ്‌ഭടാനന്ദമന്ദിരം, കാരപ്പറമ്പ് (7907654819). വിവരങ്ങൾക്ക്: ടി. കെ. സോമൻ, കോർഡിനേറ്റർ – ഫോൺ: 9495891701; ദാമോദരൻ ടി., ജില്ലാ കോർഡിനേറ്റർ – ഫോൺ: 9447885780.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!